April 30, 2024

Login to your account

Username *
Password *
Remember Me
Author

Author

ഒരു പഞ്ചായത്തിൽ ഒരേസമയം ഇരുപതിൽ കൂടുതൽ തൊഴിലുറപ്പ് പ്രവൃത്തികൾ ഏറ്റെടുക്കാൻ നിയന്ത്രണം ഏർപ്പെടുത്തിയ കേന്ദ്രസർക്കാർ നടപടി പുനഃപരിശോധിക്കണമെന്ന്‌ ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി കത്ത് നൽകിയിട്ടുണ്ടെന്ന് മന്ത്രി എം വി ഗോവിന്ദൻ അറിയിച്ചു.
ഇന്ത്യയിലെ ഏറ്റവും വലിയ സ്വര്‍ണ പണയ എന്‍ബിഎഫ്സി ആയ മുത്തൂറ്റ് ഫിനാന്‍സ് തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി മില്ലീഗ്രാം ഗോൾഡ് പ്രോഗ്രാം ആവിഷ്കരിച്ചിരിക്കുന്നു. ഇത്തരത്തിൽ ഒരു പദ്ധതി നടപ്പാക്കുന്ന ഇന്ത്യയിലെ ആദ്യ എന്‍ബിഎഫ്സി ആയി ഇതോടെ മുത്തൂറ്റ് ഫിനാൻസ് മാറി.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയില്‍ പീഡിയാട്രിക് ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗം ശക്തിപ്പെടുത്തുന്നതിന് 93.36 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പീഡിയാട്രിക് ഗ്യാസ്‌ട്രോ ഇന്റസ്റ്റൈനല്‍ എന്‍ഡോസ്‌കോപ്പി മെഷീനും അനുബന്ധ ഉപകരണങ്ങളും വാങ്ങാനാണ് തുകയനുവദിക്കുന്നത്.
ആസാദി കാ അമൃത് മഹോത്സവത്തിൽ പങ്കു ചേരുന്നതിന്റെ ഭാഗമായി, ടാറ്റ പവറിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള ടിപി റിന്യൂവബിൾ മൈക്രോഗ്രിഡ് (TPRMG) സ്മോൾ ഇൻഡസ്ട്രീസ് ഡെവലപ്‌മെന്റ് ബാങ്ക് ഓഫ് ഇന്ത്യയു (SIDBI)മായി 1,000 ഹരിത ഊർജ സംരംഭങ്ങൾ സ്ഥാപിക്കുന്ന ഒരു നൂതന സംയുക്ത പദ്ധതിക്ക് വേണ്ടി കൈകോർക്കുന്നു.
ജനങ്ങളുടെ മനസ്സ്‌ എന്താണെന്ന്‌ അറിയാവുന്ന സർക്കാരാണ്‌ എൽഡിഎഫ്‌ സർക്കാരെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മനസ്സിലുള്ള കാര്യങ്ങൾ ‌പ്രാവർത്തികമാക്കുമ്പോൾ വലിയതരത്തിലുള്ള ആശ്വാസം കേരളത്തിലെ ഓരോ പൗരനും ഉണ്ടാകും. ആ സംതൃപ്‌തിയാണ്‌ ഓണക്കിറ്റിന്റെ കാര്യത്തിലും ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
കൂത്തുപറമ്പ് മൂന്നാംപീടികയിൽ വൻതീപിടിത്തം. കണ്ടേരി റോഡിൽ ഇരുനില കെട്ടിടത്തിൽ ഞായറാഴ്‌ച പ്രവർത്തനമാരംഭിച്ച കെ ബി ട്രേഡ് ലിങ്കാണ് പൂർണമായും കത്തിനശിച്ചത്. കണ്ടേരി സ്വദേശിയായ എം ബാലന്റേതാണ് സ്ഥാപനം.
സിൽവർ ലൈൻ പദ്ധതിക്ക് ഏതു ഘട്ടത്തിലായാലും കേന്ദ്രസർക്കാരിന് അനുമതി നൽകേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. സംസ്ഥാനം പദ്ധതി ഉപേക്ഷിച്ചിട്ടില്ല. നാടിന്റെ ഭാവി വികസനത്തിന് ഏറ്റവും സഹായകമായ പദ്ധതിയാണ്. കേന്ദ്രംഅനുമതി നൽകുമെന്ന സൂചനകളാണ്‌ ഉണ്ടായിരുന്നത്‌.
ബിൽക്കീസ് ബാനു കേസിലെ ശിക്ഷിക്കപ്പെട്ട 11 പ്രതികളെ വിട്ടയച്ചതിനെതിരായ ഹരജി സുപ്രിംകോടതി പരിഗണിക്കും. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്) പൊളിറ്റ്ബ്യൂറോ അംഗം സുഭാഷിണി അലി, മാധ്യമപ്രവർത്തക രേവതി ലൗൾ, റിട്ട. പ്രഫസറും ആക്ടിവിസ്റ്റുമായ രൂപ് രേഖ് വർമ എന്നിവരാണ് ഗുജറാത്ത് സർക്കാർ നടപടിയെ ചോദ്യം ചെയ്ത് ഹരജി നൽകിയത്.
ഓണ്‍ലൈന്‍ ഗെയിം നിയന്ത്രിക്കാന്‍ ശക്തമായ നിയമഭേദഗതി പരിഗണിക്കുമെന്ന് മുഖ്യമന്ത്രി. കലാ രംഗത്തുള്ളവർ ഇത്തരം കമ്പനികളുടെ പരസ്യത്തിൽ അഭിനയിക്കുന്നത് നിർഭാഗ്യകരമാണെന്നും പിണറായി വിജയൻ.
ഇന്ത്യൻ വിദ്യാർത്ഥികൾക്ക് കോഴ്‌സുകൾ പൂർത്തിയാക്കാൻ വിസ നൽകുമെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ചൈനയിലേക്ക് മടങ്ങിപ്പോകാൻ വിദ്യാർത്ഥികൾക്ക് വിസ അപേക്ഷ 24 മുതൽ സമർപ്പിക്കാം.