July 05, 2025

Login to your account

Username *
Password *
Remember Me
കേരളം

കേരളം (2096)

സർക്കാർ ജോലി ലഭിച്ചാലേ പറ്റൂ എന്ന നിർബന്ധാവസ്ഥ മാറി വെല്ലുവിളികൾ ഏറ്റെടുക്കാൻ തയ്യാറായി സംരംഭക രംഗത്തേക്ക് കൂടുതൽ യുവജനങ്ങൾ എത്തുന്നത് ശ്ലാഘനീയമാണെന്ന് സംസ്ഥാന ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു.
സംസ്ഥാനത്തെ റോഡുകൾ തകരാൻ കാരണം കാലം തെറ്റി പെയ്യുന്ന മഴയെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. പ്രകൃതി വിഭവങ്ങളുടെ ചൂഷണം തടയുകയാണ് പ്രധാനലക്ഷ്യമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. പ്രളയത്തെ പ്രതിരോധിക്കുന്ന നിർമിതികളാണ് ഇനി കേരളത്തിന് ആവശ്യം.
ചന്ദ്രബോസ് വധക്കേസ് പ്രതി നിഷാമിന്റെ ജീവപര്യന്തം ഹൈക്കോടതി ശരിവച്ചു. ശിക്ഷ വധശിക്ഷയായി ഉയര്‍ത്തണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം നിരാകരിക്കപ്പെട്ടു. ജസ്റ്റിസുമാരായ കെ. വിനോദ് ചന്ദ്രന്‍, സി. ജയചന്ദ്രന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് നിസാമിന്റെ അപ്പീല്‍ പരിഗണിച്ചശേഷം വിധി പ്രസ്താവിച്ചത്.
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ അമ്പത്തിനാലാമത് സ്ഥാപിതദിനാചരണത്തിന്റെ ഭാഗമായി ‘എന്‍.വിയും വൈജ്ഞാനിക സാഹിത്യവും’ എന്ന വിഷയത്തില്‍ ഇന്ന് (സെപ്തംബര്‍ 16ന് വെള്ളിയാഴ്ച) പ്രഭാഷണം നടത്തും. രാവിലെ 11 മണിക്ക് എന്‍.വി.ഹാളില്‍ മുന്‍ ഡയറക്ടര്‍ പ്രൊഫ. വി. കാര്‍ത്തികേയന്‍ നായര്‍ സംസാരിക്കും.
ആദിവാസി മേഖലകളിലടക്കം സ്വകാര്യ പണമിടപാടുകാരെ ഒഴിവാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പട്ടികജാതി - പട്ടികവര്‍ഗ വിഭാഗ വികസന മന്ത്രി കെ രാധാകൃഷ്ണന്‍. പട്ടിക വര്‍ഗ സംസ്ഥാന തല ഉപദേശക സമിതിയുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അർഹതപ്പെട്ടവർക്ക്‌ ആനുകൂല്യങ്ങൾ ലഭ്യമാകാൻ സാങ്കേതികത്വം തടസ്സമാകരുതെന്ന്‌ തദ്ദേശമന്ത്രി എം ബി രാജേഷ്‌. ദേശീയ എൻജിനിയേഴ്സ് ദിനമായ വ്യാഴാഴ്ച തദ്ദേശ വകുപ്പ് എൻജിനിയറിങ്‌ വിഭാഗം രൂപീകൃതമായതിന്റെ 20–-ാം വാർഷികം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥയില്‍ പ്രതികരണവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. റോഡ് പരിപാലനത്തിന് റണ്ണിംഗ് കരാര്‍ നടപ്പാക്കിയെന്ന് മനന്ത്രി പറഞ്ഞു. 12,322 കിലോമീറ്റര്‍ റോഡ് കരാറിന്റെ ഭാഗമാണ്. പരിപാലന കാലാവധിക്ക് ശേഷമുള്ള കാലയളവിലേക്കാണ് റണ്ണിംഗ് കരാര്‍.
സര്‍വകലാശാല നിയമനങ്ങളില്‍ നിലപാട് ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍വകലാശാല സ്വയംഭരണ അധികാരത്തില്‍ വെള്ളം ചേര്‍ക്കാന്‍ അനുവദിക്കില്ലെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. വിസി നിയമന ഭേദഗതിയില്‍ ഒപ്പിടുമോ എന്ന ചോദ്യത്തിന് താന്‍ ഒരു ബില്ലും കണ്ടിട്ടില്ലെന്നായിരുന്നു ഗവര്‍ണറുടെ പ്രതികരണം.
സംസ്ഥാനത്ത് 170 പ്രദേശം തെരുവുനായ ഹോട്ട്‌സ്‌പോട്ടെന്ന് മൃഗസംരക്ഷണ വകുപ്പ്‌. നായ കടിയേറ്റ്‌ ചികിത്സ തേടിയവരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ്‌ കണ്ടെത്തൽ. ചികിത്സയ്ക്കെത്തിയവരുടെ പ്രതിമാസ കണക്കില്‍ പത്തോ അതിൽ കൂടുതലോ സംഭവം റിപ്പോർട്ട്‌ ചെയ്‌തയിടങ്ങളാണ് ഹോട്ട്‌സ്‌പോട്ടായി നിശ്ചയിക്കുക.
പാലപ്പിള്ളിയിലെ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന ദൗത്യസംഘാംഗം (റാപ്പിഡ് റെസ്പോൺസ് ടീം ) മരിച്ചു. കാട്ടാനകളെ തുരത്താനായി നിയോഗിച്ച സംഘത്തിലെ അംഗമായിരുന്ന കോഴിക്കോട്‌ മുക്കം സ്വദേശി ഹുസൈൻ ആണ് മരിച്ചത്. ഒരാഴ്ചയിലേറെ ചികിത്സയിലായിരുന്നു.