May 22, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
കൊച്ചി: ഐ ലീഗ് താരം സൗരവ് ഇനി കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിക്കായി കളിക്കും. സൗരവുമായി, വെളിപ്പെടുത്താത്ത തുകയ്ക്ക് മൾട്ടി കരാര്‍ ഒപ്പിട്ടതായി കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി സന്തോഷപൂര്‍വം പ്രഖ്യാപിച്ചു.
പതിനഞ്ചാം നിയമസഭയുടെ അഞ്ചാം സമ്മേളനത്തിന്റെ തുടക്കദിവസമായ ഇന്നലെ (27-06-22) സഭയിൽ പ്രതിപക്ഷ എം.എൽ.എ മാരുടെ ഭാഗത്ത്‌ നിന്നുണ്ടായ ഗുരുതരമായ ചട്ടലംഘനത്തിനെതിരെ മന്ത്രി സജി ചെറിയാൻ സ്പീക്കർക്ക് പരാതി നൽകി.
തിരുവനന്തപുരം: സമൂഹത്തിന്റെ പിന്നോക്കാവസ്ഥയില്‍ നില്‍ക്കുന്നവരെ കണ്ടറിഞ്ഞ് ആവശ്യക്കാരാണെന്ന് ഉറപ്പാക്കി അവര്‍ക്ക് ആവശ്യമായ സഹായം നല്‍കുമ്പോഴാണ് സാമൂഹിക പുരോഗതി സാധ്യമാകുകയെന്ന് മന്ത്രി കെ. രാധാകൃഷ്ണന്‍.
കൊച്ചി – യാത്രാവാഹനങ്ങൾക്കുള്ള നൂതനമായ ലൂബ്രിക്കന്റ്‌സ് മൊബീൽ സൂപ്പ൪ പുതിയ പാക്കേജിൽ അവതരിപ്പിച്ച് എക്‌സോൺ മൊബീൽ.
തിരുവനന്തപുരം: ക്വസ്റ്റ് ഗ്ലോബലിന്റെ നേതൃത്വത്തിൽ ആദിവാസി വിഭാഗങ്ങൾക്കായി രണ്ട് ഇ-ലേണിംഗ് സെന്ററുകൾ സംസ്ഥാനത്ത് പ്രവ൪ത്തനമാരംഭിച്ചു. പാലോട് വിട്ടിക്കാവ്, കല്ലാ൪ മുല്ലമൂട് എന്നിവിടങ്ങളിലാണ് കമ്മ്യൂണിറ്റി ലേണിംഗ് സെന്ററുകൾ ആരംഭിച്ചത്.
കൊച്ചി: ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സിന്‍റെ മൊബൈല്‍ ആപ്പ് 10 ലക്ഷം ഡൗണ്‍ലോഡുകള്‍ എന്ന നേട്ടം പിന്നിട്ടു നൂതനവും ഉപഭോക്തൃ കേന്ദ്രീകൃതവുമായ നിരവധി ഫീച്ചറുകള്‍ ഉപഭോക്താക്കള്‍ക്കായി ആപ്പില്‍ ലഭ്യമാക്കിയിട്ടുണ്ട്.
ലൈഫ്സ്റ്റൈലിന്റെ എല്ലാ ഓൺലൈൻ, ഓഫ്‌ലൈൻ സ്റ്റോറുകളിലും പ്രമുഖ ഫാഷൻ ബ്രാൻഡുകളുടെ ഉത്പ്പന്നങ്ങൾക്ക് 50 ശതമാനം വരെ വിലക്കുറവ് കൊച്ചി: ഇന്ത്യയിലെ മുൻനിര ഷോപ്പിംഗ് ഹബ്ബായ ലൈഫ്സ്റ്റൈലിൽ ഈ സീസണിലെ ‘സെയിലി’ന് തുടക്കമായി.
ന്യൂഡൽഹി: നി൪മ്മാണത്തൊഴിലാളികളുടെ തൊഴിൽ വൈദഗ്ധ്യം മെച്ചപ്പെടുത്തുന്നതിനുള്ള നിപുൺ- നാഷണൽ ഇനീഷ്യേറ്റീവ് ഫോ൪ പ്രൊമോട്ടിംഗ് അപ് സ്കില്ലിംഗ് ഓഫ് കൺസ്ട്രക്ഷ൯ വ൪ക്കേഴ്സ്- പദ്ധതിയുമായി കേന്ദ്ര തൊഴിൽ നൈപുണ്യ വികസന.
വാഷിങ്ടൺ: അമേരിക്കയിൽ ​ഗർഭഛിദ്രം അവകാശമല്ലാതാക്കി യുഎസ് സുപ്രീം കോടതിയുടെ ചരിത്രപരമായ വിധി. അമേരിക്കയിൽ നിയമപരമായ ഗർഭഛിദ്രങ്ങൾക്ക് അടിസ്ഥാനമായ റോയ് വി. വേഡ് എന്ന സുപ്രധാന കേസിനെ അസാധുവാക്കിയാണ് മിസിസിപ്പി ​ഗർഭഛിദ്ര നിയമത്തിന് അനുകൂലമായി യുഎസ് സുപ്രീം കോടതി വിധി പ്രസ്താവിച്ചത്. സമീപ കാലത്ത് യുഎസ് സുപ്രീം കോടതിയുടെ ഏറ്റവും പ്രധാന വിധിയായി യുഎസ് മാധ്യമങ്ങൾ ​ഗർഭ ഛിദ്രത്തെ നിരോധിച്ചതിനെ വിശേഷിപ്പിച്ചു. അതേസമയം, വിധിക്കെതിരെ നിരവധി വനിതാ സംഘടനകൾ ഉൾപ്പെടെ രം​ഗത്തെത്തി. സ്വന്തം ശരീരത്തിന് മേലുള്ള അവകാശങ്ങൾക്ക് മേലെയുള്ള കടന്നുകയറ്റമായി ചില സംഘടനകൾ വിധിയെ വിശേഷിപ്പിച്ചു. ഒമ്പതം​ഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ആറ് ജഡ്ജിമാർ അനുകൂലിച്ചപ്പോൾ രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേർ വിയോജിച്ചു. 'ഭരണഘടനാ സംരക്ഷണം നഷ്ടപ്പെട്ട ദശലക്ഷക്കണക്കിന് അമേരിക്കൻ സ്ത്രീകൾക്ക് വേണ്ടി ഞങ്ങൾ വിയോജിക്കുന്നു'- വിയോജിപ്പുള്ള ജസ്റ്റിസുമാരായ സ്റ്റീഫൻ ബ്രെയർ, സോണിയ സോട്ടോമേയർ, എലീന കഗൻ എന്നിവർ പറഞ്ഞു. വിധിക്കെതിരെ പ്രസിഡന്റ് ജോ ബൈഡനും ഹൗസ് സ്പീക്കർ നാൻസി പെലോസിയും രം​ഗത്തെത്തി. അമേരിക്കയെ 150 വർഷം പിന്നോട്ട് നടത്തിച്ച വിധിയെന്ന് ബൈഡൻ പ്രതികരിച്ചു. അമേരിക്കക്ക് നിന്ന് ദുഃഖം നിറഞ്ഞ ദിവസമാണെന്നും അദ്ദേഹം പറ‍ഞ്ഞു. സ്ത്രീകളുടെ മുഖത്തേറ്റ് അടിയെന്നാണ് അവർ വിശേഷിപ്പിച്ചത്. റിപ്പബ്ലിക്കൻ നിയന്ത്രിത സുപ്രീം കോടതി തീരുമാനങ്ങൾ എടുക്കാനുള്ള ഒരു സ്ത്രീയുടെ അവകാശം കവർന്നെടുത്തെന്നും ഡൊണാൾഡ് ട്രംപും മിച്ച് മക്കോണലും റിപ്പബ്ലിക്കൻ പാർട്ടിയും സുപ്രീം കോടതിയിലെ അവരുടെ സൂപ്പർ ഭൂരിപക്ഷവും കാരണം അമേരിക്കൻ സ്ത്രീകൾ കഷ്ടത അനുഭവിക്കുകയാണെന്നും അവർ പറഞ്ഞു. ദൈവത്തിന്റെ വിധിയെന്നാണ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറ‍ഞ്ഞത്. കഴിഞ്ഞയാഴ്ചയിലെ മൂന്നാമത്തെ പ്രധാന വിധിയാണ് സുപ്രീം കോടതി വിധിച്ചത്. നേരത്തെ മതസ്‌കൂളുകൾക്ക് പൊതു ഫണ്ടിന് അർഹതയുണ്ടെന്നും ന്യൂയോർക്ക് സ്റ്റേറ്റിലെ കടുത്ത തോക്ക് നിയന്ത്രണ നിയമങ്ങൾ ഇല്ലാതാക്കുകയും ചെയ്തിരുന്നു.
ബെര്‍ലിന്‍: ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ജർമ്മനിയിൽ എത്തി.