June 22, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
കോഴിക്കോട്: ഐ.ടി മേഖലയിലേക്ക് അവസരങ്ങളുടെ ആകാശമൊരുക്കി സര്‍ക്കാര്‍ സൈബര്‍പാര്‍ക്കും ഐ.ടി കമ്പനികളുടെ കൂട്ടായ്മയായ കാഫിറ്റും. സൈബര്‍പാര്‍ക്കില്‍ ഈ മാസം 26, 27 തീയതികളിലായ സംഘടിപ്പിക്കുന്ന റീബൂട്ട് 2022 ജോബ് ഫെയറിലാണ് ഐ.ടി മേഖലയിലെ ആയിരത്തോളം ഒഴിവുകളിലേക്ക് നിയമനങ്ങള്‍ നടക്കുന്നത്. പ്രവര്‍ത്തിപരിചയമുള്ളവര്‍ക്കും പുതിയ തൊഴിലന്വേഷകര്‍ക്കും ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. 2016, 17, 18 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി നടത്തിവന്നിരുന്ന ജോബ് ഫെയര്‍ കൊവിഡ് പ്രതിസന്ധി കാരണമാണ് കഴിഞ്ഞ രണ്ടുവര്‍ഷങ്ങളായി നടക്കാതിരുന്നത്. ഈ വര്‍ഷം കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അറുപതോളം ഐ.ടി കമ്പനികളിലെ ഒഴിവുകളിലേക്കാണ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരമൊരുക്കിയിരിക്കുന്നത്. ഇതുവരെ അയ്യായിരത്തിലധികം പേര്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ചു. അയ്യായിരത്തിലധികം ഉദ്യോഗാര്‍ത്ഥികളെയാണ് ജോബ് ഫെയറില്‍ പ്രതീക്ഷിക്കുന്നത്. ജി ടെക്, കാലിക്കറ്റ് മാനേജ്‌മെന്റ് അസോസിയേഷന്‍, എന്‍.ഐ.ടി ടി.ബി.ഐ, നാസ്‌കോം, മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് എന്നിവരും ജോബ് ഫെയറിനോട് സഹകരിക്കുന്നുണ്ട്. ജോബ് ഫെയറില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് https://www.cafit.org.in/reboot-registration/ എന്ന ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യാം. ഐ.ടി മേഖലയില്‍ കഴിഞ്ഞ കുറച്ചുകാലങ്ങളായി ഉണ്ടായ ഒഴിവുകളും തൊഴിലവസരങ്ങളും അര്‍ഹരായവരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് റീബൂട്ട് 2022 സംഘടിപ്പിക്കുന്നതെന്ന് സൈബര്‍പാര്‍ക്ക് ജനറല്‍ മാനേജര്‍ വിവേക് നായര്‍ പറഞ്ഞു. കൊവിഡ് കാരണം ജോലി നഷ്ടമായ ഒട്ടേറെപ്പേര്‍ ഒരുഭാഗത്ത് നില്‍ക്കുമ്പോള്‍ പുതുതായി തൊഴില്‍ അന്വേഷിക്കുന്ന പുതിയ തലമുറ മറ്റൊരു ഭാഗത്തുണ്ട്. എല്ലാവര്‍ക്കും അവസരമൊരുക്കുക, അര്‍ഹരായവര്‍ക്ക് തൊഴില്‍ നല്‍കുക എന്ന ലക്ഷ്യത്തില്‍ സംഘടിപ്പിക്കുന്ന റീബൂട്ട് 2022ന് രജിസ്‌ട്രേഷന്‍ ഘട്ടത്തില്‍ തന്നെ മികച്ച പിന്തുണയാണ് ലഭിക്കുന്നതെന്നും ഒരുപാട് പേര്‍ക്ക് ഇതിലൂടെ തൊഴിലവസരങ്ങള്‍ നല്‍കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊച്ചി: ഡിമാന്‍ഡ് അനുസരിച്ച് റെഡിമെയ്ഡ് ഫ്യുവല്‍ ബ്രൗസര്‍ ട്രക്കുകളിലൂടെ വാതില്‍ പടിക്കല്‍ ഇന്ധനം എത്തിക്കാനായി മഹീന്ദ്ര ഗ്രൂപ്പിന്റെ ഭാഗമായ മഹീന്ദ്ര ട്രക്ക് ആന്‍ഡ് ബസ് ഡിവിഷന്‍ റീപോസ് എനര്‍ജിയുമായി സഹകരിക്കുു.
തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ഒഡെപെകിന്റെ ഏറ്റവും പുതിയ പദ്ധതിയായ സൗജന്യ ജർമ്മൻ റിക്രൂട്ട്‌മെന്റ് പ്രോഗ്രാമിന്റെ സംസ്ഥാനതല ക്യാംമ്പയിനിംഗിന്റെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു.
പുതിയ ഓഫീസ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു കോഴിക്കോട്: മഹാമാരി കടന്ന് വീണ്ടും സജീവമാകുന്ന സൈബര്‍പാര്‍ക്കില്‍ കൂടുതല്‍ തൊഴിലവസരങ്ങളൊരുക്കി പിക്‌സ്ബിറ്റ് സൊല്യൂഷന്‍സ്.
കൊച്ചി: ഈ ഹോളി വാരത്തില്‍ എയര്‍ടെല്‍ എക്‌സ്ട്രീം പ്രീമിയം വീടുകളിലെക്കിക്കുന്നു ഐഎംഡിബി ടോപ്പ് റേറ്റിങുള്ള മോളിവുഡ് സിനിമകളും ടിവി ഷോകളും.
മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ വാണിജ്യ വാഹന ശ്രേണിയിൽ ഉണ്ടായിരിക്കുന്ന വില വർദ്ധന പ്രഖ്യാപിച്ചു.വ്യക്തിഗത മോഡലിനെയും വേരിയന്റിനെയും ആശ്രയിച്ച് 2022 ഏപ്രിൽ 1 മുതൽ ശ്രേണിയിലുടനീളം വിലയിലെ വർധന 2-2.5% മുതൽ പ്രാബല്യത്തിൽ വരും. സ്റ്റീൽ, അലുമിനിയം, മറ്റ് വിലപിടിപ്പുള്ള ലോഹങ്ങൾ തുടങ്ങിയ ഉൽപ്പന്നങ്ങളുടെ വിലയിലുണ്ടായ വർദ്ധനവ്, മറ്റ് അസംസ്കൃത വസ്തുക്കളുടെ ഉയർന്ന വിലയ്ക്ക് പുറമേ, വാണിജ്യ വാഹനങ്ങളുടെ ഈ വിലവർദ്ധനവിന് പ്രേരകമായി.ഉൽപ്പാദനത്തിന്റെ വിവിധ തലങ്ങളിൽ, വർധിച്ച ചെലവിന്റെ ഗണ്യമായ ഒരു ഭാഗം ഉൾക്കൊള്ളാൻ കമ്പനി നടപടികൾ ആരംഭിച്ചിട്ടുണ്ടെങ്കിലും, മൊത്തത്തിലുള്ള ഇൻപുട്ട് ചെലവുകളിലെ കുത്തനെയുള്ള വർധന, കുറഞ്ഞ വില വർദ്ധനയിലൂടെ ചില അവശിഷ്ട അനുപാതങ്ങൾ കൈമാറുന്നത് അനിവാര്യമാണ്.
കൊച്ചി- ലൈറ്റിംഗ് രംഗത്തെ ആഗോള പ്രമുഖരായ സിഗ്നിഫൈ (യൂറോനെക്സ്റ്റ്: ലൈറ്റ്) ഫിലിപ്സ് മോഷ൯ സെ൯സിംഗ് എൽഇഡി ബാറ്റൺ ഇന്ത്യയിൽ അവതരിപ്പിച്ചു.
ദുബായ് : ഓരോ വര്‍ഷവും ജിസിസിയിലും ഇന്ത്യയിലുമുള്ള അര്‍ഹരായ ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് പ്രാപ്യമായ രീതിയില്‍ മികച്ച ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കി പ്രതിജ്ഞാബദ്ധത നിലനിര്‍ത്തുന്ന ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയറിന്റെ സ്ഥാപക ചെയര്‍മാനും, മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന് ദുബായിലെ അമിറ്റി യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് നല്‍കി ആദരിച്ചു.
കൊച്ചി: ഹോണ്ട മോട്ടോര്സൈക്കിള് ആന്ഡ് സ്കൂട്ടര് ഇന്ത്യ അന്താരാഷ്ട്ര റേസിങ് ചാമ്പ്യന്ഷിപ്പുകള്ക്കുള്ള റേസിങ് ടീമിനെ പ്രഖ്യാപിച്ചു. ഹോണ്ട റേസിങ് ഇന്ത്യ ടീമില് നിന്നുള്ള നാല് മികച്ച റൈഡര്മാരാണ് 2022 ഏഷ്യാ റോഡ് റേസിങ് ചാമ്പ്യന്ഷിപ്പിലും (എആര്ആര്സി), തായ്ലന്ഡ് ടാലന്റ് കപ്പിലും (ടിടിസി) ഇന്ത്യയെ പ്രതിനിധീകരിക്കുക.
ദില്ലി:കൊവിഡ് നഷ്ടപരിഹാരം അനർ‌ഹർക്ക് കിട്ടിയോ എന്ന് അന്വേഷിക്കണമെന്ന് കേന്ദ്ര സർക്കാർ. വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് ധനസഹായം നേടിയിട്ടുണ്ടോ എന്ന് കണ്ടെത്താൻ അന്വേഷണം വേണം. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. ‌ കൊവിഡ് ധനസഹായം നൽകാനുളള സുപ്രീംകോടതി ഉത്തരവ് ദുരുപയോ​ഗം ചെയ്യുന്നതിൽ നേരത്തെ കോടതി തന്നെ ആശങ്ക അറിയിച്ചിരുന്നു. വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ഉണ്ടാക്കി സഹായധനത്തിന് അപേക്ഷിക്കുന്നതിലാണ് കോടതി ആശങ്ക പ്രകടിപ്പിച്ചത്. വിഷയത്തില്‍ സിഎജി അന്വേഷണത്തിന് ഉത്തരവിടുമെന്നും കോടതി വ്യക്തമാക്കിയിരുന്നു. പല സംസ്ഥാനങ്ങളിലും വ്യാജ അപേക്ഷകളുണ്ടെന്ന് കേന്ദ്ര സർക്കാർ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ഇത്തരത്തിൽ വ്യാജ സർട്ടിഫിക്കറ്റുകൾ ഉണ്ടാകുമെന്ന് തീരം പ്രതീക്ഷിച്ചില്ലെന്ന് കോടതി പറഞ്ഞു.ഇതിന്റെ തുടർ‌ച്ചയായാണ് അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്.