January 21, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
ആരോഗ്യകരമായ രീതിയില്‍ ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നത് മൊത്തത്തിലുള്ള ക്ഷേമത്തിനും മികച്ച സംഭാവന നല്‍കുന്നു. വിവേകപൂര്‍വ്വം ഉപയോഗിക്കുമ്പോള്‍ നിങ്ങളുടെ ശരീരഭാരം കുറയ്ക്കാനുള്ള യാത്രയില്‍ ഡ്രൈ ഫ്രൂട്ട്സ് ഒരു മികച്ച കൂട്ടിച്ചേര്‍ക്കലാണ്. ഇത് അവശ്യ പോഷകങ്ങള്‍, നാരുകള്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവയാല്‍ നിറഞ്ഞിരിക്കുന്നു. ഒറ്റപ്പെട്ട ലഘുഭക്ഷണം എന്നതിലുപരി നിങ്ങളുടെ ഭക്ഷണത്തിന് ഒരു കൂട്ടിച്ചേര്‍ക്കലായി ഡ്രൈ ഫ്രൂട്ട്‌സ് ഉപയോഗിക്കുന്നത് പരിഗണിക്കുക. ഒരു പിടി അരിഞ്ഞ ബദാം അല്ലെങ്കില്‍ വാല്‍നട്ട് നിങ്ങളുടെ രാവിലത്തെ ഓട്‌സില്‍ കലര്‍ത്തുന്നത് ഭക്ഷണത്തിന്റെ പോഷകമൂല്യം വര്‍ധിപ്പിക്കുന്നു. ഈ അണ്ടിപ്പരിപ്പിലെ ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും നിങ്ങളെ കൂടുതല്‍ നേരം പൂര്‍ണ്ണമായി നിലനിര്‍ത്താന്‍ സഹായിക്കും. ഇത് പ്രഭാതത്തിലെ ആസക്തിയുടെ സാധ്യത കുറയ്ക്കുന്നു. മധുരത്തിനും നാരുകള്‍ ചേര്‍ക്കുന്നതിനും കുറച്ച് ഉണക്കമുന്തിരിയോ ഉണങ്ങിയ ആപ്രിക്കോട്ടോ ഇടുക. അധിക പഞ്ചസാരയുടെ ആവശ്യമില്ലാതെ അവ നിങ്ങളുടെ പ്രഭാതഭക്ഷണത്തിന് സ്വാഭാവിക മധുരം നല്‍കും. ഡ്രൈ ഫ്രൂട്സ്, പരിപ്പ്, വിത്തുകള്‍ എന്നിവയുടെ മിശ്രിതം ഉപയോഗിച്ച് വീട്ടില്‍ തന്നെ എനര്‍ജി ബോളുകളോ ബാറുകളോ ഉണ്ടാക്കാന്‍ ശ്രമിക്കുക. ഉദാഹരണത്തിന്, ഈന്തപ്പഴം, ബദാം, കൊക്കോ പൗഡര്‍ എന്നിവ യോജിപ്പിച്ച് പോഷകഗുണമുള്ളതും ഊര്‍ജം വര്‍ധിപ്പിക്കുന്നതുമായ ഒരു ലഘുഭക്ഷണം ഉണ്ടാക്കാം, അത് വ്യായാമത്തിന് ശേഷമുള്ള ട്രീറ്റിനോ ഉച്ചകഴിഞ്ഞുള്ള ഭക്ഷണത്തിനോ അനുയോജ്യമാണ്. ഈ എനര്‍ജി ബോളുകള്‍ രുചികരം മാത്രമല്ല നിങ്ങളുടെ ഊര്‍ജ നില സ്ഥിരത നിലനിര്‍ത്തി അനാവശ്യ ലഘുഭക്ഷണം ഒഴിവാക്കി ശരീരഭാരം കുറയ്ക്കാനുള്ള ലക്ഷ്യങ്ങളെ പിന്തുണയ്ക്കാന്‍ കഴിയുന്ന പോഷകങ്ങളാല്‍ നിറഞ്ഞതാണ്. ഇത് പ്രഭാതത്തിലെ ആസക്തിയുടെ സാധ്യത കുറയ്ക്കുന്നു. മധുരത്തിനും നാരുകള്‍ ചേര്‍ക്കുന്നതിനും കുറച്ച് ഉണക്കമുന്തിരിയോ ഉണങ്ങിയ ആപ്രിക്കോട്ടോ ഇടുക. അധിക പഞ്ചസാരയുടെ ആവശ്യമില്ലാതെ അവ നിങ്ങളുടെ പ്രഭാതഭക്ഷണത്തിന് സ്വാഭാവിക മധുരം നല്‍കും. ഡ്രൈ ഫ്രൂട്സ്, പരിപ്പ്, വിത്തുകള്‍ എന്നിവയുടെ മിശ്രിതം ഉപയോഗിച്ച് വീട്ടില്‍ തന്നെ എനര്‍ജി ബോളുകളോ ബാറുകളോ ഉണ്ടാക്കാന്‍ ശ്രമിക്കുക. ഉദാഹരണത്തിന്, ഈന്തപ്പഴം, ബദാം, കൊക്കോ പൗഡര്‍ എന്നിവ യോജിപ്പിച്ച് പോഷകഗുണമുള്ളതും ഊര്‍ജം വര്‍ധിപ്പിക്കുന്നതുമായ ഒരു ലഘുഭക്ഷണം ഉണ്ടാക്കാം, അത് വ്യായാമത്തിന് ശേഷമുള്ള ട്രീറ്റിനോ ഉച്ചകഴിഞ്ഞുള്ള ഭക്ഷണത്തിനോ അനുയോജ്യമാണ്. ഈ എനര്‍ജി ബോളുകള്‍ രുചികരം മാത്രമല്ല നിങ്ങളുടെ ഊര്‍ജ നില സ്ഥിരത നിലനിര്‍ത്തി അനാവശ്യ ലഘുഭക്ഷണം ഒഴിവാക്കി ശരീരഭാരം കുറയ്ക്കാനുള്ള ലക്ഷ്യങ്ങളെ പിന്തുണയ്ക്കാന്‍ കഴിയുന്ന പോഷകങ്ങളാല്‍ നിറഞ്ഞതാണ്.
ധാക്ക: ബംഗ്ലാദേശില്‍ രാഷ്ട്രീയ അസ്ഥിരത തുടരുന്നതിനിടെ പാര്‍ലമെന്റ് പിരിച്ചുവിട്ട് പ്രസിഡന്റ്. ഷെയ്ഖ് ഹസീന പ്രധാനമന്ത്രി സ്ഥാനം രാജി വെച്ച് രാജ്യം വിട്ടതോടെയാണ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന്‍ പാര്‍ലമെന്റ് പിരിച്ചുവിടുന്നതായി പ്രഖ്യാപിച്ചത്. നേരത്തെ ഷെയ്ഖ് ഹസീന രാജിവെച്ച് മണിക്കൂറുകള്‍ക്ക് ശേഷം അവരുടെ ഏറ്റവും വലിയ എതിരാളിയും മുന്‍ പ്രധാനമന്ത്രിയുമായ ഖാലിദ സിയയെ ഉടന്‍ ജയിലില്‍ നിന്ന് മോചിപ്പിക്കുമെന്ന് പ്രസിഡന്റ് പ്രഖ്യാപിച്ചിരുന്നു. ഒരു ദശാബ്ദത്തിലേറെയായി രാഷ്ട്രീയ എതിരാളികളാണ് ഹസീനയും സിയയും. അതിനിടെ രാജ്യത്ത് ഒരു ഇടക്കാല സര്‍ക്കാര്‍ ചുമതലയേല്‍ക്കുമെന്ന് ബംഗ്ലാദേശ് സൈനിക മേധാവി ജനറല്‍ വക്കര്‍-ഉസ്-സമാന്‍ പറഞ്ഞിരുന്നു. എല്ലാ കൊലപാതകങ്ങളും അന്വേഷിക്കുമെന്നും ഉത്തരവാദികളെ ശിക്ഷിക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 'സൈന്യവും പൊലീസും ഒരു തരത്തിലുള്ള വെടിവയ്പ്പിലും ഏര്‍പ്പെടരുതെന്ന് ഞാന്‍ ഉത്തരവിട്ടിട്ടുണ്ട്. ഇനി ശാന്തമായിരിക്കുകയും ഞങ്ങളെ സഹായിക്കുകയും ചെയ്യുക എന്നതാണ് വിദ്യാര്‍ത്ഥികളുടെ കടമ', അദ്ദേഹം പറഞ്ഞു. രാജ്യവ്യാപകമായി ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ ചൊവ്വാഴ്ചയോട പിന്‍വലിക്കുമെന്ന് ബംഗ്ലാദേശ് സൈന്യം അറിയിച്ചിട്ടുണ്ട്. രാജ്യത്തിന്റെ സാധാരണ നില പുനഃസ്ഥാപിക്കുന്നതിനായി സ്‌കൂളുകള്‍, ബിസിനസുകള്‍, മറ്റ് പൊതു സ്ഥാപനങ്ങള്‍ എന്നിവ വീണ്ടും തുറക്കാന്‍ അനുവദിക്കുമെന്ന് സൈന്യം പ്രസ്താവനയില്‍ അറിയിച്ചു.
വയനാട്: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര വനം മന്ത്രി ഭൂപേന്ദര്‍ യാദവ്. വയനാട്ടില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സംരക്ഷണയില്‍ അനധികൃത മനുഷ്യവാസവും അനധികൃത ഖനനവും നടക്കുന്നുണ്ടെന്ന് ഭൂപേന്ദര്‍ യാദവ് ആരോപിച്ചു. പരിസിസ്ഥി ലോല മേഖലയുടെ സംരക്ഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ പദ്ധതി ആവിഷ്‌കരിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രാദേശിക രാഷ്ട്രീയക്കാര്‍ അനധികൃത മനുഷ്യവാസത്തിന് നിയമവിരുദ്ധമായ സംരക്ഷണമാണ് നല്‍കുന്നത്. ടൂറിസത്തിന്റെ പേരില്‍ പോലും അവര്‍ ശരിയായ മേഖലകള്‍ ഉണ്ടാക്കുന്നില്ല. അവര്‍ ഈ പ്രദേശത്ത് കൈയേറ്റം അനുവദിച്ചു. അതീവ പരിസ്ഥിതി ലോലമായ പ്രദേശമാണ്. ഞങ്ങള്‍ ഇതിനകം ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. വനംവകുപ്പ് മുന്‍ ഡയറക്ടര്‍ ജനറല്‍ സഞ്ജയ് കുമാറിന്റെ നേതൃത്വത്തില്‍ അവര്‍ കേരള സര്‍ക്കാരുമായി കത്തിടപാടുകള്‍ നടത്തിയിരുന്നു,' അദ്ദേഹം പറഞ്ഞു. പരിസ്ഥിതി ലോല മേഖലയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ ഒരു പദ്ധതി തയ്യാറാക്കണം. മുന്‍ ഫോറസ്റ്റ് ഡയറക്ടര്‍ ജനറല്‍ സഞ്ജയ് കുമാറിന്റെ നേതൃത്വത്തിലുള്ള സമിതിയുടെ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിസ്ഥിതിലോല മേഖലയില്‍ അനധികൃത താമസവും ഖനനവും പാടില്ലെന്നും ഭൂപേന്ദര്‍ യാദവ് പറഞ്ഞു. വളരെക്കാലമായി സംസ്ഥാന സര്‍ക്കാര്‍ സമിതിയെ ഒഴിവാക്കുകയാണെന്നും അത് ചെയ്യാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ വയനാട്ടിലെ വില്ലേജുകള്‍ അടക്കം കേരളത്തിലെ 9993 ചതുരശ്ര കിലോമീറ്ററുകള്‍ പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ ഉള്‍പ്പെടുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'ഏക് പെദ് മാ കേ നാം' കാമ്പയിനിനെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ഈ കാമ്പെയ്നിന് കീഴില്‍ കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ 26 കോടിയിലധികം ആളുകള്‍ പോര്‍ട്ടലില്‍ പ്രവേശിച്ചു. ഇത് പരിസ്ഥിതിയെക്കുറിച്ചുള്ള അവബോധം വര്‍ധിപ്പിക്കുന്നു.
വയനാട്: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര വനം മന്ത്രി ഭൂപേന്ദര്‍ യാദവ്. വയനാട്ടില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സംരക്ഷണയില്‍ അനധികൃത മനുഷ്യവാസവും അനധികൃത ഖനനവും നടക്കുന്നുണ്ടെന്ന് ഭൂപേന്ദര്‍ യാദവ് ആരോപിച്ചു. പരിസിസ്ഥി ലോല മേഖലയുടെ സംരക്ഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ പദ്ധതി ആവിഷ്‌കരിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രാദേശിക രാഷ്ട്രീയക്കാര്‍ അനധികൃത മനുഷ്യവാസത്തിന് നിയമവിരുദ്ധമായ സംരക്ഷണമാണ് നല്‍കുന്നത്. ടൂറിസത്തിന്റെ പേരില്‍ പോലും അവര്‍ ശരിയായ മേഖലകള്‍ ഉണ്ടാക്കുന്നില്ല. അവര്‍ ഈ പ്രദേശത്ത് കൈയേറ്റം അനുവദിച്ചു. അതീവ പരിസ്ഥിതി ലോലമായ പ്രദേശമാണ്. ഞങ്ങള്‍ ഇതിനകം ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. വനംവകുപ്പ് മുന്‍ ഡയറക്ടര്‍ ജനറല്‍ സഞ്ജയ് കുമാറിന്റെ നേതൃത്വത്തില്‍ അവര്‍ കേരള സര്‍ക്കാരുമായി കത്തിടപാടുകള്‍ നടത്തിയിരുന്നു,' അദ്ദേഹം പറഞ്ഞു. പരിസ്ഥിതി ലോല മേഖലയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ ഒരു പദ്ധതി തയ്യാറാക്കണം. മുന്‍ ഫോറസ്റ്റ് ഡയറക്ടര്‍ ജനറല്‍ സഞ്ജയ് കുമാറിന്റെ നേതൃത്വത്തിലുള്ള സമിതിയുടെ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിസ്ഥിതിലോല മേഖലയില്‍ അനധികൃത താമസവും ഖനനവും പാടില്ലെന്നും ഭൂപേന്ദര്‍ യാദവ് പറഞ്ഞു. വളരെക്കാലമായി സംസ്ഥാന സര്‍ക്കാര്‍ സമിതിയെ ഒഴിവാക്കുകയാണെന്നും അത് ചെയ്യാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ വയനാട്ടിലെ വില്ലേജുകള്‍ അടക്കം കേരളത്തിലെ 9993 ചതുരശ്ര കിലോമീറ്ററുകള്‍ പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ ഉള്‍പ്പെടുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'ഏക് പെദ് മാ കേ നാം' കാമ്പയിനിനെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ഈ കാമ്പെയ്നിന് കീഴില്‍ കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ 26 കോടിയിലധികം ആളുകള്‍ പോര്‍ട്ടലില്‍ പ്രവേശിച്ചു. ഇത് പരിസ്ഥിതിയെക്കുറിച്ചുള്ള അവബോധം വര്‍ധിപ്പിക്കുന്നു.
കൊച്ചി: വലിയ ഇടിവില്‍ നിന്ന് തിരിച്ചുകയറി കുതിച്ച സ്വര്‍ണം ഇന്ന് വില കുറഞ്ഞു. ആഭരണം വാങ്ങാന്‍ കൊതിക്കുന്നവര്‍ക്ക് ഇന്ന് നല്ല ദിവസമാണ്. ആഗോള വിപണിയില്‍ സ്വര്‍ണവില കുറഞ്ഞിട്ടുണ്ട്. ഇതിന്റെ പ്രതിഫലനമാണ് കേരള വിപണിയിലും കാണുന്നത്. അതേസമയം, ഈ ട്രെന്‍ഡ് തുടരുമെന്ന് പറയാന്‍ സാധിക്കില്ല. എണ്ണവിലയും വലിയ തോതില്‍ ഇടിഞ്ഞിട്ടുണ്ട്. ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞത് പ്രവാസികള്‍ക്ക് അവസരമാണ്. ഇറക്കുമതി നികുതി കേന്ദ്ര സര്‍ക്കാര്‍ കുറച്ചതിനാല്‍ സ്വര്‍ണവിലയ്ക്ക് വലിയ ഇടിവ് വന്നിരുന്നു. പവന് 50400 രൂപ വരെ താഴുന്ന സാഹചര്യമുണ്ടായി. എന്നാല്‍ ആഗോള വിപണിയില്‍ വില ഉയര്‍ന്നതോടെ ഇന്ത്യയിലും വില കൂടി. 51840 രൂപ വരെ പവന്‍വില എത്തി. അതിനിടെയാണ് ഇന്ന് വലിയ ഇടിവ് വന്നിട്ടുള്ളത്. അറിയാം ഇന്നത്തെ പവന്‍ വില സംബന്ധിച്ച്.. 22 കാരറ്റ് സ്വര്‍ണം ഒരു പവന് 51120 രൂപയാണ് ഇന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. 640 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 80 രൂപ കുറഞ്ഞ് 6390 രൂപയായി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 70 രൂപ കുറഞ്ഞ് 5285 രൂപയിലെത്തി. വെള്ളിയുടെ വിലയില്‍ മൂന്ന് രൂപ കുറഞ്ഞ് ഗ്രാമിന് 87 ആണ് ഇന്നത്തെ വില. അന്തര്‍ദേശീയ വിപണിയില്‍ ഇന്നലെ ഔണ്‍സ് സ്വര്‍ണത്തിന് 2458 ഡോളര്‍ വരെ ഉയര്‍ന്ന ശേഷം 2360 ഡോളറിലേക്ക് താഴ്ന്നു. ഇന്ന് 2410 ഡോളറിലാണ് വില നില്‍ക്കുന്നത്. എണ്ണ വില കഴിഞ്ഞ ദിവസം വലിയ ഇടിവ് നേരിട്ടിരുന്നു എങ്കിലും ഇന്ന് നേരിയ മുന്നേറ്റം പ്രകടമാണ്. ബ്രെന്റ് ക്രൂഡ് ബാരലിന് 77.22 ഡോളര്‍ ആണ് പുതിയ വില. യുഎഇയുടെ മര്‍ബണ്‍ ക്രൂഡ് ബാരലിന് 75.86 ഡോളര്‍ ആണ് വില. അമേരിക്കയുടെ ഡബ്ല്യുടിഐ ബാരലിന് 74.05 ഡോളര്‍ ആണ് വില. പശ്ചിമേഷ്യയിലെ രാഷ്ട്രീയ സാഹചര്യം എണ്ണ വില വര്‍ധിക്കാന്‍ ഇടയാക്കുന്നതാണ്. വരും ദിവസങ്ങളില്‍ എണ്ണവിലയില്‍ കാതലായ മാറ്റം സംഭവിക്കുമെന്നാണ് പ്രതീക്ഷ.
കോഴിക്കോട്: ഹനുമാന്‍കൈന്‍ഡ് ,ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ ഈ ഒരുപേരാണ് ഏറ്റവും തരംഗമായിരിക്കുന്നത്. ഇന്ത്യയില്‍ മാത്രമല്ല ലോകത്താകകെ ഹനുമാന്‍കൈന്‍ഡിനെ കൊണ്ടാടുകയാണ്. ഉത്സവപറമ്പുകളിലും സര്‍ക്കസ് കൂടാരങ്ങളിലുമെല്ലാം ഈ പേര് ഇപ്പോള്‍ ട്രെന്‍ഡ്‌സെറ്ററാണ്. മരണക്കിറിന്റെ പശ്ചാത്തലത്തില്‍ ഒരു ഇംഗ്ലീഷ് ഗാനം പാടുന്ന റാപ്പറാണ് ദൃശ്യങ്ങളിലുള്ളത്. ആ ഗാനരംഗത്ത് മുന്‍നിരയില്‍ തന്നെ ഉള്ളത് ഒരു മലയാളിയാണ്., ഒറ്റ മ്യൂസിക് വീഡിയോ കൊണ്ട് ലോകമാകെയുള്ള സംഗീത പ്രേമികളും ഹൃദയം കീഴടക്കിയിരിക്കുന്നത് ഹനുമാന്‍കൈന്‍ഡ് എന്ന സൂരജ് ചെറുകാടാണ്. പൊന്നാനിക്കാരനായ സൂരജാണ് ഗാനത്തിന് പിന്നില്‍. പാടിയതും അഭിനയിച്ചതും അദ്ദേഹം തന്നെയാണ്. ഇന്ത്യയില്‍ മാത്രമല്ല ലോകത്തെല്ലായിടത്തും ഇപ്പോള്‍ ഈ ഗാനത്തിന് ആരാധകര്‍ ഏറെയാണ്. മൂന്നാഴ്ച്ച മുമ്പാണ് ഹനുമാന്‍കൈന്‍ഡിന്റെ ബിഗോ ഡോസ് പുറത്തിറങ്ങിയത്. യുട്യൂബില്‍ ഇത് വന്‍ തരംഗമായി മാറുകയായിരുന്നു. ഈ ഗാനരംഗത്തിലെ ദൃശ്യങ്ങളിലെ ഭംഗവും, ഹനുമാന്‍കൈന്‍ഡിന്റെ പ്രകടനവുമാണ് ഇത്രധികം തരംഗമാകാന്‍ ഈ ഗാനത്തെ സഹായിച്ചത്. ഒറ്റ വീഡിയോ കൊണ്ട് അമേരിക്കന്‍ റാപ്പര്‍മാരുടെ നിരയിലാണ് ഹനുമാന്‍കൈന്‍ഡ് ഇടംപിച്ചിരിക്കുന്നത്. ഇതിനോടകം 1.8 കോടിയില്‍ അ ധികം കാഴ്ച്ചക്കാരാണ് ഈ വീഡിയോയ്ക്ക് ല ഭിച്ചിരിക്കുന്നത്. യുട്യൂബ് വീഡിയോയ്ക്ക് താഴെയുള്ള 60000ല്‍ അധികം കമന്റുകളില്‍ ഉസ്‌ബെക്കിസ്ഥാന്‍, ജപ്പാന്‍, മൊറോക്കോ തുടങ്ങി ലോകം മുഴുവനുമുള്ള ഹിപ് ഹോപ് പ്രേമികളുമുണ്ട്. ഹനുമാന്‍കൈന്‍ഡ് വരികളെഴുതി സംഗീത പകര്‍ന്ന് ഈ ഗാനം വലിയ പ്രതീക്ഷകളില്ലാതെയാണ് യുട്യൂബിലെത്തിയത്. എന്നാല്‍ ലോകം മുഴുവന്‍ ഇരുകൈയ്യും നീട്ടി ഈ ഗാനത്തെ ഏറ്റെടുക്കുകയായിരുന്നു. സ്‌പോട്ടിഫൈയില്‍ രണ്ടായിരത്തില്‍ അധികം പ്ലേലിസ്റ്റുകളില്‍ ഈ ഗാനം ഇതിനോടകം ഉള്‍പ്പെട്ടിരിക്കുകയാണ്. സ്‌പോട്ടിഫൈയില്‍ തന്നെ 17 മില്യണില്‍ അധികം പ്ലേ ചെയ്തിട്ടുമുണ്ട്. ആപ്പിള്‍ മ്യൂസിക്കില്‍ 27 എഡിറ്റോറിയല്‍ പ്ലേലിസ്റ്റുകളിലും ബിഗ് ഡോഗ്‌സ് ഇടംപിടിച്ചിട്ടുണ്ട്.
കോഴിക്കോട്: ഹനുമാന്‍കൈന്‍ഡ് ,ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ ഈ ഒരുപേരാണ് ഏറ്റവും തരംഗമായിരിക്കുന്നത്. ഇന്ത്യയില്‍ മാത്രമല്ല ലോകത്താകകെ ഹനുമാന്‍കൈന്‍ഡിനെ കൊണ്ടാടുകയാണ്. ഉത്സവപറമ്പുകളിലും സര്‍ക്കസ് കൂടാരങ്ങളിലുമെല്ലാം ഈ പേര് ഇപ്പോള്‍ ട്രെന്‍ഡ്‌സെറ്ററാണ്. മരണക്കിറിന്റെ പശ്ചാത്തലത്തില്‍ ഒരു ഇംഗ്ലീഷ് ഗാനം പാടുന്ന റാപ്പറാണ് ദൃശ്യങ്ങളിലുള്ളത്. ആ ഗാനരംഗത്ത് മുന്‍നിരയില്‍ തന്നെ ഉള്ളത് ഒരു മലയാളിയാണ്., ഒറ്റ മ്യൂസിക് വീഡിയോ കൊണ്ട് ലോകമാകെയുള്ള സംഗീത പ്രേമികളും ഹൃദയം കീഴടക്കിയിരിക്കുന്നത് ഹനുമാന്‍കൈന്‍ഡ് എന്ന സൂരജ് ചെറുകാടാണ്. പൊന്നാനിക്കാരനായ സൂരജാണ് ഗാനത്തിന് പിന്നില്‍. പാടിയതും അഭിനയിച്ചതും അദ്ദേഹം തന്നെയാണ്. ഇന്ത്യയില്‍ മാത്രമല്ല ലോകത്തെല്ലായിടത്തും ഇപ്പോള്‍ ഈ ഗാനത്തിന് ആരാധകര്‍ ഏറെയാണ്. മൂന്നാഴ്ച്ച മുമ്പാണ് ഹനുമാന്‍കൈന്‍ഡിന്റെ ബിഗോ ഡോസ് പുറത്തിറങ്ങിയത്. യുട്യൂബില്‍ ഇത് വന്‍ തരംഗമായി മാറുകയായിരുന്നു. ഈ ഗാനരംഗത്തിലെ ദൃശ്യങ്ങളിലെ ഭംഗവും, ഹനുമാന്‍കൈന്‍ഡിന്റെ പ്രകടനവുമാണ് ഇത്രധികം തരംഗമാകാന്‍ ഈ ഗാനത്തെ സഹായിച്ചത്. ഒറ്റ വീഡിയോ കൊണ്ട് അമേരിക്കന്‍ റാപ്പര്‍മാരുടെ നിരയിലാണ് ഹനുമാന്‍കൈന്‍ഡ് ഇടംപിച്ചിരിക്കുന്നത്. ഇതിനോടകം 1.8 കോടിയില്‍ അ ധികം കാഴ്ച്ചക്കാരാണ് ഈ വീഡിയോയ്ക്ക് ല ഭിച്ചിരിക്കുന്നത്. യുട്യൂബ് വീഡിയോയ്ക്ക് താഴെയുള്ള 60000ല്‍ അധികം കമന്റുകളില്‍ ഉസ്‌ബെക്കിസ്ഥാന്‍, ജപ്പാന്‍, മൊറോക്കോ തുടങ്ങി ലോകം മുഴുവനുമുള്ള ഹിപ് ഹോപ് പ്രേമികളുമുണ്ട്. ഹനുമാന്‍കൈന്‍ഡ് വരികളെഴുതി സംഗീത പകര്‍ന്ന് ഈ ഗാനം വലിയ പ്രതീക്ഷകളില്ലാതെയാണ് യുട്യൂബിലെത്തിയത്. എന്നാല്‍ ലോകം മുഴുവന്‍ ഇരുകൈയ്യും നീട്ടി ഈ ഗാനത്തെ ഏറ്റെടുക്കുകയായിരുന്നു. സ്‌പോട്ടിഫൈയില്‍ രണ്ടായിരത്തില്‍ അധികം പ്ലേലിസ്റ്റുകളില്‍ ഈ ഗാനം ഇതിനോടകം ഉള്‍പ്പെട്ടിരിക്കുകയാണ്. സ്‌പോട്ടിഫൈയില്‍ തന്നെ 17 മില്യണില്‍ അധികം പ്ലേ ചെയ്തിട്ടുമുണ്ട്. ആപ്പിള്‍ മ്യൂസിക്കില്‍ 27 എഡിറ്റോറിയല്‍ പ്ലേലിസ്റ്റുകളിലും ബിഗ് ഡോഗ്‌സ് ഇടംപിടിച്ചിട്ടുണ്ട്.
വയനാട്: മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ തിരച്ചില്‍ എട്ടാം ദിനത്തിലേക്ക്. ദുരന്തത്തില്‍ പകുതിയോളം മൃതദേഹങ്ങള്‍ ഒഴുകിയെത്തിയ ചാലിയാറും പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ചുള്ള തിരച്ചിലും ഇന്ന് തുടരും. രാജ്യം തന്നെ കണ്ട ഏറ്റവും വലിയ ദുരന്തമായി മാറിയിരിക്കുകയാണ് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍. ഇതുവരെ 400 ഓളം മൃതദേഹങ്ങള്‍ കണ്ടെടുത്തു എന്നാണ് അനൗദ്യോഗിക കണക്ക്. ഇന്നലെ മുതല്‍ രക്ഷാപ്രവര്‍ത്തകരുടെ എണ്ണം പാസ് ഉപയോഗിച്ച് നിയന്ത്രിച്ചിരുന്നു. ആള്‍ക്കാര്‍ കൂടുന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുന്ന പശ്ചാത്തലത്തിലായിരുന്നു നടപടി. ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാട്ടില്‍ സൈന്യം തീരുമാനിക്കും വരെ തിരച്ചില്‍ തുടരണം എന്നാണ് മന്ത്രിസഭാ ഉപസമിതിയുടെ തീരുമാനം. അതേസമയം ഇന്നത്തെ തിരച്ചിലിനായി പ്രത്യേക ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കും എന്ന് റവന്യൂ മന്ത്രി കെ രാജന്‍ വ്യക്തമാക്കി. ഇന്ന് സൂചിപ്പാറയിലെ സണ്‍റൈസ് വാലി മേഖലയില്‍ തിരച്ചില്‍ നടത്താനാണ് തീരുമാനം. ഇവിടെ നേരത്തെ പരിശോധന നടത്താനായിരുന്നില്ല. വ്യോമസേന ഹെലികോപ്ടറിന്റെ സഹായത്തില്‍ ദൗത്യസംഘത്തെ ഇവിടെ എത്തിക്കും. സൂചിപ്പാറയിലെ സണ്‍റൈസ് വാലി കേന്ദ്രീകരിച്ച് കൊണ്ടായിരിക്കും തിരച്ചില്‍. പരിശീലനം നേടിയ രണ്ട് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍, നാല് എസ് ഒ ജിയും ആറ് ആര്‍മി സൈനികര്‍ എന്നിവര്‍ അടങ്ങുന്ന 12 അംഗ സംഘമാണ് തിരച്ചില്‍ നടത്തുക.
ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ ഉത്തരേന്ത്യയില്‍ വലിയ നാശം. ഡല്‍ഹിയിലും ഉത്തരാഖണ്ഡിലും ഹിമാചല്‍ പ്രദേശിലും വിരവധി പേരെ കാണാതായി. ഡല്‍ഹിയില്‍ ഒറ്റ ദിവസം പെയ്തത് 14 വര്‍ഷത്തിനിടെയുള്ള റെക്കോഡ് മഴയാണ്. രാജ്യതലസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. സുരക്ഷിതമെങ്കില്‍ വീടിനുള്ളില്‍ തന്നെ തുടരണം അനാവശ്യ യാത്രകള്‍ ഒഴിവാക്കാനും ഐഎംഡി മുന്നറിയിപ്പ് നല്‍കി. നഗരത്തിലെ എല്ലാ സ്‌കൂളുകള്‍ക്കും ഓഗസ്റ്റ് ഒന്നിന് അവധിയായിരിക്കുമെന്ന് ഡല്‍ഹി വിദ്യാഭ്യാസ മന്ത്രി അതിഷി പറഞ്ഞു. ലുട്ടിയന്‍സ് ഡല്‍ഹിയിലെ റോഡുകളിലും ഗുരുഗ്രാം, നോയിഡ, ഗാസിയാബാദ്, ഫരീദാബാദ് എന്നിവിടങ്ങളിലേക്കുള്ള റോഡുകളിലും ഗതാഗതം താറുമാറായി. കൊണാട്ട് പ്ലേസില്‍ നിരവധി ഷോറൂമുകളിലും റെസ്റ്റോറന്റുകളിലും വെള്ളം കയറി. ഗാസിപൂരില്‍ ഖോഡ കോളനിക്ക് സമീപത്തെ വെള്ളക്കെട്ടില്‍ തെന്നിവീണ് അമ്മയും മകനും മുങ്ങി മരിച്ചു. നോയിഡയില്‍ രാത്രി പെയ്ത കനത്ത മഴയില്‍ നിരവധി അടിപ്പാതകള്‍ വെള്ളത്തിനടിയിലായി. ഗുരുഗ്രാമിലെ ഇഫ്കോ ചൗക്കില്‍ വെള്ളം നിറഞ്ഞ റോഡിലേക്ക് കേടായ വൈദ്യുതികമ്പി വീണതിനെ തുടര്‍ന്ന് മൂന്ന് പേര്‍ ഷോക്കേറ്റ് മരിച്ചു. പ്രതികൂല കാലാവസ്ഥ വ്യോമഗതാഗതത്തെയും തടസപ്പെടുത്തി. ഡല്‍ഹിയിലേക്കുള്ള 10 വിമാനങ്ങളെങ്കിലും ജയ്പൂരിലേക്കും ലഖ്നൗവിലേക്കും തിരിച്ചുവിട്ടു. ഷിംലയില്‍ നിന്ന് 125 കിലോമീറ്റര്‍ അകലെ ഹിമാചല്‍ പ്രദേശിലെ മാണ്ഡിയിലും മേഘവിസ്‌ഫോടനം ഉണ്ടായി. മുഹല്‍ തെരാംഗിന് സമീപമുള്ള രാജ്ബാന്‍ ഗ്രാമത്തിലെ മേഘവിസ്‌ഫോടനം മണ്ണിടിച്ചിലിന് കാരണമായി. ഉത്തരാഖണ്ഡിലും മഴക്കെടുതി രൂക്ഷമാണ്. തെഹ്രി ഗര്‍വാള്‍ ജില്ലയിലെ ജഖനിയാലിയില്‍ മേഘസ്ഫോടനത്തില്‍ രണ്ട് പേര്‍ മരിക്കുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
അബുദാബി: യു എ ഇയില്‍ ഇന്ന് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കും എന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി ( എന്‍ സി എം ). ഉച്ചയോടെ മലനിരകളില്‍ താഴ്ന്ന മേഘങ്ങള്‍ പ്രത്യക്ഷപ്പെടും. നേരിയതോ മിതമായതോ ആയ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. ഇത് ഉന്മേഷദായകമാകുമെങ്കിലും കാറ്റിനൊപ്പം പൊടിയും മണലും വീശാനും സാധ്യതയുണ്ടെന്ന് എന്‍ സി എം അറിയിച്ചു. മണിക്കൂറില്‍ 25 കിലോ മീറ്റര്‍ മുതല്‍ 40 കിലോ മീറ്റര്‍ വരെ വേഗത്തിലായിരിക്കും കാറ്റ് വീശുക. അതേസമയം അബുദാബിയിലും ദുബായിലും യഥാക്രമം 43 ഡിഗ്രി സെല്‍ഷ്യസും 42 ഡിഗ്രി സെല്‍ഷ്യസും വരെ താപനില ഉയരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈര്‍പ്പം പര്‍വതങ്ങളില്‍ 15 ശതമാനം വരെയും തീരപ്രദേശങ്ങളിലും ദ്വീപുകളിലും 85 ശതമാനം വരെയും ഉയരാം എന്നും എന്‍ സി എം വ്യക്തമാക്കി.
Ad - book cover
sthreedhanam ad

Popular News

സെയ്ഫിൻ്റേയും കരീനയുടേയും മൊഴിയെടുത്ത് പൊലീസ്; പ്ര…

സെയ്ഫിൻ്റേയും കരീനയുടേയും മൊഴിയെടുത്ത് പൊലീസ്; പ്രതിയുടെ ദൃശ്യങ്ങൾ പുറത്ത്

Jan 18, 2025 31 വിനോദം Pothujanam

മുംബൈ: മുംബൈ ബാന്ദ്രയിലെ വീട്ടിലെ കവർച്ചാ ശ്രമത്തിനിടെ ആക്രമണത്തിൽ പരിക്കേറ്റ സംഭവത്തിൽ കരീന കബൂറിന്റെയും സെയ്ഫ് അലിഖാന്റെയും മൊഴി രേഖപ്പെടുത്തി. ഇന്ന...