June 27, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
സ്റ്റേഡിയം ബൈപാസ് റോഡില്‍ വിപുലമായ ഇലക്ട്രോണിക്സ് റീട്ടെയില്‍ സ്റ്റോര്‍ ക്രോമ കേരളത്തിലെ സാന്നിധ്യം വിപുലമാക്കുന്നു പാലക്കാട്: ടാറ്റാ ഗ്രൂപ്പില്‍ നിന്നുള്ള ഇന്ത്യയിലെ ആദ്യ ഓമ്നി ചാനല്‍ ഇലക്ട്രോണിക് റീട്ടെയിലറായ ക്രോമ പാലക്കാട് സ്റ്റേഡിയം ബൈപാസില്‍ (ലഫ്റ്റനന്‍റ് കേണല്‍ നിരഞ്ജന്‍ റോഡ്) പുതിയ സ്റ്റോര്‍ തുറന്നു. പാലക്കാട് ക്രോമ സ്റ്റോറില്‍ 550-ല്‍ ഏറെ ബ്രാന്‍ഡുകളിലായി 16,000-ത്തില്‍ ഏറെ ഉത്പന്നങ്ങളാണ് ലഭ്യമാക്കിയിട്ടുള്ളത്.
കൊച്ചി: ലോകകപ്പ് പൂരത്തിന് കൊടിയിറങ്ങുമ്പോള്‍ കലാശപോരാട്ടം ആഘോഷമാക്കി ഇന്‍ഫോപാര്‍ക്കിലെ ടെക്കികളും. ഞായറാഴ്ച നടന്ന ഫ്രാന്‍സ് - അര്‍ജന്റീന ഫൈനല്‍ മത്സരത്തിന്റെ ലൈവ് സ്ട്രീമിങ് ഇന്‍ഫോപാര്‍ക്ക് ഫെയ്‌സ് വണ്ണിലെ അതുല്യ ഓഡിറ്റോറിയത്തിലാണ് ഒരുക്കിയത്. മത്സരത്തിലെ വിജയികളെ കൃത്യമായ പ്രവചിച്ചവരില്‍ നിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്ത മൂന്ന് പേര്‍ക്ക് കേരളാ ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ ഒപ്പിട്ട ഔദ്യോഗിക ഫുട്‌ബോളും ജേഴ്‌സിയും സമ്മാനിച്ചു. ഇന്‍ഫോപാര്‍ക്കിലെ വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാരായ നൂറു കണക്കിന് ടെക്കികളാണ് മത്സരം തത്സമയം വീക്ഷിക്കാന്‍ ഒത്തുകൂടിയത്. ഇഷ്ട ടീമുകള്‍ക്കായി ആര്‍ത്തുവിളിച്ച് മത്സരത്തിലെ ഒരോ ഗോളും ടെക്കികള്‍ ആഘോഷമാക്കി. മത്സരത്തിന് ശേഷം പ്രവചന മത്സരത്തില്‍ വിജയികളായവര്‍ക്ക് കേരള ഐ.ടി പാര്‍ക്ക് ചീഫ് മാര്‍ക്കറ്റിങ് ഓഫീസര്‍ മഞ്ജിത്ത് ചെറിയാന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ലോകകപ്പ് ആവേശത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതിലും ഇത്തരം ഒരു വേദിയൊരുക്കാന്‍ സാധിച്ചതിലും സന്തോഷമുണ്ടെന്ന് മഞ്ജിത്ത് ചെറിയാന്‍ പറഞ്ഞു. കലാ കായിക സാംസ്‌കാരിക വിനോദങ്ങളിലൂടെയുള്ള ഇത്തരം കൂട്ടായ്മകള്‍ക്ക് ഇന്‍ഫോപാര്‍ക്കിനെ കൂടുതല്‍ സജീവമാക്കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് അലുമ്‌നി അസോസിയേഷന്റെ നേതൃത്വത്തില്‍ സ്ഥാപിച്ച നോളജ് സെന്ററിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു.
മൂന്ന് ഡോക്ടര്‍മാരുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ വൈകുന്നേരം 6 മണിവരെ ആര്‍ദ്രം മാനദണ്ഡ പ്രകാരമുള്ള ഒപി സേവനം ഉറപ്പ് വരുത്തുന്നതിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് കര്‍ശന നിര്‍ദേശം നല്‍കി. ഇത്തരത്തില്‍ പ്രവര്‍ത്തിക്കാത്ത സ്ഥാപനങ്ങളെപ്പറ്റി അടിയന്തരമായി റിപ്പോര്‍ട്ട് ചെയ്യാനും മന്ത്രി നിര്‍ദേശം നല്‍കി. സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍മാരുടെ കോണ്‍ഫറന്‍സിലാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.
കൊച്ചി: പ്രൊഫഷണല്‍ അക്കൗണ്ടന്‍സി പ്രോഗ്രാം ആരംഭിക്കുതിന് മഹാത്മാഗാന്ധി (എംജി) സര്‍വകലാശാല എസിസിഎ (അസോസിയേഷന്‍ ഓഫ് ചാര്‍'േഡ് സര്‍'ിഫൈഡ് അക്കൗണ്ടന്റ്സ്) യുമായി ധാരണാപത്രം ഒപ്പുവച്ചു.
തിരുവനന്തപുരം: ജീവനക്കാരെ ടെക്‌നോപാര്‍ക്കിലേക്ക് തിരികെ വരവേല്‍ക്കുന്നതിന്റ ഭാഗമായുള്ള ബാക്ക് ടു ക്യാമ്പസ് ക്യാമ്പയിനില്‍ കൈകോര്‍ത്ത് ഹില്‍ട്ടന്‍ ഗാര്‍ഡന്‍ ഇന്‍.
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ നേത്ര പരിചരണ ശൃംഖലകളിലൊന്നായ ഡോ. അഗർവാൾസ് ഗ്രൂപ്പ് ഓഫ് ഐ ഹോസ്പിറ്റൽസ് കൊച്ചിയിൽ പുതിയ ടെർഷ്യറി കെയർ കണ്ണാശുപത്രി തുറന്നു.
കൊച്ചി: കൊച്ചിയിലെയും കോട്ടയത്തെയും സ്വകാര്യ ബസ് യാത്രക്കാര്‍ക്കു വേണ്ടി ഡിജിറ്റല്‍ യാത്രാനുഭവമൊരുക്കുന്ന ചലോ, ക്രിസ്തുമസ് കാലത്ത് പുതിയ സൂപ്പര്‍ സേവര്‍ പ്ലാന്‍ അവതരിപ്പിച്ചു.
കൊച്ചി: ഗുരുവായൂരിൽ, റാഡിസണിന്‍റെ പാർക്ക് ഇൻ ആൻഡ് സ്യൂട്ടിന്‍റെ ഇന്ത്യയിലെ അരങ്ങേറ്റം പ്രഖ്യാപിക്കുന്നതിൽ റാഡിസൺ ഹോട്ടൽ ഗ്രൂപ്പ് അഭിമാനിക്കുന്നു. ബ്രാൻഡ് രാജ്യത്ത് ആരംഭിച്ച് ഒരു മാസത്തിനുള്ളിലാണ് ഈ അരങ്ങേറ്റം, ഇത് 60+ സ്ഥലങ്ങളിലായി 100-ലധികം ഹോട്ടലുകൾ പ്രവർത്തിപ്പിക്കുന്ന ദക്ഷിണേഷ്യയിലെ ഗ്രൂപ്പിന്‍റെ മുൻനിര സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുന്നു.
ദില്ലി:പൊലീസ് ഉദ്യോഗസ്ഥർ സദാചാര പൊലീസാകരുതെന്ന് കർശന നിർദ്ദേശവുമായി സുപ്രിം കോടതി.വ്യക്തിയുടെ അവസ്ഥയെ ചൂഷണം ചെയ്ത് ശാരീരികമോ, ഭൗതികമോ ആയ ആവശ്യങ്ങൾ മുന്നോട്ട് വെക്കുന്നതും തെറ്റാണ് . ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചിൻ്റെതാണ് ഉത്തരവ് .ഗുജറാത്തിൽ സദാചാര പൊലീസിംഗിൻ്റെ പേരിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ട നടപടി ശരിവെച്ചാണ് കോടതി ഉത്തരവ്. ഡ്യൂട്ടിക്കിടെ സദാചാര പൊലീസ് ചമഞ്ഞ് കമിതാക്കളെ ശല്യപ്പെടുത്തിയ സിഐഎസ്എഫ് ഉദ്യോഗസ്ഥനെ പിരിച്ചു വിട്ടനടപടി ശരിവെച്ചു കൊണ്ടാണ് സുപ്രീം കോടതിയുടെ സുപ്രധാനനീരീക്ഷണം. 2001ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സന്തോഷ് കുമാർ പാഡെ എന്ന CISF ഉദ്യോഗസ്ഥൻ വഡോദരയിലെ തന്റെ ഡ്യൂട്ടിക്കിടെ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന മഹേഷ് ബി ചൌധരിയെയും പ്രതിശ്രുത വധുവിനെയും തടഞ്ഞ് നിർത്തി. പിന്നാലെ ഇവരെ അധിക്ഷേപിച്ച് സംസാരിക്കുകയും വിട്ടയ്ക്കണമെങ്കിൽ പ്രതിശ്രുത വധുവിനെ തനിക്കൊപ്പം അൽപസമയം വിടണമെന്നും ആവശ്യപ്പെട്ടു. എന്നാൽ ചൌധരി ഇതിന് തയ്യാറാകാതെ വന്നതോടെ ഇയാളുടെ കൈവശമുള്ള വിലകൂടിയ വാച്ച് കൈക്കലാക്കിയ ശേഷം ഇരുവരെയും വിട്ടയച്ചു. ഇതിനെതിരെ ചൌധരി നൽകിയ പരാതിയിൽ പിന്നീട് ഉദ്യോഗസ്ഥനെ പിരിച്ചു വിട്ടു. എന്നാൽ ഇത് ഗുജറാത്ത് ഹൈക്കോടതി റദ്ദാക്കി. ഇതിനെ ചോദ്യം ചെയ്ത് എത്തിയ ഹർജിയിലാണ് സുപ്രീം കോടതി കർശന നിർദ്ദേശങ്ങൾ നൽകിയത്. ഒരു വ്യക്തിയുടെ സാഹചര്യത്തെ ചൂഷണം ചെയ്ത് ശാരീരീകവും ഭൌതികവുമായ സൌജന്യങ്ങൾ ആവശ്യപ്പെടുന്നത് തെറ്റാണെന്നും ഇത്തരം കാര്യങ്ങൾ ചെയ്യുന്ന പൊലീസുകാർക്ക് എതിരെ കർശന നടപടി വേണമെന്നും കോടതി വ്യക്തമാക്കി. ഗുജറാത്ത് ഹൈക്കോടതിക്ക് കേസിൽ പിഴവ് സംഭവിച്ചെന്നും സുപ്രീം കോടതി നീരീക്ഷിച്ചു.