April 26, 2024

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author

തിരുഃ ഇന്ത്യൻ ഹോക്കി ടീമിലെ ഗോൾ കീപ്പർ പി.ആർ.ശ്രീജേഷിന് സർക്കാർ ജോലി നൽകുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു, ഏത്‌ തസ്തികയിൽ നിയമനം നൽകണമെന്ന കാര്യം മന്ത്രിസഭയുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് ഉമ്മൻചാണ്ടി പറഞ്ഞു.ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിൽ ശ്രീജേഷിന്‍റെ പ്രകടനം നിർണായകമായി.

ന്യൂഡൽഹി: ഇന്ത്യൻ ഫുട്‌ബോൾ ഫെഡറേഷന്റെ കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച കളിക്കാര നുള്ള പുരസ്‌കാരം സുനിൽ ഛേത്രിക്ക്‌. ഛേത്രിക്ക്‌ പുരസ്‌കാരം ലഭിക്കുന്നത്‌ ഇത്‌ രണ്ടാം തവണ യാണ്‌. വനിതാ താരം കമലാദേവിയാണ്‌. മികച്ച യുവതാരത്തിനുള്ള പുരസ്‌കാരം അനിരുദ്ധ്‌ ഥാപ്പ യ്‌ക്ക്‌ ലഭിച്ചു.വനിതാ യുവതാരം ഇ പന്തോയി.കേരള ഫുട്‌ബോൾ അസോസിയേഷനു മികച്ച ഗ്രാസ്‌ റൂട്ട്‌ ഡെവലെപ്‌മെന്റ്‌ പദ്ധതിക്കുള്ള പുരസ്‌കാരം ലഭിച്ചു. 

തിരു: എറണാകുളം സംസ്ഥാന സ‌്കൂൾ അത‌്‌ലറ്റിക‌് കിരീടം സ്വന്തമാക്കി.253 പോയിന്റോടെ അവർ 13–ാംകിരീടം നേടി.രണ്ടാമത‌് 196 പോയിന്റുമായി പാലക്കാട‌ാണ‌് . 101 പോയിന്റുമായി തിരുവനന്ത പുരo മൂന്നാമത‌്. കോഴിക്കോട‌് നാലാമത‌്. കോതമംഗലം സെന്റ‌് ജോർജ‌് സ‌്കൂൾ ചാമ്പ്യൻ സ‌്കൂളായി.

സെന്റ‌് ജോർജ‌് എച്ച‌്എസ‌്എസ‌്, മാർ ബേസിൽ എച്ച‌്എസ‌്എസ‌് എന്നീ ചാമ്പ്യൻ സ‌്കൂളുകളാണ‌് എറണാ കുളത്തിന്റെ മേധാവിത്വത്തിന‌ുപിന്നിൽ. ഇത്തവണ രണ്ട‌് സ‌്കൂളുകളും ചേർന്ന‌് 131 പോയിന്റ‌് ജില്ല യ‌്ക്ക‌് നേടിക്കൊടുത്തു. 25 പോയിന്റുമായി തേവര സേക്രഡ‌് ഹാർട്ട‌് എച്ച‌്എസ‌്എസും കാര്യമായ സംഭാവന നൽകി. ഏഴ‌് സ്വർണം നേടിയ മേഴ‌്സി കുട്ടൻ അക്കാദമി താരങ്ങൾ എറണാകുളത്തിന്റെ മുന്നേറ്റത്തിന‌് മുതൽക്കൂട്ടായി. 

സബ‌്ജൂനിയർ, സീനിയർ ആൺകുട്ടികളുടെ വിഭാഗങ്ങളിൽ എറണാകുളം കൂടുതൽ മികവ‌് കാട്ടി. സബ‌് ജൂനിയർ ആൺവിഭാഗത്തിൽ 59 പോയിന്റും സീനിയർ ആൺവിഭാഗത്തിൽ 58 പോയിന്റും നേടി. സബ‌്ജൂനിയർ ആൺ–പെൺ വിഭാഗങ്ങളിലായി എറണാകുളം 78 പോയിന്റ‌് നേടിയപ്പോൾ, പാലക്കാടിന‌് 16 പോയിന്റാണുള്ളത‌്. മൂന്ന‌് സ്വർണംവീതം നേടിയ ചിങ്കിസ‌് ഖാൻ (സബ‌്ജൂനിയർ, ആൺ), എ എസ‌് സാന്ദ്ര (ജൂനിയർ), ആദർശ‌് ഗോപി (സീനിയർ) എന്നിവർ എറണാകുളത്തിന്റെ താരങ്ങളാണ‌്.

മുംബൈ : വെസ‌്റ്റിൻഡീസ‌് തിങ്കളാഴ‌്ച ഇന്ത്യക്കെതിരെ നാലാം ഏകദിനത്തിന‌് ഇറങ്ങുന്നു. മുംബൈയിലാണ‌് മത്സരം. ടെസ‌്റ്റ‌് പരമ്പരയിൽ വിൻഡീസ‌്‌ കൂട്ട ത്തോൽവി ഏറ്റുവാങ്ങിയശേഷം അഞ്ചു മത്സര ഏകദിനത്തിലെ ആദ്യകളിയി ലും തോറ്റു. രണ്ടാമത്തേതിൽ സമനില. എന്നാൽ, ശനിയാഴ‌്ച നടന്ന മൂന്നാം കളിയിൽ ഇന്ത്യയെ അവർ 43 റണ്ണിന‌് തോൽപ്പിച്ചു. ഇതോടെ പരമ്പരയിൽ ഇരുടീമുകളും ഒപ്പമായി.

മുംബൈ: മുംബൈ പരമ്പരയിൽ 2–1ന‌് ഇന്ത്യ മുന്നിലെത്തി.224 റണ്ണിന്റെ വമ്പൻജയം.അവസാന മത്സരം നവംബർ ഒന്നിന‌് തിരുവനന്തപുരത്ത‌്. രോഹിത‌് ശർമയുടെ കിടയറ്റ സെഞ്ചുറി (137 പന്തിൽ 162) ആണ‌് ഇന്ത്യയുടെ കൂറ്റൻ ജയത്തിന‌ു വഴിയൊരുക്കിയത‌്. ആദ്യം ബാറ്റ‌്ചെയ‌്ത ഇന്ത്യ അഞ്ച‌ു വിക്കറ്റ‌് നഷ്ടത്തിൽ 377 റണ്ണെടുത്തു. അമ്പാട്ടി റായുഡുവും (81 പന്തിൽ 100) സെഞ്ചുറി നേടി. മറുപടിക്കെത്തിയ വിൻഡീസ‌് 36.2 ഓവറിൽ 153ന‌് പുറത്തായി. രോഹിതാണ‌് കളിയിലെ താരം.

ജംഷഡ‌്പൂർ:ആദ്യപകുതിയിൽ ജംഷഡ‌്പൂർ എഫ‌്സി കളം ഭരിച്ചു. രണ്ടാം പകുതിയിൽ കേരളാ ബ്ലാസ‌്റ്റേഴ‌്സും. ഫലം, ജംഷഡ‌്പൂരിന്റെ മൈതാനത്ത‌് ഇരുവരും ഈരണ്ട‌് ഗോളടിച്ച‌് സമനിലയിൽ പിരിഞ്ഞു. ആദ്യപകുതിയിലായിരുന്നു ജംഷഡ‌്പൂരിന്റെ ഗോളുകൾ. അതിഥികൾ രണ്ടാം പകുതി യിൽ തിരിച്ചടിച്ചു. സ്ലാവിസ സ‌്റ്റോയ‌്നോവിച്ചും സി കെ വിനീതും ബ്ലാസ‌്റ്റേഴ‌്സിന്റെ ഗോളുകൾ നേടി. ജംഷഡ‌്പൂരിന്റേത‌് ടിം കാഹിലിന്റെയും മൈക്കൽ സൂസായിരാജിന്റെയും വകയും. ബ്ലാസ‌്റ്റേഴസ‌ിന്റെ തുടർച്ചയായ മൂന്നാം സമനിലയാണിത‌്. നാലു കളിയിൽനിന്നു ആറു പോയിന്റുമായി ബ്ലാസ‌്റ്റേഴ‌്സ‌് പട്ടികയിൽ ഏഴാമതാണ‌്. ജംഷഡ‌്പൂർ അഞ്ചു കളിയിൽനിന്ന‌് ഏഴു പോയിന്റുമായി നാലാമതും.

മനാമ: ഖത്തർ സ്വകാര്യമേഖലയിൽ എക്‌സിറ്റ് പെർമിറ്റ് സംവിധാനത്തിന് അന്ത്യമായി.ഇനിമുതൽ സ്‌പോൺസറുടെ അനുമതിയില്ലാതെ പ്രവാസികൾക്ക് നാട്ടിലേക്കു മടങ്ങാം. സർക്കാർ, അർധ സർക്കാർ ജീവനക്കാർ, വീട്ടുജോലിക്കാർ എന്നിവർക്ക് പുതിയ സംവിധാനം പ്രകാരം എക്‌സിറ്റ് പെർമിറ്റ് ഒഴിവാക്കൽ ബാധകമല്ല.

സെപ്തംബർ ആദ്യവാരം ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് ആൽഥാനിയാണ് എക്‌സിറ്റ് പെർമിറ്റ് ഒഴിവാക്കുന്നതായി പ്രഖ്യാപിച്ചത്. ഇതിനായി തൊഴിൽ നിയമത്തിൽ വരുത്തിയ ഭേദഗ തിപ്രകാരം ഓരോ സ്ഥാപനത്തിനും അഞ്ചു ശതമാനം ജീവനക്കാരെ മാത്രമേ എക്‌സിറ്റ് ആവശ്യമുള്ളവരുടെ ഗണത്തിൽ ഉൾപ്പെടുത്താനാകൂ. ഈ അഞ്ചു ശതമാനംപേരെ പൂർണമായും സ്ഥാപനത്തിനു തീരുമാനിക്കാനാകും. കമ്പനികളുടെയും സ്ഥാപനങ്ങളുടെയും പ്രവർത്തനം സുഗമമാക്കുന്നതിനാണ് അഞ്ചു ശതമാനംപേരെ എക്‌സിറ്റ് പട്ടികയിൽ നിലനിർത്താൻ സ്ഥാപനങ്ങൾക്ക‌് അനുമതി നൽകിയത്. ഇത് സ്ഥാപനത്തിലെ പ്രധാന തസ്തികയിൽ ജോലി ചെയ്യുന്നവരാകാം.

എക്‌സിറ്റ് പെർമിറ്റ് ആവശ്യമുള്ള ജീവനക്കാരുടെ വിവരങ്ങൾ കമ്പനികളും തൊഴിലുടമകളും നൽകണം. ഇതിനായി പ്രത്യേക ഇ പ്ലാറ്റ്‌ഫോം മന്ത്രാലയം ഒരുക്കി. എന്തെങ്കിലും കാരണത്താൽ തൊഴിലാളിയെ നാട്ടിലേക്കുപോകാൻ അനുവദിച്ചില്ലെങ്കിൽ എക്‌സ്പാട്രിയേറ്റ് എക്‌സിറ്റ് ഗ്രീവിയൻസ് സമിതിക്ക് പരാതി നൽകാം. മൂന്നു ദിവസത്തിനകം പരാതിയിൽ നടപടി സ്വീകരിക്കുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു.

ന്യൂയോർക്ക്‌ : ക്യൂബക്കെതിരായ അമേരിക്കൻ സാമ്പത്തിക ഉപരോധം അവസാനിപ്പിക്കണമെന്നാ വശ്യപ്പെടുന്ന പ്രമേയത്തിന്‌ യുഎൻ പ്രതിനിധി സഭയുടെ അംഗീകാരം. ആറ്‌ പതിറ്റാണ്ടായി തുട രുന്ന ഉപരോധത്തിനെതിരെ 189 അംഗരാഷ്‌ട്രങ്ങൾ വോട്ട്‌ ചെയ്‌തപ്പോൾ അമേരിക്കയും ഇസ്രയേലും മാത്രo അനുകൂലിച്ചു. 

ഏറെക്കാലമായി അമേരിക്കയുടെ സാമ്പത്തിക ഉപരോധം അവസാനിപ്പിക്കണമെന്ന ആവശ്യത്തിന്‌ ഐക്യരാഷ്‌ട്ര സംഘടനയുടെ അംഗീകാരം ലഭിക്കുന്നുണ്ടെങ്കിലും അഗമരിക്ക തങ്ങളടൈ നിലപാട്‌ മാറ്റാൻ തയ്യാറായിട്ടില്ല. ബുധനാഴ്‌ച രാത്രി ഐക്യരാഷ്‌ട്ര സഭയിലെ യുഎസ്‌ പ്രതിനിധിസംഘം ക്യൂബ അവതരിപ്പിക്കുന്ന പ്രമേയത്തിനെതിരെ വോട്ട്‌ ചെയ്യാൻ യുഎൻ അംഗരാഷ്‌ട്രങ്ങളോട്‌ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിരുന്നു. 

വ്യാഴാഴ്‌ച യുഎൻ പ്രതിനിധി സഭയിൽ വോട്ടെടുപ്പ്‌ നടന്നപ്പോൾ ശക്തമായ സമ്മർദ്ദമുണ്ടായിട്ടും ഇസ്രയേൽ ഒഴികെ മറ്റൊരു രാജ്യവും അമേരിക്കൻ നിലപാടിനെ പിന്തുണച്ചില്ല. ക്യൂബ അവതരി പ്പിച്ച പ്രമേയത്തിനെതിരെ അമേരിക്ക കൊണ്ടുവന്ന ഭേദഗതികളെല്ലാം പ്രതിനിധിസഭ തള്ളി. 

മനാമ: സൗദിയില്‍ ഞായറാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ പ്രവചനം. ജിദ്ദയില്‍ ശനിയാഴ്ച രാവിലെ മുതല്‍ അങ്ങിങ്ങായി മഴ പെയ്യുന്നു. പൊതുവെ മൂടി ക്കെട്ടിയ അന്തരീക്ഷമാണ്. ഇടിമിന്നലും കാറ്റുമുണ്ട്. ജിദ്ദക്കു പുറമെ, റാബിഗ്, അല്ലൈത്ത്, ഖുന്‍ഫുദ എന്നിവിടങ്ങളിലും മിതമായ മഴ പ്രതീക്ഷിക്കുന്നു.കഴിഞ്ഞ ദിവസങ്ങളില്‍ മദീന, ഖൈബര്‍, യാമ്പു, മക്ക, തായിഫ് എന്നിവടങ്ങളില്‍ ശക്തമായ കാറ്റും മഴയുമുണ്ടായി.

പ്രളയ ത്തില്‍ ലോറി ഒഴുക്കില്‍പെട്ട് ജിദ്ദക്കു സമീപം ഇന്ത്യക്കാരന്‍ മരിച്ചു. കഴിഞ്ഞ ദിവസം വൈകീട്ടാണ് ലൈത്തില്‍ ഗമീഖക്ക് കിഴക്ക് 15 കിലോമീറ്റര്‍ ദൂരെ വാദി മന്‍സിയിലാണ് അഞ്ചു തൊഴിലാളികള്‍ സഞ്ചരിച്ച മിനി ലോറി അപകടത്തില്‍പെട്ടത്. വിവരം ലഭിച്ചതിനെ തുടര്‍ന്ന് സിവില്‍ ഡിഫന്‍സ് അധികൃതര്‍ എത്തി നാലു പേരെ രക്ഷപ്പെടുത്തി.

സൗദിയില്‍ ദിവസങ്ങളായ തുടരുന്ന കനത്ത മഴയില്‍ ഇതുവരെ 24 പേര്‍ മരിച്ചു. ജിദ്ദയിലും പരിസരപ്രദേശങ്ങളിലും ശക്തമായ മഴ പെയ്തു. കഴിഞ്ഞ ദിവസം ശക്തമായ കാറ്റു മൂലം ജിദ്ദ തുറമുഖം രാവിലെ അല്‍പനേരം അടച്ചിട്ടു. മഴയും കാറ്റും വിമാന സര്‍വീസുകളെ ബാധിച്ചില്ല. മദീനയില്‍ പ്രളയത്തില്‍ വ്യാപക നഷ്ടങ്ങളുണ്ടായി. പ്രളയത്തില്‍ കുടുങ്ങിയ നുറോളം പേരെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി. 

കനത്ത മഴയും മലയിടിച്ചിലും കാരണം തായിഫ്, മക്ക അല്‍കര്‍ (അല്‍ഹദ) റോഡ് അടച്ചു. അല്‍ബാഹയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രളയത്തില്‍ പെട്ട 45 പേരെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി. മഴക്കിടെ പ്രവിശ്യയില്‍ 93 അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അല്‍ബാഹയിലെ അല്‍ഹജ്റയിലും ബല്‍ജുര്‍ഷിയിലും മൂന്നു പേര്‍ പ്രളയത്തില്‍ മരിച്ചതായും അല്‍ബാഹ സിവില്‍ ഡിഫന്‍സ് വക്താവ് കേണല്‍ ജംആന്‍ അല്‍ഗാംദി പറഞ്ഞു.

റിയാദ്: കേരളപ്പിറവി ദിനത്തോടനുബന്ധിച് റിയാദ് കേളി കലാസാംസ്കാരിക വേദിയുടെ ആഭി മുഖ്യത്തില്‍ ലോകമലയാള ദിനാചരണം സംഘടിപ്പിച്ചു. മലയാളം മിഷന്റെ നേതൃത്വത്തില്‍ ഭൂമി മലയാളം പദ്ധതിയുടെ ഭാഗമായി നവംബര്‍ ഒന്ന് മുതല്‍ നാലുവരെ ലോകത്തിന്റെ വിവിധ ഭാഗങ്ങ ളില്‍ ഉള്ള മലയാളികളെയെല്ലാം ഭാഗമാക്കി എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം എന്ന മുദ്രാവാക്യം ഉയര്‍ത്തി ലോക മലയാള ദിനമായി ആചരിച്ചിരുന്നു.

കേളി കലാസാംസ്കാരിക വേദി സാംസ്കാരിക കമ്മിറ്റിയുടെയും കേളി കുടുംബവേദിയുടെയും നേതൃ ത്വത്തില്‍ എട്ടാമത് കേളി ഫുട്ബാള്‍ മത്സര വേദിയായ റയല്‍ മാഡ്രിഡ് അക്കാഡമി സ്റ്റേഡിയത്തി ലാണ് ലോകമലയാള ദിനാചരണം സംഘടിപ്പിച്ചത്. കേളി മുഖ്യ രക്ഷാധികാരി ആക്ടിംഗ് കണ്‍വീ നര്‍ കെ.പി.എം സാദിഖ് ആമുഖ പ്രഭാഷണം നടത്തി. സാംസ്കാരിക വിഭാഗം കണ്‍വീനര്‍ ടി.ആര്‍ സുബ്രഹ്മണ്യന്‍ മലയാളഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.കേളി കുടുംബവേദി സെക്ര ട്ടറി സീബ അനിരുദ്ധന്‍ ഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കേളി പ്രസിഡണ്ട് ദയാനന്ദന്‍ ഹരി പ്പാട്, സെക്രട്ടറി ഷൌക്കത്ത് നിലമ്പൂര്‍, മുഖ്യ രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ സതീഷ്‌ കുമാര്‍, ബി.പി.രാജീവന്‍, ജോ.സെക്രട്ടറി ഷമീര്‍ കുന്നുമ്മല്‍, ജോ.ട്രഷറര്‍ വര്‍ഗീസ്‌ തുടങ്ങിയ വര്‍ നേതൃത്വം നല്‍കി.