October 23, 2024

Login to your account

Username *
Password *
Remember Me
വിനോദം

വിനോദം (401)

ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, ജ്യോതിര്‍മയി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബോഗയ്ന്‍‍വില്ല. ഈ മാസം 17 ന് റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ അണിറക്കാര്‍ പുറത്തുവിട്ടു. ആക്ഷന്‍ രംഗങ്ങള്‍ക്കും സ്റ്റൈലിഷ് ഫ്രെയ്മുകള്‍ക്കും പേരുകേട്ട അമല്‍ നീരദ് ഇക്കുറി വേറിട്ട ആഖ്യാനവുമായാണ് എത്തുന്നതെന്ന് സൂചിപ്പിക്കുന്നതാണ് പുറത്തെത്തിയിരിക്കുന്ന 2.11 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‍ലര്‍. ക്രൈം ത്രില്ലര്‍, മിസ്റ്ററി നോവലുകളിലൂടെ വലിയ വായനാവൃന്ദത്തെ നേടിയ യുവ എഴുത്തുകാരന്‍ ലാജോ ജോസും അമല്‍ നീരദും ചേര്‍ന്നാണ് ഈ ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.
വേട്ടയ്യൻ എന്ന രജനികാന്ത് ചിത്രമാണ് ഫഹദ് ഫാസിലിന്റേതായി റിലീസിന് ഒരുങ്ങുന്നത്. ഈ അവസരത്തിൽ ഫഹദിനെ പ്രശംസിച്ച് രം​ഗത്ത് എത്തിയിരിക്കുകയാണ് രജനികാന്ത്. ഫഹദിനെ പോലൊരു നച്ചുറൽ ആർട്ടിസ്റ്റിനെ താൻ ഇതുവരെ കണ്ടിട്ടില്ലെന്നും അസാധ്യമായ പ്രകടനമാണ് വേട്ടയ്യനിൽ നടൻ കാഴ്ചവച്ചിരിക്കുന്നതെന്നും രജനികാന്ത് പറഞ്ഞു. ചിത്രത്തിന്റെ പ്രിവ്യൂ ഈവന്റിൽ സംസാരിക്കുകയായിരുന്നു രജനികാന്ത്. "വേട്ടയ്യനിൽ ഫഹദ് ഫാസിലിന്റെ ഒരു അസാധാരണമായ കഥാപാത്രമുണ്ട്. ഈ വേഷത്തെക്കുറിച്ച് അണിയറ പ്രവർത്തകർ പറഞ്ഞപ്പോൾ ആരാകും അത് അവതരിപ്പിക്കുക എന്ന് ഞാൻ ചിന്തിക്കുക ആയിരുന്നു. ഒടുവിൽ സംവിധായകൻ, എല്ലാവരോടും ഇക്കാര്യത്തെ കുറിച്ച് സംസാരിക്കേണ്ടതില്ലെന്നും ഫഹദ് ഫാസിൽ മാത്രമെ ഈ റോളിന് ചേരൂ എന്നും പറഞ്ഞു. ഇതൊരു എന്റർടെയ്ൻമെന്റ് റോളാണ്. അതുകൊണ്ട് തന്നെ കാസ്റ്റിങ്ങിൽ ഞാൻ അത്ഭുതപ്പെട്ടു. കാരണം. ഫഹദിന്റെ വിക്രം, മാമന്നൻ എന്നീ സിനിമകൾ ഞാൻ കണ്ടതാണ്. രണ്ടിലും വില്ലനിസത്തോടുകൂടിയ സീരിയസ് കഥാപാത്രമായിരുന്നു. പക്ഷേ എന്നെ ഞെട്ടിച്ച പ്രകടനം ആയിരുന്നു ഫഹദ് കാഴ്ചവച്ചത്. ഫഹദ് എന്തൊരു കലാകാരനാണ്! അദ്ദേഹത്തെപ്പോലൊരു സ്വാഭാവിക കലാകാരനെ ഞാൻ മുൻപ് കണ്ടിട്ടില്ല. വാക്കുകൾക്കും അപ്പുറമാണ് ഫഹദ് ഫാസിൽ", എന്നായിരുന്നു രജനികാന്തിന്റെ വാക്കുകൾ.
കോഴിക്കോട്: ഹനുമാന്‍കൈന്‍ഡ് ,ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ ഈ ഒരുപേരാണ് ഏറ്റവും തരംഗമായിരിക്കുന്നത്. ഇന്ത്യയില്‍ മാത്രമല്ല ലോകത്താകകെ ഹനുമാന്‍കൈന്‍ഡിനെ കൊണ്ടാടുകയാണ്. ഉത്സവപറമ്പുകളിലും സര്‍ക്കസ് കൂടാരങ്ങളിലുമെല്ലാം ഈ പേര് ഇപ്പോള്‍ ട്രെന്‍ഡ്‌സെറ്ററാണ്. മരണക്കിറിന്റെ പശ്ചാത്തലത്തില്‍ ഒരു ഇംഗ്ലീഷ് ഗാനം പാടുന്ന റാപ്പറാണ് ദൃശ്യങ്ങളിലുള്ളത്. ആ ഗാനരംഗത്ത് മുന്‍നിരയില്‍ തന്നെ ഉള്ളത് ഒരു മലയാളിയാണ്., ഒറ്റ മ്യൂസിക് വീഡിയോ കൊണ്ട് ലോകമാകെയുള്ള സംഗീത പ്രേമികളും ഹൃദയം കീഴടക്കിയിരിക്കുന്നത് ഹനുമാന്‍കൈന്‍ഡ് എന്ന സൂരജ് ചെറുകാടാണ്. പൊന്നാനിക്കാരനായ സൂരജാണ് ഗാനത്തിന് പിന്നില്‍. പാടിയതും അഭിനയിച്ചതും അദ്ദേഹം തന്നെയാണ്. ഇന്ത്യയില്‍ മാത്രമല്ല ലോകത്തെല്ലായിടത്തും ഇപ്പോള്‍ ഈ ഗാനത്തിന് ആരാധകര്‍ ഏറെയാണ്. മൂന്നാഴ്ച്ച മുമ്പാണ് ഹനുമാന്‍കൈന്‍ഡിന്റെ ബിഗോ ഡോസ് പുറത്തിറങ്ങിയത്. യുട്യൂബില്‍ ഇത് വന്‍ തരംഗമായി മാറുകയായിരുന്നു. ഈ ഗാനരംഗത്തിലെ ദൃശ്യങ്ങളിലെ ഭംഗവും, ഹനുമാന്‍കൈന്‍ഡിന്റെ പ്രകടനവുമാണ് ഇത്രധികം തരംഗമാകാന്‍ ഈ ഗാനത്തെ സഹായിച്ചത്. ഒറ്റ വീഡിയോ കൊണ്ട് അമേരിക്കന്‍ റാപ്പര്‍മാരുടെ നിരയിലാണ് ഹനുമാന്‍കൈന്‍ഡ് ഇടംപിച്ചിരിക്കുന്നത്. ഇതിനോടകം 1.8 കോടിയില്‍ അ ധികം കാഴ്ച്ചക്കാരാണ് ഈ വീഡിയോയ്ക്ക് ല ഭിച്ചിരിക്കുന്നത്. യുട്യൂബ് വീഡിയോയ്ക്ക് താഴെയുള്ള 60000ല്‍ അധികം കമന്റുകളില്‍ ഉസ്‌ബെക്കിസ്ഥാന്‍, ജപ്പാന്‍, മൊറോക്കോ തുടങ്ങി ലോകം മുഴുവനുമുള്ള ഹിപ് ഹോപ് പ്രേമികളുമുണ്ട്. ഹനുമാന്‍കൈന്‍ഡ് വരികളെഴുതി സംഗീത പകര്‍ന്ന് ഈ ഗാനം വലിയ പ്രതീക്ഷകളില്ലാതെയാണ് യുട്യൂബിലെത്തിയത്. എന്നാല്‍ ലോകം മുഴുവന്‍ ഇരുകൈയ്യും നീട്ടി ഈ ഗാനത്തെ ഏറ്റെടുക്കുകയായിരുന്നു. സ്‌പോട്ടിഫൈയില്‍ രണ്ടായിരത്തില്‍ അധികം പ്ലേലിസ്റ്റുകളില്‍ ഈ ഗാനം ഇതിനോടകം ഉള്‍പ്പെട്ടിരിക്കുകയാണ്. സ്‌പോട്ടിഫൈയില്‍ തന്നെ 17 മില്യണില്‍ അധികം പ്ലേ ചെയ്തിട്ടുമുണ്ട്. ആപ്പിള്‍ മ്യൂസിക്കില്‍ 27 എഡിറ്റോറിയല്‍ പ്ലേലിസ്റ്റുകളിലും ബിഗ് ഡോഗ്‌സ് ഇടംപിടിച്ചിട്ടുണ്ട്.
കോഴിക്കോട്: ഹനുമാന്‍കൈന്‍ഡ് ,ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ ഈ ഒരുപേരാണ് ഏറ്റവും തരംഗമായിരിക്കുന്നത്. ഇന്ത്യയില്‍ മാത്രമല്ല ലോകത്താകകെ ഹനുമാന്‍കൈന്‍ഡിനെ കൊണ്ടാടുകയാണ്. ഉത്സവപറമ്പുകളിലും സര്‍ക്കസ് കൂടാരങ്ങളിലുമെല്ലാം ഈ പേര് ഇപ്പോള്‍ ട്രെന്‍ഡ്‌സെറ്ററാണ്. മരണക്കിറിന്റെ പശ്ചാത്തലത്തില്‍ ഒരു ഇംഗ്ലീഷ് ഗാനം പാടുന്ന റാപ്പറാണ് ദൃശ്യങ്ങളിലുള്ളത്. ആ ഗാനരംഗത്ത് മുന്‍നിരയില്‍ തന്നെ ഉള്ളത് ഒരു മലയാളിയാണ്., ഒറ്റ മ്യൂസിക് വീഡിയോ കൊണ്ട് ലോകമാകെയുള്ള സംഗീത പ്രേമികളും ഹൃദയം കീഴടക്കിയിരിക്കുന്നത് ഹനുമാന്‍കൈന്‍ഡ് എന്ന സൂരജ് ചെറുകാടാണ്. പൊന്നാനിക്കാരനായ സൂരജാണ് ഗാനത്തിന് പിന്നില്‍. പാടിയതും അഭിനയിച്ചതും അദ്ദേഹം തന്നെയാണ്. ഇന്ത്യയില്‍ മാത്രമല്ല ലോകത്തെല്ലായിടത്തും ഇപ്പോള്‍ ഈ ഗാനത്തിന് ആരാധകര്‍ ഏറെയാണ്. മൂന്നാഴ്ച്ച മുമ്പാണ് ഹനുമാന്‍കൈന്‍ഡിന്റെ ബിഗോ ഡോസ് പുറത്തിറങ്ങിയത്. യുട്യൂബില്‍ ഇത് വന്‍ തരംഗമായി മാറുകയായിരുന്നു. ഈ ഗാനരംഗത്തിലെ ദൃശ്യങ്ങളിലെ ഭംഗവും, ഹനുമാന്‍കൈന്‍ഡിന്റെ പ്രകടനവുമാണ് ഇത്രധികം തരംഗമാകാന്‍ ഈ ഗാനത്തെ സഹായിച്ചത്. ഒറ്റ വീഡിയോ കൊണ്ട് അമേരിക്കന്‍ റാപ്പര്‍മാരുടെ നിരയിലാണ് ഹനുമാന്‍കൈന്‍ഡ് ഇടംപിച്ചിരിക്കുന്നത്. ഇതിനോടകം 1.8 കോടിയില്‍ അ ധികം കാഴ്ച്ചക്കാരാണ് ഈ വീഡിയോയ്ക്ക് ല ഭിച്ചിരിക്കുന്നത്. യുട്യൂബ് വീഡിയോയ്ക്ക് താഴെയുള്ള 60000ല്‍ അധികം കമന്റുകളില്‍ ഉസ്‌ബെക്കിസ്ഥാന്‍, ജപ്പാന്‍, മൊറോക്കോ തുടങ്ങി ലോകം മുഴുവനുമുള്ള ഹിപ് ഹോപ് പ്രേമികളുമുണ്ട്. ഹനുമാന്‍കൈന്‍ഡ് വരികളെഴുതി സംഗീത പകര്‍ന്ന് ഈ ഗാനം വലിയ പ്രതീക്ഷകളില്ലാതെയാണ് യുട്യൂബിലെത്തിയത്. എന്നാല്‍ ലോകം മുഴുവന്‍ ഇരുകൈയ്യും നീട്ടി ഈ ഗാനത്തെ ഏറ്റെടുക്കുകയായിരുന്നു. സ്‌പോട്ടിഫൈയില്‍ രണ്ടായിരത്തില്‍ അധികം പ്ലേലിസ്റ്റുകളില്‍ ഈ ഗാനം ഇതിനോടകം ഉള്‍പ്പെട്ടിരിക്കുകയാണ്. സ്‌പോട്ടിഫൈയില്‍ തന്നെ 17 മില്യണില്‍ അധികം പ്ലേ ചെയ്തിട്ടുമുണ്ട്. ആപ്പിള്‍ മ്യൂസിക്കില്‍ 27 എഡിറ്റോറിയല്‍ പ്ലേലിസ്റ്റുകളിലും ബിഗ് ഡോഗ്‌സ് ഇടംപിടിച്ചിട്ടുണ്ട്.
ബിഗ് ബോസ് സീസണ്‍ 6 ല്‍ അടുത്ത എവിക്ഷന്‍ പ്രഖ്യാപിക്കുകയുണ്ടായി.
കേരളത്തിനെതിരെ വിദ്വേഷ പ്രചരണം ലക്ഷ്യമാക്കി നിർമ്മിച്ച 'ദ കേരള സ്റ്റോറി'യെന്ന സിനിമ പ്രദർശിപ്പിക്കുമെന്ന തീരുമാനം ദൂരദർശൻ അടിയന്തരമായി പിൻവലിക്കണമെന്ന് മുഖ്യമന്ത്രി
ഏപ്രില്‍ അഞ്ചു രാത്രി എട്ട് മണിക്ക് വന്‍ വിവാദങ്ങള്‍ അഴിച്ചുവിട്ട ചിത്രം ‘ദി കേരള സ്റ്റോറി’യുടെ ടെലികാസ്റ്റ് തിയതി പ്രഖ്യാപിച്ച് ദൂരദര്‍ശന്‍.
മലയാളികളായ വായനക്കാരെ പിടിച്ചിരുത്തിയ നോവലിന്റെ ചലച്ചിത്ര ആവിഷ്കാരമായ ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം ഒടുവില്‍ ബിഗ് സ്ക്രീനില്‍.
കേരള ബോക്സ് ഓഫീസില്‍ ഒരു കോടി രൂപയില്‍ അധികമാണ് പൃഥ്വിരാജിന്റെ ആടുജീവിതത്തിന്റെ ടിക്കറ്റ് വില്‍പനയില്‍ മുൻകൂറായി ലഭിച്ചത്.
മലയാളത്തില്‍ സര്‍പ്രൈസ് ഹിറ്റ് ആയ ജിത്തു മാധവന്‍ സംവിധാനം ചെയ്ത രോമാഞ്ചം ഹിന്ദിയില്‍ റീമേക്ക് ചെയ്യപ്പെടുകയാണ്.
Page 1 of 29