January 21, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author

ശെൽവൻ വിജയ് സേതുപതി ആദ്യമായി മലയാള സിനിമയിൽ അഭിനയിക്കുന്നു.പ്രശസ്ത പരസ്യ ചിത്ര സംവിധായകനായ സനിൽ കളത്തിൽ കഥയെഴുതി സംവിധാനംചെയ്യുന്ന രണ്ടാമത്തെ ചിത്രo മാർക്കോണി മത്തായിയിലാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജയറാമിനോടൊപ്പം വിജയ് സേതുപതി മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്.

സത്യം സിനിമാസിന്റെ ബാനറിൽ എ ജി പ്രേമചന്ദ്രൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ആത്മീയ നായികയാവുന്നു. അജു വർഗ്ഗീസ്,ഹരീഷ് കണാരൻ,ഗ്രിഗറി,നെടുമുടി വേണു,സിദ്ധാർത്ഥ് ശിവ, സുധീർ കരമന,മാമുക്കോയ,കലാഭവൻ പ്രജോദ്,സുനിൽ സുഖദ,ശിവകുമാർ സോപാനം,ശ്രിന്റ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.

റോട്ടർഡാം ചലച്ചിത്രമേളയിലും ഗോവൻ ചലച്ചിത്രമേളയിലുമടക്കം മികച്ച അഭിപ്രായം നേടിയ മമ്മൂട്ടിയുടെ തമിഴ‌് ചിത്രം ഫെബ്രുവരിയിൽ പ്രദർശനത്തിനെത്തും. മമ്മൂട്ടിയുടെ നാലാമത‌് തെലു ഗു ചിത്രം യാത്രയും ഫെബ്രുവരിയിൽ പ്രദർശനത്തിനെത്തും. ഏറെ നിരൂപകപ്രശംസ ഏറ്റുവാങ്ങി യതാണ‌് പേരൻപ‌്. ദേശീയ അവാർഡ‌് ജേതാവ‌് റാമിന്റെ നാലാമത‌് ചിത്രമാണിത‌്. കട്രത‌് തമിൾ, തങ്കമീൻകൾ, തരമണി എന്നിങ്ങനെ മുൻ ചിത്രങ്ങളാകെ പ്രേക്ഷകപ്രീതിയും നിരൂപക ശ്രദ്ധയും നേടിയ റാംചിത്രങ്ങളാണ‌്. റാം നായകവേഷം ചെയ‌്ത തങ്കമീൻകൾക്ക‌് മികച്ച ചിത്രമെന്ന ദേശീയ പുരസ‌്കാരം ലഭിച്ചിരുന്നു.

തിരു: ഹൈക്കോടതി വിധിയെത്തുടർന്ന് എം പാനൽ കണ്ടക്ടർമാരെ പിരിച്ചുവിട്ട ഒഴിവിലേക്ക‌് 1472 റിസർവ‌് കണ്ടക്ടർമാർക്ക‌് നിയമനം നൽകി. പിഎസ്‌സിയുടെ നിയമന ശുപാർശ ലഭിച്ച 4051 പേരെ യും വ്യാഴാഴ‌്ച കെഎസ‌്ആർടിസി ചീഫ‌് ഓഫീസിലേക്ക‌് വിളിപ്പിച്ചിരുന്നു. ഇതിൽ 1472 പേർനിയമന ഉത്തരവ‌് വാങ്ങി. 45 ദിവസത്തിനുള്ളിൽ അഞ്ഞൂറോളം പേർകൂടി ജോലിക്കെത്തുമെന്ന് പ്രതീക്ഷി ക്കുന്നു. ജോലിയിൽ പ്രവേശിക്കുന്നതിന‌് 45 ദിവസത്തെ നിയമാനുസൃത ഇളവ‌് നിയമനശുപാർശ ലഭിച്ചവർക്ക‌് ലഭിക്കും.നിയമനം എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്ന ഹൈക്കോടതി നിർദേ ശത്തിന്റെ പശ്ചാത്തലത്തിൽ യുദ്ധകാലാടിസ്ഥാനത്തിലാണ‌് നിയമന നടപടി തുടങ്ങിയത്. 

റിസർവ് കണ്ടക്ടർമാർ ആയിട്ടാണ് നിയമനം.240 ദിവസംപൂർത്തിയാക്കിയാൽഗ്രേഡ് കണ്ടക്ടറാക്കും. അതിനുശേഷം ഒരുവർഷം പ്രൊബേഷൻ വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സ്ഥിരം കണ്ട ക്ടർ നിയമനം നൽകും. കെഎസ്ആർടിസിയിലെ പ്രതിസന്ധി കണക്കിലെടുത്ത് കണ്ടക്ടർ ലൈസ ൻസ് ഇല്ലാത്തവർക്ക് എംഡിയുടെ പ്രത്യേക അധികാരം ഉപയോഗിച്ച് ഒരുമാസത്തെ താൽക്കാലിക ലൈസൻസ് നൽകും. എത്രയും പെട്ടെന്ന് ബസുകളിൽ നിയോഗിക്കാനാണിത്. ഒരാഴ‌്ചയ‌്ക്കകംപുതു തായി നിയമിച്ചവരെ ഡ്യൂട്ടിക്കയക്കും.

തിരു:സംസ്ഥാനത്ത് പ്രളയക്കെടുതികള്‍മൂലം ഉപജീവന മാര്‍ഗങ്ങള്‍ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് വരുമാന മാര്‍ഗങ്ങള്‍ കണ്ടെത്തി നല്‍കുന്നതിന്റെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ 50000 പേര്‍ക്ക് സൗജന്യ സ്വയംതൊഴില്‍ പരിശീലനം നല്‍കുന്നു. ഇതു പ്രകാരം മൂന്നു മാസം ദൈര്‍ഘ്യമുള്ള എറൈസ് സംസ്ഥാനതല സ്വയംതൊഴില്‍ പരിശീലന ക്യാമ്പിന് തുടക്കമായി. പ്രളയപുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി നഗരഗ്രാമീണ മേഖല കളില്‍ പ്രളയബാധിതരായ അമ്പതിനായിരം കുടുംബങ്ങള്‍ക്ക് മാന്യമായ തൊഴിലവസരങ്ങള്‍ കണ്ടെത്തി വരുമാനം നേടുന്നതിനു പ്രാപ്തരാക്കുക എന്നതാണ് ഈ ക്യാമ്പെയ്ന്‍ വഴി ലക്ഷ്യമിടു ന്നത്. പ്രധാനമായും അതിജീവനത്തിനു സഹായിക്കുക എന്നതുലക്ഷ്യമിട്ടാണ് ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍. പ്രളയം ബാധിക്കാത്ത മേഖലകളില്‍ കഴിയുന്ന സ്വയംതൊഴില്‍ ചെയ്യാന്‍ താല്‍ പര്യമുള്ളവര്‍ക്കും കുടുംബശ്രീയുടെ സ്വയംതൊഴില്‍ പരിശീലന പദ്ധതിയില്‍ ചേരാന്‍ അവസരം നല്‍കും. മൂന്നുമാസം നീളുന്ന പരിശീലന പരിപാടിയില്‍ കുടുംബശ്രീ വനിതകള്‍ക്കൊപ്പം കുടും ബശ്രീ കുടുംബാംഗങ്ങളായ പുരുഷന്‍മാര്‍ക്കും പങ്കെടുക്കാം. ഇവര്‍ക്ക് സ്വയംതൊഴില്‍ പരിശീ ലനം നല്‍കി വ്യക്തിഗത-ഗ്രൂപ്പ് സംരംഭങ്ങള്‍ ആരംഭിക്കാന്‍ പിന്തുണ നല്‍കുന്നതോടൊപ്പം സം സ്ഥാനത്ത് കുടുംബശ്രീയുടെ കീഴിലുള്ള സൂക്ഷ്മ സംരംഭ മേഖലയെ ശക്തിപ്പെടുത്തുക എന്നതും ക്യാമ്പയിനിന്റെ ലക്ഷ്യമാണ്. തൊഴിലാളികളെ കിട്ടാന്‍ പ്രയാസമുള്ള തൊഴില്‍മേഖലകള്‍ ഏതെല്ലാമാണെന്നും അയല്‍ക്കൂട്ട വനിതകള്‍ക്ക് പരിശീലനം നേടാന്‍ കൂടുതല്‍ താല്‍പര്യമുളള വ്യത്യസ്ത തൊഴില്‍രംഗങ്ങള്‍ ഏതൊക്കെയാണെന്നും കണ്ടെത്തുന്നതിനായി ഒക്‌ടോബര്‍ 28, 29 തീയതികളില്‍ കുടുംബശ്രീ ബ്‌ളോക്ക് കോര്‍ഡിനേറ്റര്‍മാര്‍ മുഖേന സംസ്ഥാനത്ത് സര്‍വേ നടത്തിയിരുന്നു. ഇതു പ്രകാരം ഡാറ്റാ എന്‍ട്രി, പ്‌ളംബിങ്ങ്, ഇലക്‌ട്രോണിക് റിപ്പയറിങ്ങ്, ഇലക്ട്രിക്കല്‍ജോലികള്‍, കൃഷി അനു ബന്ധജോലികള്‍, ലോണ്‍ട്രി ആന്‍ഡ് അയണിങ്ങ്, സെയില്‍സ്, ഹൗസ്‌കീപ്പിങ്ങ്, ഡേകെയര്‍ എന്നിങ്ങനെ പത്തോളം മേഖലകളില്‍ ധാരാളം തൊഴിലവസരങ്ങളുണ്ടെന്നും കണ്ടെത്തിയിരുന്നു. ഈ മേഖലകളില്‍ ആളുകള്‍ക്ക് നൈപുണ്യപരിശീലനം നല്‍കിയാല്‍ അവര്‍ക്ക് സ്ഥിരമായതൊഴി ലും വരുമാന മാര്‍ഗവും നേടുന്നതിനും അതുവഴി അവരുടെ കുടുംബങ്ങളിലെ ദാരിദ്ര്യം ഇല്ലാതാ ക്കുന്നതിനും സഹായകമാകും എന്നു ക െണ്ടത്തിയതിനെ തുടര്‍ന്നാണ് ഈ സ്വയംതൊഴില്‍ പരിശീലന പരിപാടിസംഘടിപ്പിക്കുന്നതിനുള്ള തീരുമാനം. പദ്ധതിയോടനുബന്ധിച്ച് എല്ലാ ജില്ല കളിലും ക്യാമ്പെയ്ന്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇതുപ്രകാരം പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്ന എല്ലാവര്‍ക്കും സ്വയംതൊഴില്‍ പരിശീലനം ലഭ്യമാക്കും. 

ഡിസംബര്‍ 15 മുതല്‍ ജനുവരിഒന്നുവരെയുള്ള കാലയളവില്‍ സി.ഡി.എസുകളിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ജനുവരി ഒന്നുമുതല്‍ മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ പരിശീലനം നല്‍കുo. സര്‍ക്കാര്‍ അംഗീകൃതതൊഴില്‍ പരിശീലന സ്ഥാപനങ്ങള്‍ വഴിയും കുടുംബശ്രീ എംപാനല്‍ ചെയ്തിട്ടുള്ള പ്രമുഖ പരിശീലക ഏജന്‍സികള്‍ മുഖേനയുമായിരിക്കും ഗുണഭോക്താക്കള്‍ക്ക് പരി ശീലനം ലഭ്യമാക്കുക. കോഴ്‌സ് അനുസരിച്ച് അഞ്ച്ദിവസംമുതല്‍ ഇരുപത്തിയൊന്ന് ദിവസം വരെ ദൈര്‍ഘ്യമുളള പരിശീലനമാണ് നല്‍കുക. പരിശീലനത്തിനു ശേഷം സൂക്ഷ്മസംരംഭങ്ങള്‍ ആരം ഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കാവശ്യമായ സാമ്പത്തിക പിന്തുണയും തുടര്‍പരിശീലനവുo കുടും ബശ്രീ നല്‍കും. കോഴ്‌സുകളില്‍ ചേരാന്‍ പ്രായപരിധി നിശ്ചയിച്ചിട്ടുണ്ട്.സ്വയംതൊഴില്‍ പരി ശീലന ക്യാമ്പെയ്‌ന്റെ ഭാഗമായി തയ്യാറാക്കിയ പോസ്റ്റര്‍ തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എ. സി. മൊയ്തീന്‍ കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോറിന് നല്‍കി പ്രകാശനം ചെയ്തു. കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍മാരായ നിരഞ്ജന എന്‍.എസ്, അമൃത.ജി.എസ്, സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ സുചിത്ര എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

തിരു:വിലക്കയറ്റം തടയാൻ ശക്തമായ നടപടികളാണ് സർക്കാർ സ്വീകരിച്ചുവരുന്നതെന്ന് സഹ കരണ-ടൂറിസം-ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കൺസ്യൂമർഫെഡിന്റെ ആഭി മുഖ്യത്തിൽ സംഘടിപ്പിക്കുന്ന ക്രിസ്മസ്-പുതുവത്സര സഹകരണവിപണിയുടെ സംസ്ഥാനതല ഉദ്ഘാടനം പാളയം എൽ.എം.എസ് ഗ്രൗണ്ടിൽ നിർവഹിച്ചുസംസാരിക്കുകയായിരുന്നു അദ്ദേഹം.

അഴിമതിവിമുക്തമാക്കി കൺസ്യൂമർഫെഡിനെ ലാഭത്തിലേക്ക് ഉയർത്തിക്കൊണ്ടുവരാൻ സർ ക്കാരിനായി. കുറ്റമറ്റ പർച്ചേസിംഗ് സംവിധാനമുൾപ്പെടെ ഏർപ്പെടുത്താനായി. 13 ഇനങ്ങളാണ് കൺസ്യൂമർഫെഡ് വിപണികളിൽ സബ്‌സിഡി നിരക്കിൽ പൊതുവിപണിയേക്കാൾ വിലക്കുറ വിൽ വിൽക്കുന്നത്. ആഘോഷവേളകളിൽ വിഷമം കൂടാതെ സാധനങ്ങൾ വാങ്ങാൻ ഇത്തരം വിപണികൾ സഹായമാകുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ മേയർ അഡ്വ.വി.കെ.പ്രശാന്ത് അധ്യക്ഷത വഹിച്ചു. 

സഹകരണ വിപണിയിലെ ആദ്യവിൽപന മന്ത്രി കടകംപള്ളി സുരേന്ദ്രനും ത്രിവേണി ക്രിസ്മസ് കേക്ക് വിൽപനയുടെ ഉദ്ഘാടനം മേയർ വി.കെ.പ്രശാന്തും നിർവഹിച്ചു. ചടങ്ങിൽ സഹകരണ സംഘം രജിസ്ട്രാർ എസ്. ഷാനവാസ്, നഗരസഭാ ആസൂത്രണ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പാളയം രാജൻ, അഡീ. രജിസ്ട്രാർ (കൺസ്യൂമർ) കെ.ആർ. ശശികുമാർ, ജോയിൻറ് രജിസ്ട്രാർ (ജനറൽ) എസ്. ഹരികുമാർ തുടങ്ങിയവർ സംബന്ധിച്ചു. കൺസ്യൂമർഫെഡ് മാനേജിംഗ് ഡയറക്ടർ ആർ. സുകേശൻ സ്വാഗതവും റീജിയണൽ മാനേജർ ടി.എസ്. സിന്ധു കൃതജ്ഞതയും പറഞ്ഞു. ജനുവരി ഒന്നുവരെ കേരളമുടനീളം 600 ഓളം സഹകരണവിപണികൾ പ്രവർത്തിക്കുo. 

ക്രിസ്മസ്-പുതുവത്സര വിപണിയിൽ സബ്സിഡി ഇനത്തിൽ വിതരണം ചെയ്യുന്ന സാധനങ്ങളുടെ വില ചുവടെ. (പൊതു വിപണിയിലെ വില ബ്രാക്കറ്റിൽ): അരി ജയ- 25 രൂപ (35 രൂപ), അരി കുറുവ- 25 (33), കുത്തരി- 24 (35), പച്ചരി- 23 (28), പഞ്ചസാര- 22 (36.50), കേര വെളിച്ചെണ്ണ ഒരു ലിറ്റർ- 92 (205), ചെറുപയർ- 65 (78), കടല- 43 (70), ഉഴുന്ന്- 55 (70), വൻപയർ- 45 (65), തുവരപ്പരിപ്പ്- 62 (80), മുളക്- 75 (120), മല്ലി- 67 (85).

തിരു:ശ്രീനാരായണഗുരുവിനെ അറിയാനും പഠിക്കാനും ദർശനങ്ങൾ ഉൾക്കൊള്ളാനും ചെമ്പഴന്തി യിൽ 25 കോടി രൂപ ചെലവഴിച്ച‌് അന്താരാഷ്ട്ര നിലവാരമുള്ള ഡിജിറ്റൽ മ്യൂസിയവും ഹൈടെക‌് കൺവൻഷൻ സെന്ററും വരുന്നു. ചെമ്പഴന്തി ഗുരുകുലത്തിൽ ടൂറിസം വകുപ്പ‌് നിർമിക്കുന്ന ലോ കോത്തര ഡിജിറ്റൽ മ്യൂസിയത്തിന്റെയും കൺവൻഷൻ സെന്ററിന്റെയും നിർമാണത്തിന‌് 31ന‌് തുടക്കമാകും. ആദ്യഘട്ടത്തിൽ 10 കോടി രൂപയാണ‌് അനുവദിച്ചിട്ടുള്ളത‌്. ഇരു നിലയിലായി 23622 സ്ക്വയർ ഫീറ്റ് വിസ്തൃതിയുള്ള മന്ദിരം ഒഡീഷയിലെ ക്ഷേത്ര സ്തൂപ മാതൃകയിലുള്ളതാണ‌്. 15751 സ്ക്വയർ ഫീറ്റ് വിസ്തൃതിയുള്ള താഴത്തെ നിലയിൽ ഒരേ സമയം ആയിരത്തിലേറെ പേർ ക്ക‌് ഇരിക്കാനാകും.കാറ്റും വെളിച്ചവും കടക്കുന്ന രീതിയിലുള്ള ഈ കൺവൻഷൻ സെന്ററിന്റെ മുറ്റത്ത‌് എവിടെ നിന്നാലും അകത്തെ വേദി കൂടി ദൃശ്യമാകുന്ന രീതിയിലാണ് രൂപകൽപ്പന. ഓഫീസ്, ഗ്രീൻ റൂം, സ്റ്റോർ, അടുക്കള, ടോയ‌്‌ലെറ്റുകൾ എന്നിവയും താഴത്തെ നിലയിൽ ഉണ്ടാ കും. നിലവിൽ ഗുരുകുലത്തിലുള്ള കൺവൻഷൻ സെന്ററിന‌് ചേർന്ന‌് അവയെ കൂടി ഭാഗിക മായി ഉൾക്കൊള്ളിച്ചാണ‌് ഹൈടെക‌് കൺവൻഷൻ സെന്റർ ഒരുക്കുന്നത‌്. ശിവഗിരി തീർഥാടന കാലത്ത‌് ശ്രീനാരായണ ഗുരുവിന്റെ ജന്മഗൃഹമായ വയൽവാരം വീട് സന്ദർശിക്കാനെത്തുന്ന തീർ ഥാടകർക്കും സഞ്ചാരികൾക്കും ഉപകാരപ്രദമാകും വിധമാണ‌് കൺവൻഷൻ സെന്ററിന്റെ രൂപ കൽപ്പന. വിവിധ പൊതുപരിപാടികളും സംഘടിപ്പിക്കാനാകും. മുകളിലത്തെ നില പൂർണമായുംഡിജിറ്റൽ മ്യൂസിയമായിരിക്കും. മത ജാതിഭേദങ്ങളില്ലാതെ മനുഷ്യനെ ഒന്നായിക്കാണാൻ പഠിപ്പിച്ചശ്രീനാരാ യണ ഗരുവിന്റെ ജീവിതവും സന്ദേശങ്ങളും ഉൾക്കൊള്ളുന്നതാണ‌് 7871 ചതുരശ്ര അടി വിസ‌്തൃതി യുള്ള ഡിജിറ്റൽ മ്യൂസിയം. മ്യൂസിയത്തിൽ ഒരുക്കുന്ന നാലു ഹാളുകളായി ഗുരു ദർശനത്തിന്റെ നാല‌് ഘട്ടങ്ങൾ മനസിലാക്കാനാകും. ഗുരുവിന്റെ കുട്ടിക്കാലം മുതലുള്ളവ്യത്യസ്ത ജീവിതകാലയള വുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ മൾട്ടിമീഡിയ സംവിധാനത്തിലൂടെ അവതരിപ്പിക്കും. നാടി ന്റെ നവോത്ഥാന മുന്നേറ്റം ഏറെ ചർച്ച ചെയ്യുന്ന പുതുകാലത്ത‌് ലോകജനതയ‌്ക്ക‌് ശ്രീനാരായണ ഗുരുവിന്റെ ജീവിതവും മാനവിക മൂല്യങ്ങളിൽ ഊന്നിയുള്ള ദർശനങ്ങളും പഠിക്കാനും മനസി ലാക്കാനുള്ള സൗകര്യം ഒരുക്കുക എന്ന ആഗ്രഹമാണ‌് ഡിജിറ്റൽ മ്യൂസിയം എന്ന തീരുമാനത്തി ലേക്ക‌് എത്തിച്ചത‌് : ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. മികവാർന്ന നിർമാണ പ്രവർത്തനങ്ങൾക്ക് ഏറെ അംഗീകാരങ്ങൾ നേടിയ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് നിർമാണപ്രവർത്തനങ്ങളുടെ ചുക്കാൻ പിടിക്കുന്നത‌്. രണ്ട‌് വർഷത്തിനകം നിർമാണം പൂർത്തിയാക്കാനാണ‌് തീരുമാനം. ശിവഗിരി തീർഥാടന നാളായ 31ന‌് ഗുരുവിന്റെ ജന്മഗൃഹം കാണാനെത്തുന്ന തീർഥാടകരുടെ സാന്നിധ്യത്തിൽ ടൂറിസം മന്ത്രി നിർമാണപ്രവൃത്തിക്ക‌് തുടക്കം കുറിക്കും

തിരുഃ ഇന്ത്യൻ ഹോക്കി ടീമിലെ ഗോൾ കീപ്പർ പി.ആർ.ശ്രീജേഷിന് സർക്കാർ ജോലി നൽകുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു, ഏത്‌ തസ്തികയിൽ നിയമനം നൽകണമെന്ന കാര്യം മന്ത്രിസഭയുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് ഉമ്മൻചാണ്ടി പറഞ്ഞു.ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിൽ ശ്രീജേഷിന്‍റെ പ്രകടനം നിർണായകമായി.

ന്യൂഡൽഹി: ഇന്ത്യൻ ഫുട്‌ബോൾ ഫെഡറേഷന്റെ കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച കളിക്കാര നുള്ള പുരസ്‌കാരം സുനിൽ ഛേത്രിക്ക്‌. ഛേത്രിക്ക്‌ പുരസ്‌കാരം ലഭിക്കുന്നത്‌ ഇത്‌ രണ്ടാം തവണ യാണ്‌. വനിതാ താരം കമലാദേവിയാണ്‌. മികച്ച യുവതാരത്തിനുള്ള പുരസ്‌കാരം അനിരുദ്ധ്‌ ഥാപ്പ യ്‌ക്ക്‌ ലഭിച്ചു.വനിതാ യുവതാരം ഇ പന്തോയി.കേരള ഫുട്‌ബോൾ അസോസിയേഷനു മികച്ച ഗ്രാസ്‌ റൂട്ട്‌ ഡെവലെപ്‌മെന്റ്‌ പദ്ധതിക്കുള്ള പുരസ്‌കാരം ലഭിച്ചു. 

തിരു: എറണാകുളം സംസ്ഥാന സ‌്കൂൾ അത‌്‌ലറ്റിക‌് കിരീടം സ്വന്തമാക്കി.253 പോയിന്റോടെ അവർ 13–ാംകിരീടം നേടി.രണ്ടാമത‌് 196 പോയിന്റുമായി പാലക്കാട‌ാണ‌് . 101 പോയിന്റുമായി തിരുവനന്ത പുരo മൂന്നാമത‌്. കോഴിക്കോട‌് നാലാമത‌്. കോതമംഗലം സെന്റ‌് ജോർജ‌് സ‌്കൂൾ ചാമ്പ്യൻ സ‌്കൂളായി.

സെന്റ‌് ജോർജ‌് എച്ച‌്എസ‌്എസ‌്, മാർ ബേസിൽ എച്ച‌്എസ‌്എസ‌് എന്നീ ചാമ്പ്യൻ സ‌്കൂളുകളാണ‌് എറണാ കുളത്തിന്റെ മേധാവിത്വത്തിന‌ുപിന്നിൽ. ഇത്തവണ രണ്ട‌് സ‌്കൂളുകളും ചേർന്ന‌് 131 പോയിന്റ‌് ജില്ല യ‌്ക്ക‌് നേടിക്കൊടുത്തു. 25 പോയിന്റുമായി തേവര സേക്രഡ‌് ഹാർട്ട‌് എച്ച‌്എസ‌്എസും കാര്യമായ സംഭാവന നൽകി. ഏഴ‌് സ്വർണം നേടിയ മേഴ‌്സി കുട്ടൻ അക്കാദമി താരങ്ങൾ എറണാകുളത്തിന്റെ മുന്നേറ്റത്തിന‌് മുതൽക്കൂട്ടായി. 

സബ‌്ജൂനിയർ, സീനിയർ ആൺകുട്ടികളുടെ വിഭാഗങ്ങളിൽ എറണാകുളം കൂടുതൽ മികവ‌് കാട്ടി. സബ‌് ജൂനിയർ ആൺവിഭാഗത്തിൽ 59 പോയിന്റും സീനിയർ ആൺവിഭാഗത്തിൽ 58 പോയിന്റും നേടി. സബ‌്ജൂനിയർ ആൺ–പെൺ വിഭാഗങ്ങളിലായി എറണാകുളം 78 പോയിന്റ‌് നേടിയപ്പോൾ, പാലക്കാടിന‌് 16 പോയിന്റാണുള്ളത‌്. മൂന്ന‌് സ്വർണംവീതം നേടിയ ചിങ്കിസ‌് ഖാൻ (സബ‌്ജൂനിയർ, ആൺ), എ എസ‌് സാന്ദ്ര (ജൂനിയർ), ആദർശ‌് ഗോപി (സീനിയർ) എന്നിവർ എറണാകുളത്തിന്റെ താരങ്ങളാണ‌്.

മുംബൈ : വെസ‌്റ്റിൻഡീസ‌് തിങ്കളാഴ‌്ച ഇന്ത്യക്കെതിരെ നാലാം ഏകദിനത്തിന‌് ഇറങ്ങുന്നു. മുംബൈയിലാണ‌് മത്സരം. ടെസ‌്റ്റ‌് പരമ്പരയിൽ വിൻഡീസ‌്‌ കൂട്ട ത്തോൽവി ഏറ്റുവാങ്ങിയശേഷം അഞ്ചു മത്സര ഏകദിനത്തിലെ ആദ്യകളിയി ലും തോറ്റു. രണ്ടാമത്തേതിൽ സമനില. എന്നാൽ, ശനിയാഴ‌്ച നടന്ന മൂന്നാം കളിയിൽ ഇന്ത്യയെ അവർ 43 റണ്ണിന‌് തോൽപ്പിച്ചു. ഇതോടെ പരമ്പരയിൽ ഇരുടീമുകളും ഒപ്പമായി.

Ad - book cover
sthreedhanam ad

Popular News

സെയ്ഫിൻ്റേയും കരീനയുടേയും മൊഴിയെടുത്ത് പൊലീസ്; പ്ര…

സെയ്ഫിൻ്റേയും കരീനയുടേയും മൊഴിയെടുത്ത് പൊലീസ്; പ്രതിയുടെ ദൃശ്യങ്ങൾ പുറത്ത്

Jan 18, 2025 31 വിനോദം Pothujanam

മുംബൈ: മുംബൈ ബാന്ദ്രയിലെ വീട്ടിലെ കവർച്ചാ ശ്രമത്തിനിടെ ആക്രമണത്തിൽ പരിക്കേറ്റ സംഭവത്തിൽ കരീന കബൂറിന്റെയും സെയ്ഫ് അലിഖാന്റെയും മൊഴി രേഖപ്പെടുത്തി. ഇന്ന...