April 27, 2024

Login to your account

Username *
Password *
Remember Me
വിദ്യാഭ്യാസം

വിദ്യാഭ്യാസം (374)

വിദ്യാഭ്യാസം

എൽ ഡി എഫ് സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപദ്ധതിയുടെ ഭാഗമായി ഈ മാസം 14 ന് ചൊവ്വാഴ്ച 3.30 ന് 92 സ്കൂള്‍ കെട്ടിടങ്ങള്‍, 48 ഹയര്‍സെക്കന്ററി ലാബുകള്‍, 3 ഹയര്‍സെക്കന്ററി ലൈബ്രറികള്‍ എന്നിവയുടെ ഉദ്ഘാടനവും 107 പുതിയ സ്കൂള്‍ കെട്ടിടങ്ങളുടെ തറക്കല്ലിടലും മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ്വഹിക്കുന്നു.
1400 കോടിയുടെ സ്കൂൾ കെട്ടിട നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കാൻ അടിയന്തര നടപടിയുമായി പൊതു വിദ്യാഭ്യാസ വകുപ്പ്.
വാണിജ്യ മേഖലയിലല അവസരങ്ങൾ വിനിമയാഗിക്കാനാഗ്ഗഹിക്കുന്ന ഗ്രതിഭാശാലികളായ വിദ്യാ൪ഥികൾക്കായി ആ൪വി യൂണിമവഴ്സിറ്റി രുതുതലേുറ സ്കൂൾ ഓഫ് എകമണാേികസ് ആ൯ഡ് ഫിനാ൯സ് കോഴ്സുകൾ ആരംഭിച്ചു.
വൈജ്ഞാനിക മേഖലയിലെ പുതിയ സമ്പത്തുകളെ നാടിന്റെയും സമൂഹത്തിന്റെയും സമ്പത്ത് ഘടനയുടെയും പരിവർത്തനത്തിന് അനുയോജ്യമായ രീതിയിൽ രൂപകൽപ്പന ചെയ്യാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ- സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു പറഞ്ഞു.
തിരു :സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളോടു ചേര്‍ന്നു കോഴ്സുകളുമായി ബന്ധപ്പെട്ട തൊഴില്‍ ശാലകളും പ്രൊഡക്ഷന്‍ യൂണിറ്റുകളും ആരംഭിക്കണമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പു മന്ത്രി ആര്‍. ബിന്ദു. പ്രാദേശിക സമൂഹത്തിന്റെ ആവശ്യങ്ങള്‍ ഏറ്റെടുക്കാനും പഠനത്തിനും പരിശീലനത്തിനുമൊപ്പം തൊഴില്‍ എന്ന ലക്ഷ്യം യാഥാര്‍ഥ്യമാക്കാനും ഇതുവഴി കഴിയുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം വനിതാ പോളിടെക്നിക് കോളജിലെ അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
തിരു:100 ദിനം-100 പുസ്തകം-പുസ്തകക്കാലം എന്ന നാമധേയത്തിലുള്ള കേരള സംഗീത നാടക അക്കാദമിയുടെ ബൃഹത്തായ പുസ്തക പ്രസിദ്ധീകരണ പദ്ധതിയുടെ ഭാഗമായി പുറത്തിറക്കുന്ന നൂറ് പുസ്തകങ്ങളിൽ ആദ്യത്തെ നാല് പുസ്തകങ്ങൾ, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അക്കാദമി പുരസ്‌കാര വിതരണ ചടങ്ങിൽ പ്രകാശനം ചെയ്യും. ബിനു.എം പള്ളിപ്പാടിന്റെ ചെങ്ങന്നൂരാതിപ്പാട്ട്, കെ എ ശങ്കരന്റെ ഉത്തരേന്ത്യൻ സംഗീതധാര, ടി എം എബ്രഹാമിന്റെ എൻ എൻ പിള്ള , വി.ഡി പ്രേമപ്രസാദിൻറെ നാടകപ്പാതയിലെ വഴിവിളക്കുകൾ എന്നീ പുസ്തകങ്ങളാണ് ചടങ്ങിൽ പ്രകാശനം ചെയ്യുക. അക്കദമി പ്രോഗ്രാം ഓഫീസർ വി.കെ അനിൽകുമാർ പുസ്തക പരിചയം നടത്തും. സംസ്ഥാന സർക്കാറിൻറെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായാണ് അക്കാദമി 100 പുസ്തകങ്ങൾ പുറത്തിറക്കുന്നത്
ഒരു കരിയർ ബ്രേക്ക് എടുക്കുന്നതിന് നിങ്ങളുടെ കാരണങ്ങൾ എന്തുതന്നെയായാലും, വീണ്ടും ജോലിയിലേക്ക് തിരിച്ചു പോവുക എന്നത് എളുപ്പമല്ല. ജോലിക്ക് തിരിച്ചുവരാൻ തുടങ്ങുന്നതിനുമുമ്പ്, നിങ്ങളുടെ സാഹചര്യത്തെക്കുറിച്ച് ചിന്തിക്കുക.നിങ്ങൾ എന്ത് ബ്രേക്ക് എടുത്തു, നിങ്ങൾ എന്താണ് ഇത്ര നാൾ ചെയ്തത് എന്തുകൊണ്ടാണ് തിരിച്ചുവരാൻ ആഗ്രഹിക്കുന്നതെന്ന് തുടങ്ങിയ ചോദ്യങ്ങൾ തൊഴിലുടമകൾ തീർച്ചയായും ചോദിക്കും.അവർ തന്ത്രപരമായ ചോദ്യങ്ങളല്ല,മറിച്ച് നിങ്ങൾ അവരോട് എങ്ങനെ പ്രതികരിക്കുമെന്നതിനെക്കുറിച്ച് നിങ്ങൾ ചിന്ദിക്കണം. ഏതു തരാം ജോലിയാണ് നിങ്ങൾ ഇപ്പോൾ ചെയ്യാൻ ആഗ്രഹിക്കുന്നത് എന്നാണ്. ജോലിയിലേക്ക് മടങ്ങി പോകണം എന്ന് തോന്നുമ്പോൾ തന്നെ ജോലിക്കു അപേക്ഷിക്കാതിരിക്കുക. നിങ്ങളുടെ അടുത്ത തൊഴിൽ സമയം, സ്ഥലം, സെക്ടർ എന്നിവയെക്കുറിച്ച് ചിന്തിക്കുക.മാത്രമല്ല നിങ്ങളുടെ ടോഴിൽ അപേക്ഷയിൽ കാര്യങ്ങൾ വ്യക്തമല്ലെങ്കിലും നിങ്ങൾ എപ്പോൾ വേണമെങ്കിലും ബ്രേക്കെടുത്തു പോയേക്കാം എന്ന് തൊഴിൽ ഉടമയ്ക്ക് തോന്നിയേക്കാം. ജോലിയിലേക്ക് തിരികെ പോകാൻ തയ്യാറാവുക നിങ്ങൾ തിരിച്ചുപോകാൻ ആഗ്രഹിക്കുന്ന കാരിയാറിനെയും സെക്ടറിനെയും കുറിച്ച് കൃത്യമായി പഠിക്കുക. ആ മേഖലയിൽ വന്ന മാറ്റങ്ങളെ കുറിച്ച് മനസിലാക്കുക. മിക്ക ആളുകൾക്കും തിരിച്ചു ജോലിയിലേക്ക് വരൻ തയാറാക്കുമ്പോൾ തടസം സൃഷ്ടിക്കുക,അവരവരുടെ മേഖലയിൽ വന്ന സാങ്കേതിക മാറ്റങ്ങളെ കുറിച്ചുള്ള അറിവില്ലായ്മയാണ്.അതുകൊണ്ട് നിലവിലുള്ള മാർക്കറ്റ് ട്രെൻഡുകൾ എന്തെല്ലാമാണെന്ന് അറിയുക.ഈ വിവരങ്ങൾ നേടാനുള്ള ഒരു ലളിതമായ മാർഗം വ്യവസായ വാർത്താക്കുറിപ്പുകൾക്കായി സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ ബ്ലോഗുകൾ പിന്തുടരുക എന്നതാണ്.ഈ രീതിയിൽ നിങ്ങൾക്ക് ഒരു ചെറിയ പ്രതിദിന കുറിപ്പ് ഉണ്ടാക്കിയെടുക്കാം.അത് നിങ്ങളുടെ അറിവിലേക്ക് കൂട്ടി ചേർക്കാവുന്നതാണ്. നിങ്ങളുടെ സി.വി. തയ്യാറാകുക നിങ്ങളുടെ കരിയൽ ബ്രേക്ക് ഒരു നിശ്ചിത സമയത്തേക്കായിരുന്നെങ്കിൽ ആ സമയം നിങ്ങൾ എന്ത് ചെയ്തു അല്ലെങ്കിൽ എന്ത് കൊണ്ട് കരിയർ ബ്രേക്ക് എടുത്തു എന്ന് സി വിയിൽ വ്യക്തമാക്കുക.കരിയർ ബ്രേക്ക് എടുത്ത സമയത്തു നിങ്ങളുടെ കഴിവുകൾ വളർത്താൻ സഹായകമാകുന്ന എന്തെല്ലാം ചെയ്തു എന്ന് സി വിയിൽ ചേർക്കുക. ഡേറ്റുകളും ജോലിയുടെ വിവരങ്ങളും ഫോക്കസ് ചെയ്യുന്നതിന് പകരം സി വിയിൽ നിങ്ങളുടെ കഴിവുകളെ ഹൈലൈറ് ചെയ്യാൻ ശ്രമിക്കുക. കവർ ലെറ്റർ നിങ്ങൾക്ക് ഒരു കരിയർ ബ്രേക്ക് ഉണ്ടായിരുന്നു എന്ന് ടോഴിലുടമയെ അറിയുക എന്നത് പ്രധാനമാണ്. എന്തിനാണ് കരിയർ ബ്രേക്ക് എടുത്തതെന്നും എന്തിനാണ് തിരിച്ചുവരാൻ ആഗ്രഹിക്കുന്നതെന്നും വിശദീകരിക്കുക.നിങ്ങൾ ചെയ്തുകൊണ്ടിരുന്ന ജോലിയിലേക്ക് തന്നെയാണ് തിരിച്ചു വരാൻ ആഗ്രഹിക്കുന്നതെങ്കിൽ,നിങ്ങൾ ഇഷ്ടപ്പെടുന്ന കാര്യങ്ങളിലേക്ക് പെട്ടന്നു തിരിച്ചു പോകണം എന്ന് പറയുക.നിങ്ങൾ ഒരു പുതിയ ജീവിതം ആരംഭിക്കുമ്പോൾ, പുതിയ വെല്ലുവിളിയെ എങ്ങനെ നേരിടുമെന്ന് തയ്യാറെടുക്കുക.എന്താണ് നിങ്ങൾ ചെയ്യാൻ പോകുന്നതെന്നതിനെ കുറിച്ച് കൃത്യമായ ധാരണ ഉണ്ടാക്കിയെടുക്കുക. അഭിമുഖം കരിയർ ബ്രേക്കിന് ശേഷം നിങ്ങൾ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടു നേരിടാൻ പോകുന്നത് ഒരു ഇന്റർവ്യൂവിനായി പോകുമ്പോഴാണ്,ആദ്യമായി നിങ്ങൾ കമ്പനിയോട് പ്രതിബദ്ധത കാണിക്കേണ്ടതതാണ്.കരിയർ ബ്രേക്കെടുക്കുക എന്നത് നിങ്ങളുടെ തീരുമാനം അല്ലായിരുന്നെങ്കിൽ അതായതു നിങ്ങൾക്കോ നിങ്ങളുടെ ബന്ധുവിനോ ഏതെങ്കിലും തരത്തിലുള്ള അസുഖം വന്നതാണ് നിങ്ങളുടെ കരിയർ ബ്രേക്കിന് കാരണമെങ്കിൽ, വിഷമിക്കേണ്ട കാര്യമില്ല. ആ സമയം നിങ്ങൾ നിങ്ങളുടെ തൊഴിൽ പരമായ കഴിവുകളെ ഉയർത്താൻ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ അത് നിങ്ങളെ സഹായിക്കും. അഭിമുഖം നേരിടുമ്പോൾ കരിയർ ബ്രെക്കിനെ കുറിച്ചുള്ള ചോദ്യങ്ങൾക്കു ഉത്തരം പറയുമ്പോൾ ശ്രദ്ധിക്കേണ്ടതാണ്.ചോദ്യങ്ങളെ നിങ്ങളുടെ മുൻ പ്രവർത്തി പരിചയത്തെ കുറിച്ച് സംസാരിക്കുന്ന രീതിയിലേക്ക് വഴി തിരിക്കുക.ഒരുപാട് നാൾ നിങ്ങൾ തൊഴിലിൽ നിന്നും വിട്ടു നിന്നതിനെ കുറിച്ച് പറയുന്നതിന് പകരം നിങ്ങളുടെ പഴയ ജോലി എത്തരത്തിലുള്ളതാണെന്നും നിങ്ങൾ പഴയ ജോലിയിൽ എന്തൊക്കെ ചെയ്തുവെന്നും പറയുക.

തിരു: സംസ്ഥാനം കനത്ത പ്രളയ ഭീഷണി നേരിട്ട ഈ സാഹചര്യത്തിൽ പ്രളയബാധിത മേഖലയിലെ ഭൂരിഭാഗം വിദ്യാർഥികളും രക്ഷിതാക്കളും ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളെ ആശ്രയിക്കുകയാണ് .ഈ സാഹചര്യത്തിൽ ഓഗസ്റ്റ് 29 ന് സ്കൂളുകൾ തുറക്കുവാനുള്ള തീരുമാനം ഈ മേഖലകളിൽ അ പ്രായോഗികമാണ്. അതുകൊണ്ട് ആലപ്പുഴ,എറണാകുളം, ഇടുക്കി,തൃശൂർ, വയനാട്, പത്തനംതിട്ട ജില്ലകളിലെ പ്രളയ ബാധിത പ്രദേശങ്ങളിലെ സ്കൂളുകൾ തുറക്കുന്നത് സെപ്റ്റംബർ 3 തീയതി വരെ നീട്ടി നൽകണമെന്നും സ്കൂൾ തുറന്നുവരുന്ന കുട്ടികൾക്ക് ഒരുമാസക്കാലം യൂണിഫോം നിർബന്ധമാ ക്കരുതെന്നും കെ എസ് യു സംസ്ഥാന അധ്യക്ഷൻ കെ എം അഭിജിത്ത് ആവശ്യപെടുന്നു. ഈ ആവ ശ്യം ഉന്നയിച്ച് കെ എസ് യു വിദ്യാഭ്യാസ മന്ത്രിക്കും ഡി പി ഐ ക്കും കത്ത് നൽകി .

സെപ്റ്റമ്പർ 5 അദ്ധ്യാപകദിനം ഇന്ത്യയുടെ പ്രസിഡന്‍റായിരുന്ന ഡോ. സര്‍വ്വേപ്പള്ളി രാധാകൃഷ്ണന്‍റെ ജന്മദിനമാണ് അധ്യാപകദിന മായി ആഘോഷിക്കുന്നത്. അറിയപ്പെടുന്ന ദാര്‍ശനികനും ചിന്തകനും രാഷ്ട്രീയ മീമാംസകനുമായി രുന്നു ഡോ.എസ്. രാധാകൃഷ്ണൻ. എന്നാൽ ഇതിനുമെല്ലാമുപരി ഒരധ്യാപകൻ കൂടിയായിരുന്നു അദ്ദേഹം. അധ്യാപനത്തെ ഏറ്റവും മഹത്തരമായ കര്‍മ്മമായാണ് അദ്ദേഹം പരിഗണിച്ചത്. ഈ കര്‍മ്മത്തെ അത്രമാത്രം അദ്ദേഹം സ്നേഹിച്ചിരുന്നു. മാനിച്ചിരുന്നു. ശിഷ്യരുടെ സ്നേഹാദരങ്ങൾ വലിയതോതിൽ നേടിയെടുത്ത അധ്യാപകശ്രേഷ്ഠനായിരുന്നു ഡോ.എസ്.രാധാകൃഷ്ണൻ. അതുകൊ ണ്ടാണ് ശിഷ്യന്മാർ അദ്ദേഹത്തിന്‍റെ ജന്മദിനം എല്ലാവര്‍ഷവും നന്നായി ആഘോഷിക്കണമെന്ന് ആഗ്ര ഹം പ്രകടിപ്പിച്ചപ്പോൾ ഡോ. എസ്.രാധാകൃഷ്ണൻ തന്നെ മുന്നോട്ടുവെച്ച ആശയമാണ് തന്‍റെ ജന്മ ദിനം തന്‍റെ മാത്രം ആക്കി മാറ്റാതെ രാജ്യത്തിലെ അധ്യാപകരെ മുഴുവൻ ആദരിക്കുന്ന ദിനമെന്ന നിലയിൽ അധ്യാപകദിനമായി ആചരിക്കണം എന്നത്. ആയിരത്തിത്തൊള്ളായിരത്തി അറുപതുകൾ മുതൽ സെപ്തംബർ 5 എന്നത് അധ്യാപകദിനമായി നാം ആചരിച്ചിരുവരുന്നു. അധ്യാപനം പോലെ ഇത്രമാത്രം സ്വാധീനം ചെലുത്താവുന്ന മറ്റൊരു തൊഴിലില്ല. കുട്ടികളുടെ ഭാവി യെ അതിനിര്‍ണ്ണായകമായി സ്വാധീനിക്കുന്നവരാണ് അധ്യാപകർ. കുട്ടികളുടെ ബൗദ്ധികവുംവൈകാ രികവും സാമൂഹികവുമായ വളര്‍ച്ചയെയും വികാസത്തെയും സ്വാധീനിക്കാൻ അധ്യാപകർക്കല്ലാ തെ മറ്റാര്‍ക്കും കഴിയില്ല. കുട്ടികളുടെ ചിന്തയുടെയും പെരുമാറ്റത്തിന്‍റെയും മൂല്യബോധത്തിന്‍റെയും വികാസത്തിൽ നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്നവരാണ് അധ്യാപകർ.ഈ വര്‍ഷത്തെ അധ്യാപക ദിനാചാരണത്തിന് പ്രസക്തി ഏറെയാണ്. ഒരു വലിയ പ്രകൃതി ദുരന്തത്തെ മറികടന്ന ഉടനെയാണ് അധ്യാപകദിനം ആചരിക്കുന്നത്. കുട്ടനാട് പൂര്‍ണ്ണമായും പ്രളയത്തിൽ നിന്നും കരകയറിയിട്ടില്ല. നേരിട്ടും അല്ലാതെയും പ്രളയത്തിന്‍റെ ഭാഗമായവരാണ് കേരളത്തിലെല്ലാവരും. കേരളത്തിലുള്ളവർ മാത്രമല്ല ലോകമലയാളികളെല്ലാം ഇതിന്‍റെ പരോക്ഷപങ്കാളിയാണ്. തീരദേശത്തുള്ളവരും, കുട്ടനാട്ടു കാരും, മലയോരവാസികളും ചെറുതും വലുതുമായ പ്രകൃതി ദുരന്തങ്ങളെയും പ്രകൃതി പ്രതിഭാസ ങ്ങൾ ഉണ്ടാക്കുന്ന പ്രശ്നങ്ങളെയും അഭിമുഖീകരിച്ചവരാണ്. ഇത്തരം പ്രകൃതി ദുരന്തങ്ങൾ താര തമ്യേന കുറവായി മാത്രം ബാധിക്കുന്ന ഇടനാടിനെയാണ് ഇത്തവണ വെള്ളപ്പൊക്കം ഏറെ ബാധി ച്ചത്. കുട്ടികളെ മാത്രമല്ല മുതിര്‍ന്നവരെയും ശാരീരികമായും മാനസികമായും വൈകാരികമായും പിടിച്ചുലച്ച ഈ വെള്ളപ്പൊക്കം ഉയർത്തിയ ആഘാതങ്ങളിൽ നിന്നും കരകയറാൻ സമൂഹത്തിന് പലതരത്തിലുള്ള സഹായങ്ങൾ അനിവാര്യമായ സമയമാണിത്. മലയാളികളി ഒളിഞ്ഞിരിക്കുന്ന കൂട്ടായ്മയുടെയും സംഘബോധത്തിന്‍റെയും തലങ്ങളും അനുതാപത്തിന്‍റെ തരംഗവും എല്ലാം ഈ പ്രളയകാലത്ത് നാം നേരിട്ട് അനുഭവിച്ചറിഞ്ഞതാണ്. ലോകത്തെവിടെയുമുള്ള മലയാളിക്ക് ഞാൻ മലയാളിയാണ് എന്ന അഭിമാനം ഉണ്ടായി. പ്രളയകാലത്ത് പ്രളയബാധിതരെ സഹായിക്കാനാവശ്യ മായ ഭക്ഷണം, തുണിത്തരങ്ങൾ, മറ്റു സാധനങ്ങൾ എന്നിവ എത്തിക്കുന്നതിൽ സമൂഹം കാണിച്ച കൂട്ടായ്മ ലോകത്തിന് തന്നെ മറ്റൊരു അനുഭവതലങ്ങൾ കാട്ടിക്കൊടുത്തു. പ്രളയത്തിനിരയായവരെ സഹായിക്കാനും നവകേരള സൃഷ്ടിക്കുമായി ആവശ്യമായ സമ്പത്ത് സമൂഹത്തോട് ബഹു. മുഖ്യ മന്തി അഭ്യര്‍ത്ഥിച്ചപ്പോൾ അതിനോടുള്ള പ്രതികരണം ആവേശം നൽകുന്നതാണ്. മലയാളികൾ മാത്ര മല്ല രാജ്യത്തിനകത്തും പുറത്തുമുള്ള മനുഷ്യസ്നേഹികളും ഭരണകൂടങ്ങളുംവലിയ താൽപര്യത്തോ ടെയാണ് പ്രതികരിച്ചത്. ഇതെല്ലാം നമ്മുടെ ശക്തിയാണ്, സംസ്കാരമാണ്. പ്രളയകാലത്ത് പ്രളയത്തിൽ പ്പെട്ടവരെ രക്ഷിക്കാനായ് സ്വയംമറന്ന് കര്‍മ്മരംഗത്തിറങ്ങിയ മത്സ്യ ത്തൊഴിലാളികളും കേരളത്തിലെ യുവതയും നമ്മളിൽ അന്തര്‍ലീനമായ മാനവികതയെയും,നന്മയെ യുമാണ് പ്രതിഫലിപ്പിച്ചത്. ഇത്തരം നന്മകളും മാനവികതയും ഉളവാകാൻ പ്രത്യക്ഷമായും പരോ ക്ഷമായും നമ്മുടെ വിദ്യാലയങ്ങൾ, വിദ്യാഭ്യാസ സംവിധാനം, പാഠ്യപദ്ധതി എന്നിവയൊക്കെ പങ്ക് വഹിച്ചിട്ടുണ്ട്. ഇതോടൊപ്പം പ്രധാനമാണ് സമൂഹത്തിൽ നിന്നും ലഭിച്ച വിദ്യാഭ്യാസം. നമ്മുടെ യുവതവേണ്ട തരത്തിലാണോ പെരുമാറുന്നത് എന്ന് സന്ദേഹമുള്ളവര്‍ക്കെല്ലാമുള്ള മറുപടിയായി രുന്നു ഈ ഘട്ടത്തിൽ അവരുടെ പ്രതികരണങ്ങളും പ്രവര്‍ത്തനങ്ങളും.പ്രളയാനന്തരം ഒട്ടേറെ കാര്യ ങ്ങൾ ചെയ്യാനുണ്ട്. അതിന്‍റെയെല്ലാം കേന്ദ്രങ്ങളായി വിദ്യാലയങ്ങൾ മാറണം. വിദ്യാലയങ്ങളിലും വിദ്യാലയങ്ങളിലൂടെ സമൂഹത്തിലേക്കും പ്രസരിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്. പെട്ടെന്നുണ്ടായ ആഘാതത്തിൽ പകച്ചു പോയ കുട്ടികളെയും അവരുടെ വീട്ടുകാരെയും ആത്മവിശ്വാസം നൽകി സ്കൂളിലേക്കും വീട്ടിലേക്കും തിരിച്ചുകൊണ്ടു വരേണ്ടതുണ്ട്. ശാരീരികമായി അവർ സ്കൂളിലും വീട്ടിലും എത്തിയിട്ടുണ്ടാകും എന്നാൽ ഉണ്ടായ നഷ്ടത്തിന്‍റെ വൈപുല്യം ഉയര്‍ത്തുന്ന നഷ്ടബോധം ഒരു പ്രശ്നം തന്നെയാണ്. ഇത് അഭിമുഖീകരിക്കേണ്ടതുണ്ട്. ദുരന്തമുഖത്ത് പ്രവര്‍ത്തിച്ച് പരിചയ മുള്ള യൂണിസെഫിന്‍റെയും മാനസിക പ്രശ്നങ്ങളെ സംബന്ധിച്ച ഗവേഷണസ്ഥാപനമായ നിംഹാന്‍ സിന്‍റെയും സഹകരണത്തോടെ വിദ്യാഭ്യാസ വകുപ്പിന്‍റെ നേതൃത്വത്തിൽ പ്രളയബാധിത ജില്ലകളിലെ കുട്ടികളെ ലക്ഷ്യംവെച്ചുകൊണ്ട് ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ സൈക്കോ സോഷ്യൽ സപ്പോർട്ടിംഗ് പ്രോഗ്രാം നടത്തുന്നു. അതിനുവേണ്ട പ്രവര്‍ത്തനങ്ങൾ ദ്രുതഗതിയിൽ നടന്നുവരുന്നു. പ്രളയം മനസ്സിനെ ഏതെങ്കിലും രീതിയി ബാധിച്ചുള്ള മുഴുവൻ കുട്ടികളെയും ലക്ഷ്യമിട്ടാണ് ഈ പ്രവര്‍ത്തനം നടത്തുന്നത്. അധ്യാപകരാണ് ഈ പ്രക്രിയയിൽ മുന്നിൽ നിന്ന് പ്രവര്‍ത്തിക്കേണ്ടത്. കുട്ടികളുടെ സംഘർഷഭരിതമായ മനസ്സിനെ പഠനാന്തരീക്ഷ ത്തിലേക്ക് കൂട്ടിക്കൊണ്ടുവരേണ്ട ചുമതല എല്ലാ അദ്ധ്യാപകരും ഏറ്റെടുക്കണം. 

ഇനി നാം ഏറെ കരുതിയിരിക്കേണ്ടത് ജലജന്യരോഗങ്ങളെയാണ്. മലിനജലവും, ജലംവഴി വരുന്ന രോഗങ്ങളും വലിയ വിപത്തിന് കാരണമാക്കും. കരുതിയിരുന്നാ ഇവയെയും അതിജീവിക്കാം. എലിപ്പനി, കോളറ, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം തുടങ്ങിയവ വലിയ ഭീഷണിയാകാം. പകര്‍ച്ച വ്യാധികൾ വരാതിരിക്കാനും വന്നാൽ പടരാതിരിക്കാനും ശ്രദ്ധവേണം. ഇക്കാര്യങ്ങൾ കുട്ടികള്‍ ക്ക് മനസ്സിലാക്കിക്കൊടുക്കുവാനുള്ള ഇടമായി വിദ്യാലയങ്ങൾ മാറണം. ആരോഗ്യവകുപ്പുമായും നാട്ടിലെ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളുമായും കൂട്ടായി പ്രവര്‍ത്തിക്കാൻ കഴിയണം. രോഗപ്രതി രോധത്തിൽ നാം സമ്പൂർണ്ണമായും പങ്കാളികളാകണം.

എലിപ്പനി ഒരു പ്രധാന ഭീഷണിയായി വന്നുകൊണ്ടിരിക്കുന്നു. എലിയുടെ വിസര്‍ജ്ജ്യ വസ്തുക്കളു മായി സമ്പര്‍ക്കത്തിൽപ്പെട്ട ജലത്തിലൂടെയാണിത് പടരുന്നത്. ഇത്തരം ജലത്തിലൂടെ നടക്കുന്നതോ സ്പര്‍ശിക്കുന്നതോ രോഗകാരണമാകാം. മലിനജല സമ്പര്‍ക്കമുണ്ടായാ പ്രതിരോധ ചികിത്സ നട ത്തണം. രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ വേണം. തുടക്കത്തിൽ തന്നെ ചികിത്സിച്ചാൽ പ്രതിരോധിക്കാം. ഇതുപോലെ തന്നെ കരുതിയിരിക്കേണ്ടതാണ് ഡങ്കിപ്പനി. ഇത് പരത്തുന്നഈഡിസ് ഈജിപ്തികൊതു കുകൾ കനത്ത മഴയിൽ ഇല്ലാതായതിനാൽ ഇപ്പോൾ ഡങ്കിപ്പനി വരുന്നില്ലെങ്കിലും മഴ ശമിക്കുന്ന ഘട്ടത്തിൽ തിരിച്ചുവരാനുള്ള സാധ്യത ഉണ്ട്. അതുകൊണ്ട് തന്നെ പരിസരത്ത് കൊതുകുകള്‍ക്ക് വളരാൻ കഴിയുന്ന സാഹചര്യം ഉണ്ടാവരുത്. എല്ലാറ്റിനും ശുചിത്വം പ്രധാനമാണ്. ശുചിത്വമുള്ള വിദ്യാലയാന്തരീക്ഷം സൃഷ്ടിക്കുവാൻ അദ്ധ്യാപകർ പ്രത്യേകം ശ്രദ്ധിക്കണം. വെള്ളം തിളപ്പിച്ചാറ്റി മാത്രമേ കുടിക്കാവൂ. കുടിക്കുന്ന വെള്ളംമാത്രം ശ്രദ്ധിച്ചാ മതിയാകില്ല. പാത്രം കഴുകുന്ന വെള്ളം, കൈ കഴുകുന്ന വെള്ളം, കക്കൂസിൽ പോയാൽ ശരീരം വൃത്തിയാ ക്കുന്നതിന് ഉപയോഗിക്കുന്ന വെള്ളം ഇവയുടെയെല്ലാം ശുചിത്വം ശ്രദ്ധിക്കണം. കൂടാതെ നാം പാലിക്കേണ്ട ശുചിത്വശീലങ്ങളും രീതികളും കുട്ടികളിലേക്കും അതുവഴി സമൂഹത്തിലേക്കും സംപ്രേഷിപ്പിക്കാനുള്ള ഇടമാക്കി സ്കൂളുകളെ മാറ്റാൻ കഴിയണം. ഇതിനെല്ലാം നേതൃത്വം നൽകാൻ കഴിയുക അധ്യാപകര്‍ക്ക് മാത്രമാണ്. അങ്ങനെയാണ് അധ്യാപനം ശ്രേഷ്ഠമായ സാമൂഹിക പ്രവര്‍ ത്തനമായി മാറേണ്ടത്. കുട്ടികളെയും സമൂഹത്തെയും ജീവിതത്തിലേക്കും അവരുടെ പ്രവര്‍ത്തന മണ്ഡലത്തിലേക്കും തിരികെ എത്തിക്കാൻ അവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യം ഉറപ്പാക്കേണ്ടതുണ്ട്. ആയതിനാൽ നാം നടത്തുന്ന ഈ പ്രവര്‍ത്തനങ്ങളെല്ലാം വിദ്യാഭ്യാസ പ്രവര്‍ ത്തനത്തിന്‍റെ ഭാഗം തന്നെയാണ്. അപ്രതീക്ഷിതമായും നമുക്ക് പരിചിതമല്ലാത്ത വിധത്തിലും അതിക്രമിച്ചു വന്ന പ്രളയം സുഗമമായി മുന്നേറിയ പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രവര്‍ത്തനത്തെ ചെറുതല്ലാത്തവിധം ബാധിച്ചിട്ടുണ്ട്. പ്രളയബാധിത പ്രദേശത്ത് നേരിട്ടും അല്ലാത്തിടത്ത് പരോക്ഷമായും എല്ലാവരേയും ഒരേ തരത്തി ലല്ലെങ്കിൽ മറ്റൊരു തരത്തിൽ ബാധിച്ച ഒന്നാണ് പ്രളയം. ഇനി നമുക്ക് പതുക്കെ പതുക്കെ തിരി ച്ചു വരണം. 

പൊതുവിദ്യാലയങ്ങളുടെ വിശ്വാസ്യത വര്‍ദ്ധിച്ചതിന്‍റെ ഭാഗമായി കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലായി കൂടുതലായി എത്തിച്ചേര്‍ന്ന മൂന്നരലക്ഷത്തോളം കുട്ടികളടക്കമുള്ള 44 ലക്ഷത്തിൽ പ്പരം കുട്ടികള്‍ക്കു ള്ള പഠന ഇടമാണ് സ്കൂൾ വിദ്യാഭ്യാസം. ഈ കുട്ടികള്‍ക്ക് എല്ലാവര്‍ക്കും മികവാര്‍ന്ന വിദ്യാഭ്യാ സം നൽകുക എന്നത് നമ്മുടെ കടമയാണ്. പൊതുവിദ്യാഭ്യാസസംരക്ഷണ യജ്ഞത്തിന്‍റെ ഭാഗമായി അക്കാദമിക പ്രവര്‍ത്തനങ്ങൾ ആസൂത്രിതമായി നടപ്പാക്കുന്ന ഘട്ടത്തിലാണ് അതിനെയെല്ലാം തടസ്സ പ്പെടുത്തുന്ന തരത്തിൽ പ്രകൃതിക്ഷോഭം ഉണ്ടായത്. അക്കാദമിക കാര്യങ്ങളിൽ തടസ്സം നേരിട്ടുണ്ട്. അതിനെ പൂര്‍വ്വസ്ഥിതിയിലേക്ക് കൊണ്ടുവരണം. ഇതി അധ്യാപകരുടെ പങ്ക് വളരെ വലുതാണ്.

കഴിഞ്ഞ വർഷം തയ്യാറാക്കിയ സ്കൂൾ അക്കാദമിക മാസ്റ്റർ പ്ലാനുകളെ പ്രായോഗികപദ്ധതികളാക്കി മാറ്റുന്ന പ്രവർത്തനങ്ങൾ സമഗ്ര ശിക്ഷയുടെ ഭാഗമായി ആരംഭിച്ചിരുന്നു. പ്രകൃതിക്ഷോഭം മൂലം നിർത്തിവച്ചിരുന്ന ഈ പ്രവർത്തനം വീണ്ടും ആരംഭിച്ചിട്ടുണ്ട്. സ്കൂൾ തല പ്രായോഗിക പദ്ധതി കളുടെ പ്രാധാന്യം ഏറെ വർദ്ധിച്ചിട്ടുണ്ട്. സമഗ്രശിക്ഷയുടെ നേതൃത്വത്തിൽ അത് എത്രയും വേഗം ചെയ്ത് സ്കൂൾ തലത്തിൽ പ്രായോഗികമാക്കുന്നതാണ്.

താൻ ജീവിക്കുന്ന ചുറ്റുപാടുകൾക്കുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് നിരന്തരമായുള്ള അന്വേഷണം നടക്കണം. അങ്ങനെ വിദ്യാർത്ഥികളെ നിരന്തര അന്വേഷകരാക്കിമാറ്റുക എന്നതും വിദ്യാഭ്യാസ ത്തിന്റെ ലക്ഷ്യമാണ്. ഇക്കാര്യം ഏറ്റവും നന്നായി നടത്താനുള്ള ഒരു സാഹചര്യവും പ്രകൃതി ഒരുക്കിയിട്ടുണ്ട്. കുട്ടികളിലെ പ്രതിഭകളെ കണ്ടെത്താനും അതിനെ ഏറ്റവും ഉയരത്തിലെത്തിക്കാ നും ജനാധിപത്യമതനിരപേക്ഷ മൂല്യബോധം വളർത്താനുമുള്ള പൊതു ഇടങ്ങളാക്കി വിദ്യാലയങ്ങ ളെ മാറ്റാനുള്ള പ്രവർത്തനം കൂടുതൽ കൂടുതൽ കരുത്തോടെ ചെയ്യാനുള്ള ആത്മവിശ്വാസവും കരു ത്തും നിശ്ചയ ദാർഢ്യവും ഒന്നുകൂടി ഊട്ടി ഉറപ്പിക്കാനുള്ള അവസരമായി ഈ വർഷത്തെ അദ്ധ്യാ പക ദിനം മാറും എന്ന് പ്രതീക്ഷിക്കുന്നു.

ദേശീയ മെഡിക്കൽ, ഡെന്റൽ പ്രവേശന പരീക്ഷയായ നാഷണൽ എലിജിബിലിറ്റി കം എൻട്ര ൻസ് ടെസ്റ്റി (നീറ്റ്‌)ന് ഇപ്പോൾ അപേക്ഷിക്കാം. പ്ലസ്ടു ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/ബയോ ടെക്‌നോളജി ഗ്രൂപ്പെടുത്ത് 50% മാർക്ക് നേടിയവർക്കും പ്ലസ്‌ടു അവസാനവർഷ വിദ്യാർഥികൾ ക്കും അപേക്ഷിക്കാം. കുറഞ്ഞ പ്രായപരിധി പതിനേഴും കൂടിയത് ഇരുപത്തഞ്ചുമാണ്. പ്രായം ക്ലാസ്‌ തുടങ്ങുന്ന തീയതിയനുസരിച്ച് കണക്കാക്കും. 

അപേക്ഷ ഓൺലൈനായി നവംബർ ഒന്നുമുതൽ നൽകാം. ഈവർഷം നാഷണൽ ടെസ്റ്റിങ്‌ ഏജ ൻസി (NTA)യാണ് പരീക്ഷ നടത്തുന്നത്. മെയ് അഞ്ചിനാണ് പരീക്ഷ. പേപ്പറധിഷ്ഠിത പരീക്ഷ യാണ് നടത്തുന്നത്. 2019 ഏപ്രിൽ 15 മുതൽ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. നീറ്റിന് അപേക്ഷിക്കുന്നതിന്റെ നടപടിക്രമങ്ങൾ അവസാനിക്കുന്ന തീയതി നവംബർ 30.

അപേക്ഷിക്കുന്ന വിധം 1. വെബ്‌സൈറ്റ് www.nta.ac.in സന്ദർശിക്കുക അല്ലെങ്കിൽ www.ntaneet.nic.in 2. NEET ക്ലിക്ക് ചെയ്യുക. 3. യൂസർ ഐഡിയും പാസ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക. ഇതിനായി യൂസർ ഐഡി, പാസ്‌വേർഡ്‌ എന്നിവ കണ്ടെത്തണം. 4. ആവശ്യമായ വിവരങ്ങൾ എന്റർ ചെയ്യണം. 5. തുടർന്ന് സബ്‌മിറ്റ്‌ ബട്ടൺ അമർത്തണം. 6. ഫോട്ടോ, ഒപ്പ് എന്നിവ അപ്‌ലോഡ് ചെയ്യണം. 7. അപേക്ഷാ നടപടിക്രമങ്ങൾ പൂർത്തിയാക്കിയാൽ അപേക്ഷയുടെ പ്രിന്റ് എടുക്കണം. 8. അപേക്ഷാഫീസ് പൊതുവിഭാഗത്തിൽപ്പെട്ടവർക്ക് 1400 രൂപയും മറ്റുള്ളവർക്ക് 750 രൂപയുമാണ്. 

യോഗ്യത പൊതുവിഭാഗത്തിൽപ്പെട്ടവർക്ക് പ്ലസ്‌ടു ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/ബയോടെക്‌നോളജി വിഷയങ്ങളിൽ 50 ശതമാനവും,പട്ടിക പിന്നോക്ക വിഭാഗക്കാർ 40 ശതമാനവും മാർക്ക് നേടണം.

ചിട്ടയോടെ പരിശ്രമിച്ചാൽ മികച്ച സ്‌കോർ

നീറ്റ് പരീക്ഷാസമയം മൂന്നുമണിക്കൂറാണ്. മൊത്തം 180 ചോദ്യങ്ങളുണ്ടാകും. ഫിസിക്‌സ്, കെമി സ്ട്രി എന്നിവയിൽനിന്ന്‌ 45 വീതവും ബയോളജിയിൽനിന്ന്‌ 90ഉം ചോദ്യങ്ങളുണ്ടാകും. ചോദ്യമൊ ന്നിന് നാലു മാർക്കുവീതം മൊത്തം സ്‌കോർ 780 ആണ്. 50 ശതമാനം മാർക്കും ബയോളജിയിൽ നിന്നായതിനാൽ ബയോളജിയാണ് നീറ്റിലെ വിജയം തീരുമാനിക്കുന്ന മുഖ്യഘടകം. പ്ലസ്‌ടു NCERT സിലബസ്‌ അനുസരിച്ച് പഠിക്കണം. Time Management ന് മോഡൽ ചോദ്യങ്ങൾ കണ്ടെത്തി കുറ ഞ്ഞത് പത്തുതവണയെങ്കിലും ഉത്തരം കണ്ടെത്താൻ ശ്രമിക്കണം. പ്ലസ്‌ടു വിദ്യാർഥികൾ പ്ലസ്‌ടു പരീക്ഷയ്ക്ക് മികച്ച മാർക്ക് നേടാൻ ശ്രമിക്കണം. 

കേരളത്തിൽ എംബിബിഎസ്, ബിഡിഎസ് എന്നിവയ്ക്കുപുറമെആയുർവേദം,ഹോമിയോ,സിദ്ധ, യുനാനി, അഗ്രികൾച്ചർ, വെറ്ററിനറി സയൻസ്, ഫിഷറീസ് സയൻസ് കോഴ്‌സുകൾക്ക് പ്രവേശന ത്തിന് NEET സ്‌കോർ ആവശ്യമാണ്. കേരളത്തിൽ പ്രവേശനം ആഗ്രഹിക്കുന്നവർ പ്രവേശനപരീ ക്ഷാ കമീഷണറുടെ KEAM നോട്ടിഫിക്കേഷൻ വരുമ്പോൾ അപേക്ഷിക്കണം.

വിദേശരാജ്യങ്ങളിലെ മെഡിക്കൽ സ്‌കൂളുകളിലെ മെഡിക്കൽ ബിരുദ പ്രോഗ്രാമിന് നീറ്റ് സ്‌കോർ ആവശ്യമാണ്.എന്നാൽ,ഇംഗ്ലീഷ് സംസാരിക്കുന്ന യുകെ, അമേരിക്ക,കനഡ,ഓസ്‌ട്രേലിയ,ന്യൂസി ലാന്റ് എന്നീ രാജ്യങ്ങളിൽ മെഡിക്കൽ യുജി പ്രവേശനത്തിന് SATഉം ടോഫൽ/IELTS വേണം.

നീറ്റിന് തയ്യാറെടുക്കാൻ ആറുമാസത്തെ സമയമുണ്ട്. ചിട്ടയോടെ പരിശ്രമിച്ചാൽ മികച്ച സ്‌കോർ നേടാം.