April 25, 2024

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
ശരീരത്തിലെ പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ് കരൾ. എന്നാൽ കരളിന്റെ ആരോഗ്യം നഷ്ടപ്പെട്ട് തുടങ്ങിയാൽ ശരീരം ചില ലക്ഷണങ്ങൾ കാണിക്കുന്നു. ഇതിനെ അവഗണിക്കുമ്പോഴാണ് പലപ്പോഴും ആരോഗ്യം പ്രതിസന്ധിയിലേക്ക് എത്തുന്നത്. ഒരു കാരണവശാലും അവഗണിക്കാൻ പാടില്ലാത്ത കാര്യങ്ങളിൽ ചിലതുണ്ട്. ശരീരം തന്നെ മുന്നറിയിപ്പ് നൽകുന്ന ഇത്തരം കാര്യങ്ങൾ വളരെ പ്രധാനപ്പെട്ടതാണ്. ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകളിലും പലപ്പോഴും പ്രതിസന്ധികൾ ഉണ്ടാവാറുണ്ട്. എന്നാൽ ഇതിനെല്ലാം പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുമ്പോൾ അത് ഒരിക്കലും ആരോഗ്യത്തെ ബാധിക്കുന്ന തരത്തിൽ ആവരുത് എന്നതാണ് ശ്രദ്ധിക്കേണ്ടത്.
ശരീരത്തിന് ആരോഗ്യവും ഊര്‍ജവും നല്‍കുന്ന പല വിധത്തിലുളള കാര്യങ്ങളുണ്ട്. ശാരീരികമായ ഊര്‍ജം നല്‍കുന്ന പല വസ്തുക്കളും. ഇത്തരത്തില്‍ ഒന്നാണ് ചെറുനാരങ്ങാവെള്ളം. വലിപ്പത്തില്‍ ചെറുതാണെങ്കിലും ഏറെ ഗുണങ്ങളുള്ള ഒന്നാണ് ചെറുനാരങ്ങ. സൗന്ദര്യത്തിനും മുടിയ്ക്കുമെല്ലാം ഏറെ ഗുണം നല്‍കുന്ന ഒന്നു തന്നെയാണിത്. ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെ നല്‍കുന്ന ഒന്നാണിത്. ഇതിലെ പല വൈറ്റമിനുകളും ധാതുക്കളുമെല്ലാം ഏറെ ഗുണം നല്‍കുന്ന ഒന്നാണ്. നാരങ്ങ ഒരു നല്ല ആന്റി ഓക്സിഡന്റാണ്. അതായത് നമ്മുടെ കോശങ്ങൾക്ക് ദോഷകരമായ രാസപദാർത്ഥങ്ങളെ നീക്കാൻ നാരങ്ങ സഹായിക്കും. പൊട്ടാസ്യം, കാൽസ്യം, മഗ്നീഷ്യം, വിറ്റമിൻ എ, ബി, സി, ഡി എന്നിങ്ങനെ ശരീരത്തിന് ആവശ്യം വേണ്ട ഘടകങ്ങളും നാരങ്ങയിലുണ്ട്. അടുപ്പിച്ച് നാരങ്ങാവെള്ളം കുടിയ്ക്കുന്നത് ശരീരത്തില്‍ പല മാറ്റങ്ങളും, പല ഗുണങ്ങളും നല്‍കുന്ന ഒന്നാണ്. അടുപ്പിച്ച് നാരങ്ങാവെള്ളം കുടിയ്ക്കുന്നതു കൊണ്ടുള്ള ആരോഗ്യപരമായ ഗുണങ്ങളെക്കുറിച്ചറിയൂ.
മുംബൈ: .ഇന്ത്യയിലെ എറ്റവുംവലിയ രണ്ടാമത്തെ വിമാന സര്‍വീസായ ജെറ്റ് എയര്‍വെയ്‌സ് ഗള്‍ഫ് റൂട്ടിലെ 9 ഇടങ്ങളിലേക്ക് 30 വിമാനങ്ങളാണ് നിര്‍ത്തലാക്കി. ഇന്ത്യയിലും വിദേശത്തുമായി 600ലധികം വിമാന സര്‍വീസുകള്‍ ജെറ്റ് എയര്‍വെയ്‌സിന് ഉണ്ട്. ലാഭകരമല്ലാത്ത അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ജെറ്റ് എയര്‍വെയ്‌സ് വെട്ടിച്ചുരുക്കുന്നു.പകരം ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍വീസുകളില്‍ കൂടുതല്‍ വിമാനങ്ങളെ അനുവദിക്കും.ഗ്ലോബല്‍ റൂട്ടില്‍ സര്‍വീസ് നടത്താന്‍ പകരം 20 വിമാനങ്ങളെ അധികമായി കൂട്ടിചേര്‍ത്തു. മസ്‌കറ്റ്,ദോഹ,അബു ദാബി,ദുബായ്,എന്നിവിടങ്ങലിലേക്കുള്ള വിമാനസര്‍വീസുകളുടെ എണ്ണമാണ് വെട്ടിച്ചുരുക്കിയത്.എന്നാല്‍ സിംഗപ്പൂര്‍,കാഠ്മണ്ഢു,ബാങ്കോക്ക്,എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ അധികമാക്കി.കടുത്ത മത്സരം നിലനില്‍ക്കുന്ന എയര്‍ലൈന്‍ ഇന്‍ഡസ്ട്രിയില്‍ നിലവിലെ സാമ്പത്തിക സാഹചര്യങ്ങളെ അതിജീവിച്ച് ബിസിനസ് സ്ഥിരതയിലാക്കാനാണ് ജെറ്റ് എയര്‍വെയ്‌സിന്റെ നീക്കം. ജെറ്റ് എയര്‍വെയ്‌സിന്‍റെ ആദ്യ ഡയറക്ട് സര്‍വീസായ പൂനെ സിംഗപ്പൂര്‍,ദില്ലി-ബാങ്കോക്ക്,മുംബൈ- ദോഹ,ദില്ലി - ദോഹ,ദില്ലി-സിംഗപ്പൂര്‍,മുംബൈ-ദുബായ്,ദില്ലി-കാഠ്മണ്ഡു,എന്നിവിടങ്ങളിലേക്ക് കൂടുതല്‍ വിമാന സര്‍വീസ് നടത്താനാണ് തീരുമാനം. സര്‍വീസ് നടത്തി സാമ്പത്തിക നേട്ടമുണ്ടാകാനാണ് ശ്രമം.കണക്ഷന്‍ സര്‍വീസുകള്‍ വര്‍ധിപ്പിക്കാനും കമ്പനി ശ്രമിക്കുന്നു. യാത്രക്കാരുടെ എണ്ണം കൂടുന്നതിനനുസരിച്ച് നിര്‍ത്തലാക്കിയ സര്‍വീസുകള്‍ കൂട്ടുമെന്ന് അധികൃതര്‍ പറഞ്ഞു.ജെറ്റും പാര്‍ട്‌നറായ എത്തിഹാദ് എയര്‍വെയ്യ്‌സും കഴിഞ്ഞ വര്‍ഷം ഗള്‍ഫ് മേഖലയിലെയുെ ഇന്ത്യയിലെയും ഏറ്‌റവും കൂടുതല്‍ സര്‍വീസുകള്‍ നടത്തിയതാണ്.എന്നാല്‍ ഇപ്പോള്‍ ഇവിടെ സര്‍വീസുകള്‍ ലാഭത്തിലല്ല.എത്തിഹാദിന് ജെറ്റ് എയര്‍വെയ്‌സിന്റെ 24 ശതമാനം ഷെയര്‍ ആണുള്ളത്.സാമ്പത്തിക ബാധ്യതയൊഴിവാക്കാന്‍ ശമ്പളവും സ്റ്റാഫുകളെയും കുറച്ചിട്ടുണ്ട്.

കാസര്‍കോട്: തൊഴിലാളി സംഘടനകളുടെ ദേശീയപണിമുടക്കില്‍ വലഞ്ഞ് കാസര്‍കോടും.കാസര്‍കോട് സിവില്‍ സ്‌റ്റേഷനിലും ഹാജര്‍ തീരെ കുറവായിരുന്നു. മുപ്പതില്‍ താഴെ ജോലിക്കാര്‍ മാത്രമേ സിവില്‍ സ്‌റ്റേഷനില്‍ എത്തിയിരുന്നുള്ളു. കളക്റ്ററേറ്റില്‍ 19 പേര്‍ മാത്‌രമാണ് ജോലിക്കെത്തിയത്. കാഞ്ഞങ്ങാട് പണിമുടക്ക് ഹര്‍ത്താലിന് തുല്യമായിരുന്നു പണിമുടക്ക. അപൂര്‍വം ഹോട്ടലുകളും മരുന്ന് കടകളും മാത്രമാണ് ഇന്നലെ തുറന്നത്. സ്വകാര്യവാഹനങ്ങള്‍ നിരത്തിലിറങ്ങി. സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിച്ചില്ല. വിരലിലെണ്ണാവുന്നവര്‍ മാത്രമായിരുന്നു ഓഫീസില്‍ എത്തിയത്. 13 സര്‍ക്കാര്‍ ഓഫീസുകള്‍ ഉള്ള സിവില്‍ സ്റ്റേഷനില്‍ മുഴുവന്‍ ഓഫീ,ുകളും അടഞ്ഞു കിടന്നു. സമാനമായി നഗരസഭ ഓഫീസും ആര്‍ഢിഒ ഓഫീസും സബ്ട്രഷറിയും പ്രവര്‍ത്തിച്ചില്ല.അധ്യാപക യൂണിയനുകള്‍ പണിമുടക്കിയതിനാല്‍ സ്‌കൂഷുകളും കോളേജുകളും പ്രവര്‍ത്തിച്ചില്ല. കെഎസ്ആര്‍ടിസി ഡിപ്പോയിലെ മുഴുവന്‍ ജീവനക്കാരും പണിമുടക്കിയതിനാല്‍ ബസുകളൊന്നും നിരത്തില്‍ ഇറങ്ങിയില്ല. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പലതും നിശ്ചലമായിരുന്നു. ചില സ്ഥാപനങ്ങളില്‍ ഹാജര്‍ നില കുറവ്. സമരത്തില്‍ രണ്ടേമുക്കാല്‍ ലക്ഷം തൊഴിലാളികള്‍ അണി നിരന്നതായി ജില്ലാ സമരസമിതി കണ്‍വീനര്‍ ടികെ രാജന്‍ പറഞ്ഞു. ഒട്ടുമിക്ക കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളും പണിമുടക്കിന്റെ ഭാഗമായി. റെയില്‍വേ ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെുടുത്തിരുന്നില്ല. തപാല്‍ വകുപ്പിലെ ഭൂരിഭാഗം ജീവനക്കാരും പണിമുടക്കിലാണ്. കാസര്‍കോട്ടെ ബെഫി, എഐബിഇഎ എന്നീ രണ്ട് പ്രധാന ബാങ്കിങ് യൂണിയനുകള്‍ പണി മുടക്കിയതിനാല്‍ ബാങ്കിങ് മേഖലയിലും ജീവനക്കാര്‍ എത്തിയില്ല. ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകളില്‍ 71ഉം ഇന്നലെ ആളനക്കമുണ്ടായില്ല. 219 ജീവനക്കാരില്‍ 178പേരും സമരത്തില്‍ പങ്കെടുത്തതായി സമരസമിതി പറയുന്നു.

കാസര്‍കോട്: തൊഴിലാളി സംഘടനകളുടെ ദേശീയപണിമുടക്കില്‍ വലഞ്ഞ് കാസര്‍കോടും.കാസര്‍കോട് സിവില്‍ സ്‌റ്റേഷനിലും ഹാജര്‍ തീരെ കുറവായിരുന്നു. മുപ്പതില്‍ താഴെ ജോലിക്കാര്‍ മാത്രമേ സിവില്‍ സ്‌റ്റേഷനില്‍ എത്തിയിരുന്നുള്ളു. കളക്റ്ററേറ്റില്‍ 19 പേര്‍ മാത്‌രമാണ് ജോലിക്കെത്തിയത്. കാഞ്ഞങ്ങാട് പണിമുടക്ക് ഹര്‍ത്താലിന് തുല്യമായിരുന്നു പണിമുടക്ക. അപൂര്‍വം ഹോട്ടലുകളും മരുന്ന് കടകളും മാത്രമാണ് ഇന്നലെ തുറന്നത്. സ്വകാര്യവാഹനങ്ങള്‍ നിരത്തിലിറങ്ങി. സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിച്ചില്ല. വിരലിലെണ്ണാവുന്നവര്‍ മാത്രമായിരുന്നു ഓഫീസില്‍ എത്തിയത്. 13 സര്‍ക്കാര്‍ ഓഫീസുകള്‍ ഉള്ള സിവില്‍ സ്റ്റേഷനില്‍ മുഴുവന്‍ ഓഫീ,ുകളും അടഞ്ഞു കിടന്നു. സമാനമായി നഗരസഭ ഓഫീസും ആര്‍ഢിഒ ഓഫീസും സബ്ട്രഷറിയും പ്രവര്‍ത്തിച്ചില്ല.അധ്യാപക യൂണിയനുകള്‍ പണിമുടക്കിയതിനാല്‍ സ്‌കൂഷുകളും കോളേജുകളും പ്രവര്‍ത്തിച്ചില്ല. കെഎസ്ആര്‍ടിസി ഡിപ്പോയിലെ മുഴുവന്‍ ജീവനക്കാരും പണിമുടക്കിയതിനാല്‍ ബസുകളൊന്നും നിരത്തില്‍ ഇറങ്ങിയില്ല. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പലതും നിശ്ചലമായിരുന്നു. ചില സ്ഥാപനങ്ങളില്‍ ഹാജര്‍ നില കുറവ്. സമരത്തില്‍ രണ്ടേമുക്കാല്‍ ലക്ഷം തൊഴിലാളികള്‍ അണി നിരന്നതായി ജില്ലാ സമരസമിതി കണ്‍വീനര്‍ ടികെ രാജന്‍ പറഞ്ഞു. ഒട്ടുമിക്ക കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളും പണിമുടക്കിന്റെ ഭാഗമായി. റെയില്‍വേ ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെുടുത്തിരുന്നില്ല. തപാല്‍ വകുപ്പിലെ ഭൂരിഭാഗം ജീവനക്കാരും പണിമുടക്കിലാണ്. കാസര്‍കോട്ടെ ബെഫി, എഐബിഇഎ എന്നീ രണ്ട് പ്രധാന ബാങ്കിങ് യൂണിയനുകള്‍ പണി മുടക്കിയതിനാല്‍ ബാങ്കിങ് മേഖലയിലും ജീവനക്കാര്‍ എത്തിയില്ല. ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകളില്‍ 71ഉം ഇന്നലെ ആളനക്കമുണ്ടായില്ല. 219 ജീവനക്കാരില്‍ 178പേരും സമരത്തില്‍ പങ്കെടുത്തതായി സമരസമിതി പറയുന്നു.

കാസര്‍കോട്: തൊഴിലാളി സംഘടനകളുടെ ദേശീയപണിമുടക്കില്‍ വലഞ്ഞ് കാസര്‍കോടും.കാസര്‍കോട് സിവില്‍ സ്‌റ്റേഷനിലും ഹാജര്‍ തീരെ കുറവായിരുന്നു. മുപ്പതില്‍ താഴെ ജോലിക്കാര്‍ മാത്രമേ സിവില്‍ സ്‌റ്റേഷനില്‍ എത്തിയിരുന്നുള്ളു. കളക്റ്ററേറ്റില്‍ 19 പേര്‍ മാത്‌രമാണ് ജോലിക്കെത്തിയത്. കാഞ്ഞങ്ങാട് പണിമുടക്ക് ഹര്‍ത്താലിന് തുല്യമായിരുന്നു പണിമുടക്ക. അപൂര്‍വം ഹോട്ടലുകളും മരുന്ന് കടകളും മാത്രമാണ് ഇന്നലെ തുറന്നത്. സ്വകാര്യവാഹനങ്ങള്‍ നിരത്തിലിറങ്ങി. സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിച്ചില്ല. വിരലിലെണ്ണാവുന്നവര്‍ മാത്രമായിരുന്നു ഓഫീസില്‍ എത്തിയത്. 13 സര്‍ക്കാര്‍ ഓഫീസുകള്‍ ഉള്ള സിവില്‍ സ്റ്റേഷനില്‍ മുഴുവന്‍ ഓഫീ,ുകളും അടഞ്ഞു കിടന്നു. സമാനമായി നഗരസഭ ഓഫീസും ആര്‍ഢിഒ ഓഫീസും സബ്ട്രഷറിയും പ്രവര്‍ത്തിച്ചില്ല.അധ്യാപക യൂണിയനുകള്‍ പണിമുടക്കിയതിനാല്‍ സ്‌കൂഷുകളും കോളേജുകളും പ്രവര്‍ത്തിച്ചില്ല. കെഎസ്ആര്‍ടിസി ഡിപ്പോയിലെ മുഴുവന്‍ ജീവനക്കാരും പണിമുടക്കിയതിനാല്‍ ബസുകളൊന്നും നിരത്തില്‍ ഇറങ്ങിയില്ല. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പലതും നിശ്ചലമായിരുന്നു. ചില സ്ഥാപനങ്ങളില്‍ ഹാജര്‍ നില കുറവ്. സമരത്തില്‍ രണ്ടേമുക്കാല്‍ ലക്ഷം തൊഴിലാളികള്‍ അണി നിരന്നതായി ജില്ലാ സമരസമിതി കണ്‍വീനര്‍ ടികെ രാജന്‍ പറഞ്ഞു. ഒട്ടുമിക്ക കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളും പണിമുടക്കിന്റെ ഭാഗമായി. റെയില്‍വേ ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെുടുത്തിരുന്നില്ല. തപാല്‍ വകുപ്പിലെ ഭൂരിഭാഗം ജീവനക്കാരും പണിമുടക്കിലാണ്. കാസര്‍കോട്ടെ ബെഫി, എഐബിഇഎ എന്നീ രണ്ട് പ്രധാന ബാങ്കിങ് യൂണിയനുകള്‍ പണി മുടക്കിയതിനാല്‍ ബാങ്കിങ് മേഖലയിലും ജീവനക്കാര്‍ എത്തിയില്ല. ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകളില്‍ 71ഉം ഇന്നലെ ആളനക്കമുണ്ടായില്ല. 219 ജീവനക്കാരില്‍ 178പേരും സമരത്തില്‍ പങ്കെടുത്തതായി സമരസമിതി പറയുന്നു.

പെട്ടെന്നുള്ള മരണത്തിന് കാരണമാകുന്ന രോഗമെന്തെന്നു ചോദിച്ചാല്‍ ആരും പറയുന്ന ഉത്തരം ഹാര്‍ട്ട് അറ്റാക്ക എന്നതാകും. ഹാര്‍ട്ട് അറ്റാക്ക് അഥവാ ഹൃദയാഘാതം കാരണമാകുന്ന മരണങ്ങള്‍ ചില്ലറയല്ല. പണ്ട് പ്രായമായവരിലെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാരില്‍ പോലും കണ്ടു വരുന്ന രോഗാവസ്ഥയാണതിത് ഹൃദയാഘാതത്തിന് കാരണം ഒന്നേയുള്ളൂ, ഹൃദയത്തിലേയ്ക്കു രക്തം എത്താത്തത്. എന്നാല്‍ ഹൃദയാഘാതത്തിലേയ്ക്കു നയിക്കുന്ന കാരണങ്ങള്‍ പലതാണ്. കൊളസ്‌ട്രോള്‍ ഇതില്‍ പ്രധാന വില്ലനാണ്. ഇത് രക്തധമനികളില്‍ തടസമുണ്ടാക്കി ഹൃദയത്തിലേയ്ക്കുളള രക്തപ്രവാഹം തടസപ്പെടുത്തുന്നതാണ് പ്രധാനപ്പെട്ട കാരണം. കൊളസ്‌ട്രോളിന് പുറമേ കൂടിയ പ്രമേഹം, പെട്ടെന്നുണ്ടാകുന്ന ആഘാതം, ചില പ്രത്യേക ഡ്രഗ്‌സ് തുടങ്ങിയവയെല്ലാം ഇതിനു കാരണവുമാകുന്നുണ്ട്. ഹൃദയാഘാതം തിരിച്ചറിയാന്‍ കഴിയാതെ പോകുന്നതാണു പലപ്പോഴും രോഗത്തെ ഗുരുതരമാക്കുന്നത്. നെഞ്ചു വേദന ഹൃദയാഘാത ലക്ഷണമാണോ അതോ അസിഡിറ്റി കാരണമോ എന്നറിയാതെ പലരും ആപത്തില്‍ പെടുന്നുണ്ട്. ചിലര്‍ക്ക് ചെറിയ ആഘാതം വരുന്നതു തിരിച്ചറിയാനുമാകില്ല. ഏതു രോഗത്തിനും ശരീരം ലക്ഷണം കാണിയ്ക്കുന്നതു പോലെ ഹൃദയാഘാതത്തിനും ചില ചെറിയ ലക്ഷണങ്ങളുണ്ട്. ഇതല്ലാതെ ഹൃദയാഘാത സാധ്യത തിരിച്ചറിയാന്‍ കഴിയുന്ന പരീക്ഷണങ്ങളുമുണ്ട്. 

ഒരു ഗ്ലാസ് തണുത്ത വെള്ളവും നമ്മുടെ കൈ വിരലുകളും ഉപയോഗിച്ചാണ് ഈ പരീക്ഷണം നടത്തുന്നത്.

നല്ല തണുത്ത ഒരു ഗ്ലാസ് വെള്ളം, ഐസ് വെള്ളമാണ് കൂടുതല്‍ നല്ലത്, ഒരു പാത്രത്തില്‍ എടുക്കുക. ഈ വെള്ളമാണ് ഈ പരീക്ഷണത്തിനു സഹായിക്കുന്നത്. വിരല്‍ത്തുമ്പുകള്‍ മുക്കിപ്പിടിയ്ക്കുക ഈ വെള്ളത്തില്‍ ഏതെങ്കിലും കയ്യിന്റെ, ഇടം കയ്യോ വലം കയ്യോ ആകം, വിരല്‍ത്തുമ്പുകള്‍ മുക്കിപ്പിടിയ്ക്കുക. തുമ്പിന്റെ അല്‍പസ്ഥലം മാത്രം മുക്കിപ്പിടിച്ചാല്‍ മതി. വിരലുകള്‍ മുഴുവനുമായി ഇറക്കി വയ്‌ക്കേണ്ട. ഏകദേശം 30 സെക്കന്റ് നേരം ഇതീ വിധം തന്നെ പിടിച്ചിരിയ്ക്കണം. ഇതിനു ശേഷം ഇതു പുറത്തേയ്‌ക്കെടുക്കാം. തണുത്ത വെള്ളത്തില്‍ തണുത്ത വെള്ളത്തില്‍ വിരല്‍ മുക്കി വച്ചതു കാരണം ചുളിയുന്നതു സ്വാഭാവികമാണ്. വിരലിന്റെ അറ്റം വെള്ളത്തി്ല്‍ മുക്കി അല്‍പസമയം വയ്ക്കുമ്പോള്‍ ചുളിയുന്നതു സ്വാഭാവികം. എന്നാല്‍ നീല നിറമോ വെള്ളനിറമോ ആണെങ്കില്‍ ആരോഗ്യപരമായ പ്രശ്‌നങ്ങളുണ്ടെന്നര്‍ത്ഥം.


ലണ്ടൻ: ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് കേരളത്തിലുടനീളം നടന്ന അക്രമങ്ങൾ ലോകത്തിന് മുന്നിൽ കേരളത്തെ നാണം കെടുത്തി. കേരളം നാണം കെടുത്തുന്ന പ്രസ്താവനയാണ് യുകെ സർക്കാർ പുറപ്പെടുവിച്ചിരിക്കുന്നത്. ബ്രിട്ടീഷുകാർ കേരളത്തിൽ സഞ്ചരിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് ബ്രിട്ടീഷ് സർക്കാർ വ്യക്തമാക്കി. ശബരിമല വിവാദത്തെത്തുടർന്ന് കേരളത്തിലുണ്ടായ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.  ശബരിമലയിലെ സ്ത്രീ പ്രവേശനവുമാി ബന്ധപ്പെട്ട് കേരളത്തിലെ ചില സിറ്റികളിലും ടൗണുകളിലും കലാപം നടക്കുകയാണ്. പോലീസും അക്രമികളും തമ്മിലുള്ള സംഘർഷത്തിൽ പൊതു സേവനങ്ങൾ തടസ്സപ്പെട്ടിരിക്കുകയാണ്. നിങ്ങൾ കേരളത്തിലേക്ക് പോകുകയാണെങ്കിൽ മിഡിയ റിപ്പോർട്ടുകൾ സസൂഷ്മം ശ്രദ്ധിക്കണമെന്നും ജാഗ്രത പുലർത്തണമെന്നുമാണ് യുകെ ഫോറിൽ ആന്റ് കോമൺ വെൽത്ത് ഓഫീസിൽ നിന്നുള്ള പ്രസ്താവന.മതപരമായ സ്ഥലങ്ങൾ, വിപണന കേന്ദ്രങ്ങൾ, ഉത്സവ സ്ഥലങ്ങൾ, ബീച്ചുകൾ തുടങ്ങിയ ബ്രിട്ടീഷ് പൗരൻമാർ സന്ദർശിക്കുന്ന സ്ഥലങ്ങളിൽ ഭീഷണി ഉയർത്തിയേക്കാം. നിങ്ങൾ ഈ സമയത്ത് ജാഗ്രത പാലിക്കണം, പ്രാദേശിക മാധ്യമങ്ങൾ നിരീക്ഷിക്കുകയും നിങ്ങളുടെ സുരക്ഷയ്ക്കായി എല്ലാ മുൻകരുതലുകളും എടുക്കുകയും വേണമെന്നും ബ്രിട്ടീഷ് പൗരന്മാർക്ക് യുകെ മുന്നറിയിപ്പ് നൽകുന്നു.


ഇടുക്കി: മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് മകരജ്യോതി ദര്‍ശനത്തിന് ജില്ലാഭരണകൂടം ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങള്‍ ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ എം. മനോജ് അവലോകനം ചെയ്തു. പുല്ലുമേട്, പരുന്തുംപാറ, പാഞ്ചാലിമേട്, എന്നിവിടങ്ങളില്‍ എത്തു അയ്യപ്പഭക്തന്‍മാരുടെ തിരക്ക് കണക്കിലെടുത്ത് ആവശ്യമായ സുരക്ഷയും മുന്‍കരുതലും എടുക്കുതിനും ജസ്റ്റിസ് എം.ആര്‍ ഹരിഹരന്‍നായര്‍ കമ്മീഷന്റെ ശുപാര്‍ശകളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പാലിച്ച് നടപടികള്‍ സ്വീകരിക്കാനും എല്ലാ വകുപ്പുകളും ഏകോപനത്തോടെ പ്രവര്‍ത്തിക്കണമെന്നും വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ പറഞ്ഞു.
അയ്യപ്പന്‍മാരുടെ സുരക്ഷക്ക് മുന്‍ഗണന നല്‍കിക്കൊണ്ടും സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകളെ ചുമതലപ്പെടുത്തിയ ജോലികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് പി.ജി. രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു. തീര്‍ത്ഥാടകരുടെ സുരക്ഷക്കും ഗതാഗതക്രമീകരണത്തിനുമായി 1500 പോലീസ് ഉദ്യോഗസ്ഥര്‍ സേവനരംഗത്ത് ഉണ്ടാകുമെന്ന് ജില്ലാ പോലീസ് മേധാവി കെ.ബി വേണുഗോപാല്‍ അറിയിച്ചു. അയ്യപ്പന്‍മാരുടെ സുരക്ഷയുമായി ബന്ധപ്പെട്ട്് വനംവകുപ്പിന്റെ നേതൃത്വത്തില്‍ എലിഫന്റ് സ്‌ക്വാഡ് പ്രവര്‍ത്തിക്കും. കാട്ടുതീ പ്രതിരോധത്തിനും സംവിധാനം ഏര്‍പ്പെടുത്തി. ഭക്തരുടെ സൗകര്യത്തിനായി എക്കോഷോപ്പ് പ്രവര്‍ത്തിക്കും. പൊതുമരാമത്ത് വകുപ്പ് പഞ്ചാലിമേട്ടിലും പുല്ലുമേട്ടിലും ബാരിക്കേഡുകള്‍ നിര്‍മ്മിക്കും. ആരോഗ്യവകുപ്പ് എ.എല്‍.എസ് ആംബുലന്‍സ് സൗകര്യമുള്‍പ്പെടെ വിപുലമായ ആരോഗ്യസേവനങ്ങള്‍ ഏര്‍പ്പെടുത്തും. പുല്ലുമേട്ടില്‍ സെന്റ് ജോസ് ആശുപത്രിയുടെ സഹകരണത്തോടെ എ.എല്‍.എസ് ആംബുലന്‍സിന്റെ സേവനം ഉണ്‍ണ്ടാകും. പീരുമേട് താലൂക്ക് ആശുപത്രി, കുമളി, വണ്ടണ്‍ിപ്പെരിയാര്‍ ആരോഗ്യകേന്ദ്രമുള്‍പ്പെടെ മതിയായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നണ്‍് ഡെപ്യൂട്ടി ഡി.എം.ഒ ഡോ.പി.കെ. സുഷമ പറഞ്ഞു. ഹോമിയോ ആയുര്‍വ്വേദ വകുപ്പുകളും സേവനരംഗത്തുണ്ടാകും. ജല അതോറിറ്റിയും തദ്ദേശഭരണ സ്ഥാപനങ്ങളും കുടിവെള്ളം ഉറപ്പാക്കുതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. കോഴിക്കാനം മുതല്‍ പുല്ലുമേട് വരെ ഓരോ കിലോമീറ്റര്‍ ഇടവിട്ട് ജല അതോറിറ്റി 500 ലിറ്റര്‍ ടാങ്കുകളില്‍ കുടിവെള്ളം സൗകര്യം ഉറപ്പാക്കും. അവശ്യ ഘട്ടങ്ങളില്‍ വെള്ളം നിറക്കുതിന് ടാങ്കര്‍ സൗകര്യവും ഏര്‍പ്പെടുത്തും. കെ.എസ്.ആര്‍.ടി.സി 60 ബസുകള്‍ സര്‍വ്വീസ് നടത്തും. കോഴിക്കാനത്ത് മൊബൈല്‍വാന്‍ ഉള്‍പ്പെടെ പൂര്‍ണ്ണസജ്ജമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും.



കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുളള ഹാസ്യ താരമാണ് സലീം കുമാർ. കോമഡി കഥാപാത്രങ്ങളായാലും സീരിയസ് കഥാപാത്രങ്ങളായാലു സലീം കുമാറിന്റെ കൈ കളിൽ ഭഭ്രമായിരിക്കും. താരത്തിന് കേരളത്തിൽ മാത്രമല്ല അങ്ങ് വിദേശത്തും താരത്തിന് ഫാൻസുണ്ട്.സലീം കുമാറിന് ട്രിബ്രൂട്ടുമായി വിദേശ സംഗീതഞ്ജൻ ഗ്രേസി ലോങ്ങ് രംഗത്ത്. താരം തകർത്ത് അഭിനയിച്ച് കയ്യടി വാങ്ങിയ കഥപറയുമ്പോൾ എന്ന ചിത്രത്തിലെ വ്യത്യസ്തനാമൊരു ബാർബറാം ബാലനെ.. എന്നു തുടങ്ങുന്ന പാട്ടാണ് ലോങ്ങ് വേണ്ടി ആലപിച്ചത്. കൂടാതെ ഗ്രേസി ലോങ്ങിന്റെ പാട്ട് സലീം കുമാർ തന്റേ ഫേസ്ബുക്ക് പേജിലും പങ്കുവെച്ചിട്ടുണ്ട്. പാട്ടിന് മികച്ച പ്രേക്ഷക ശ്രദ്ധയാണ് ലഭിച്ചിരിക്കുന്നത്. ഇതു മുൻപ് ഗ്രേസ് ആലപിച്ച ആയിരം കണ്ണുമായി എന്നു തുടങ്ങുന്ന ഗാനത്തിനു പ്രേക്ഷക ശ്രദ്ധനേടിയിരുന്നു.