September 19, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
സംസ്ഥാനത്ത് ജനകീയ മത്സ്യകൃഷി കൂടുതല്‍ സജീവമാക്കാന്‍ സംസ്ഥാന ഗൈഡന്‍സ് കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി. ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ എന്നിവരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനകീയ മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുവാനുള്ള പദ്ധതികള്‍ ചര്‍ച്ച ചെയ്തു.
കൊച്ചി: ഇന്ത്യയിലെ പ്രമുഖ എഡ്ടെക് സ്ഥാപനമായ ജാരോ എജ്യുക്കേഷന് 2022-23 സാമ്പത്തിക വര്ഷം അവസാനത്തോടെ 300 കോടി രൂപ വരുമാനം ലക്ഷ്യമിടുന്നു.
തിരുവനന്തപുരം: സംസ്ഥാനത്ത് 12 മുതല്‍ 14 വയസുവരെയുള്ള കുട്ടികളുടെ കോവിഡ് വാക്‌സിനേഷന്‍ മാര്‍ച്ച് 16 ബുധനാഴ്ച മുതല്‍ പൈലറ്റടിസ്ഥാനത്തില്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
തിരുവനന്തപുരം: കേരളത്തില്‍ 1193 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 187, കോട്ടയം 175, തിരുവനന്തപുരം 145, തൃശൂര്‍ 119, കോഴിക്കോട് 99, കൊല്ലം 90, പത്തനംതിട്ട 76, ഇടുക്കി 73, കണ്ണൂര്‍ 62, ആലപ്പുഴ 53, വയനാട് 41, മലപ്പുറം 32, പാലക്കാട് 29, കാസര്‍ഗോഡ് 12 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.
12 നും 14 നും ഇടയിൽ പ്രായമുള്ളവർക്കുള്ള കോവിഡ് പ്രതിരോധ വാക്സിൻ കുത്തിവെപ്പ് സംബന്ധിച്ച കേന്ദ്ര സർക്കാർ നിർദേശം ലഭിച്ചാലുടൻ കുത്തിവെപ്പിനുള്ള നടപടികൾ ആരോഗ്യ വകുപ്പുമായി സഹകരിച്ചുകൊണ്ട് സ്വീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി.
റഷ്യ-യുക്രൈന്‍ യുദ്ധത്തിനിടെ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനെ നേരിട്ട് പോരാടാന്‍ വെല്ലുവിളിച്ച് ടെസ്ല മേധാവി ഇലോണ്‍ മസ്‌ക്. ട്വിറ്ററിലൂടെയായിരുന്നു മസ്‌കിന്റെ വെല്ലുവിളി. ഒറ്റക്കുള്ള പോരാട്ടത്തിന് ഞാന്‍ പുടിനെ വെല്ലുവിളിക്കുന്നു. പോരാട്ടത്തിലെ വിജയി യുക്രൈന്റെ വിധി തീരുമാനിക്കുമെന്നും മസ്‌ക് ട്വീറ്റ് ചെയ്തു. വ്‌ളാദിമിര്‍ പുടിന്‍, യുക്രൈന്‍ എന്നീ പേരുകള്‍ റഷ്യന്‍ ഭാഷയിലാണ് മസ്‌ക് എഴുതിയത് എന്നും ശ്രദ്ധേയം. റഷ്യന്‍ ആക്രമണം നേരിടുന്ന യുക്രൈന്‍ ജനതക്ക് പൂര്‍ണ പിന്തുണയും സഹായവുമാണ് മസ്‌ക് നല്‍കുന്നത്. യുക്രൈനില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പലയിടത്തും തടസ്സപ്പെട്ടപ്പോള്‍ മസ്‌ക് രംഗത്ത് എത്തി. യുക്രൈനായി തന്റെ ഉപഗ്രഹ ഇന്റര്‍നെറ്റ് പദ്ധതി സ്റ്റാര്‍ലിങ്ക് യുക്രൈനായി ആക്ടിവേറ്റ് ചെയ്താണ് മസ്‌ക് സഹായിച്ചത്. സ്റ്റാര്‍ലിങ്കിന് ആവശ്യമായ മറ്റ് സാമഗ്രികളും എത്തിച്ചു. ഉക്രൈയിന്‍ ഉപപ്രധാനമന്ത്രിയും, ഡിജിറ്റല്‍ മന്ത്രിയുമായ മൈക്കിലോ ഫെഡെര്‍വോള്‍ ഇലോണ്‍ മസ്‌കില്‍ നിന്നും സഹായം അഭ്യര്‍ത്ഥിച്ച് ട്വീറ്റ് ചെയ്തിരുന്നു. ലോകത്തെങ്ങും മസ്‌കിന് വലിയ അഭിനന്ദമാണ് ട്വിറ്ററില്‍ കിട്ടിയത്.
ദില്ലി: യുക്രൈനിൽ നിന്ന് 22 ,500 ഇന്ത്യക്കാരെ തിരികെയെത്തിച്ചതായി രാജ്യസഭയിൽ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ .
തൃശ്ശൂർ: മണപ്പുറം ഫിനാൻസിന്റെയും എടക്കര ലയൺസ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ പ്രമേഹ ബാധിതനായി ജീവിതമാർഗം വഴിമുട്ടിയ കാരക്കോട് സ്വദേശി ശ്രീധരന് ചെറുകിട വ്യാപാരം തുടങ്ങുന്നതിനായി പെട്ടിക്കട സമർപ്പിച്ചു.
ഗൈഡ്ഹൗസ് ഇന്ത്യയുടെ സാമ്പത്തിക സഹായത്തോടെ നടപ്പിലാക്കുന്ന മികച്ച നിലവാരത്തിലുള്ള രോാഗനിര്‍ണയ സംവിധാനങ്ങള്‍ കുറഞ്ഞ നിരക്കിലാണ് ടെക്‌നോപാർക്ക് ജീവനക്കാർക്കും കുടുംബങ്ങൾക്കും ലഭ്യമാക്കുന്നത്.
കൊച്ചി : വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി ആംവേ ഇന്ത്യ സ്ത്രീ കേന്ദ്രീകൃത പരിപാടികള്‍ നടത്തുന്നു. ആംവേയുടെ വനിതാ ഡയറക്റ്റ് സെല്ലിംഗ് പാര്‍ട്ണര്‍മാര്‍ക്കും വനിതാ സംരംഭകര്‍ക്കും അവരുടെ സംരംഭകത്വ യാത്രയില്‍ നൈപുണ്യത്തിലൂടെയും വളര്‍ച്ചാ അവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിലൂടെയും അവരെക്കൂടി ഉള്‍ക്കൊള്ളുന്ന ഒരു പ്ലാറ്റ്‌ഫോം പ്രദാനം ചെയ്യുക എന്നതാണ് കാംപയിന്‍ ലക്ഷ്യമിടുന്നത്. സ്ത്രീ തൊഴിലാളികളുടെ തുല്യ പ്രാതിനിധ്യത്തോടെയുള്ള വൈവിധ്യമാണ് ബിസിനസ്സ് വളര്‍ച്ചയെ നയിക്കുന്നതിനുള്ള ഞങ്ങളുടെ പ്രധാന മുന്‍ഗണനകളിലൊന്ന്. സമീപകാല പഠനമനുസരിച്ച്, ഗിഗ് സമ്പദ്വ്യവസ്ഥയ്ക്ക് കൂടുതല്‍ സ്ത്രീകളെ ഉള്‍ക്കൊള്ളാനും അവരുടെ തൊഴില്‍ പങ്കാളിത്തം വര്‍ധിപ്പിക്കാനുമുള്ള സാധ്യതകളുണ്ട്. ഇത് എഫ്എംസിജി മേഖലയില്‍ സ്ത്രീകളുടെ തൊഴിലില്‍ 41 ശതമാനം വര്‍ധനവ് സൃഷ്ടിക്കും. സ്റ്റീരിയോടൈപ്പുകളും വിവേചനങ്ങളും ഇല്ലാത്ത ഒരു ലോകം സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകത വെളിവാക്കുന്ന ഈ വര്‍ഷത്തെ അന്താരാഷ്ട്ര വനിതാദിന വിഷയവുമായി ഞങ്ങളുടെ ശ്രമങ്ങള്‍ യോജിപ്പിച്ചിരിക്കുന്നു. സ്ത്രീകള്‍ അവരുടെ സാമ്പത്തിക ഭാവിയുടെ ചുമതല ഏറ്റെടുക്കുന്നത് പ്രോത്സാഹനകരമാണ്. ഞങ്ങളുടെ വിതരണക്കാരില്‍ 60 ശതമാനത്തിലധികം സ്ത്രീകളാണെന്നതും ഇന്ത്യയിലെ ആംവേയുടെ ഭാവിയില്‍ വനിതാ സംരംഭകര്‍ പ്രധാനികളാണെന്നതും വാസ്തവമാണ്. കൂടാതെ, ഞങ്ങളുടെ സമാനതകളില്ലാത്ത സംരംഭകാവസരങ്ങളിലൂടെ, രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് വനിതാ എഡിഎസ് പാര്‍ട്ണര്‍മാരെ ഞങ്ങള്‍ പ്രചോദിപ്പിക്കുകയും അവരുടെ കൂടുതല്‍ പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്തു-ആംവേ ഇന്ത്യ സിഇഒ അന്‍ഷു ബുധരാജ പറഞ്ഞു. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയുടെ അടിസ്ഥാന ചാലകശക്തി സ്ത്രീകളാണ്. ഈ വനിതാദിനത്തില്‍ ഞങ്ങളുടെ ബഹുവര്‍ഷ വീക്ഷണവുമായി ഒത്തുചേര്‍ന്നുകൊണ്ട്, തന്ത്രപരമായ സംരംഭങ്ങളിലൂടെ സ്ത്രീകളെ ശാക്തീകരിക്കാനുള്ള ശ്രമങ്ങളും, സ്ത്രീ തൊഴിലാളികള്‍ നയിക്കുന്ന ഗിഗ് സമ്പദ്വ്യവസ്ഥയ്ക്ക് ശക്തമായ അടിത്തറ കെട്ടിപ്പടുക്കുന്നതും ഞങ്ങള്‍ തുടരും. ആംവേ ദീര്‍ഘകാലമായി രാജ്യത്തെ വനിതാ സംരംഭകത്വം ശക്തിപ്പെടുത്തുന്നതിന് പിന്തുണ നല്‍കുന്നുണ്ട്. വനിതാദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഞങ്ങള്‍ സ്ത്രീശക്തി, ഷീ ലീഡ്സ് പോലുള്ള പ്രോഗ്രാമുകള്‍ വഴി ഡയറക്ട് സെല്ലിംഗ് പാര്‍ട്ണര്‍മാരായ സ്ത്രീകളുടെ റീ-സ്‌കില്ലിംഗ്, അപ്-സ്‌കില്ലിംഗ് എന്നിവ സാധ്യമാക്കി ഒരേ താല്‍പര്യമുള്ള സ്ത്രീകളുടെ കമ്മ്യൂണിറ്റികള്‍ കെട്ടിപ്പടുക്കുന്നതിനും അവരുടെ ബിസിനസ്സ് വിപുലീകരിക്കുന്നതിനും അവരെ പ്രാപ്തരാക്കുന്നു-ആംവേ ഇന്ത്യയുടെ നോര്‍ത്ത് ആന്‍ഡ് സൗത്ത് റീജിയന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ഗുര്‍ശരണ്‍ ചീമ പറഞ്ഞു. ആംവേയുടെ മള്‍ട്ടി ഇയര്‍ ഗ്രോത്ത് സ്ട്രാറ്റജിയുടെ ഭാഗമായി, ഫിറ്റ്നസ്, പാചകം, സൗന്ദര്യം എന്നിവയോട് അഭിനിവേശമുള്ള സ്ത്രീകളുടെ കമ്മ്യൂണിറ്റികളെ പിന്തുണയ്ക്കുന്നതോടൊപ്പം, അവരുടെ ബിസിനസ്സ് താല്‍പര്യങ്ങള്‍ വളര്‍ത്താനും അവ സ്വന്തമാക്കാനുമുള്ള സമാനതകളില്ലാത്ത അവസരങ്ങളിലൂടെ അവരെ ശാക്തീകരിക്കാന്‍ ആംവേ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. ഈ കാംപയിനിലൂടെ ഞങ്ങള്‍ നിരവധി പ്രചോദനാത്മകവും വിജ്ഞാനപ്രദവുമായ സെഷനുകള്‍ നടത്തി. അവയില്‍ ഞങ്ങളുടെ ആംവേ ഡയറക്ട് സെല്ലിംഗ് പാര്‍ട്ണര്‍മാര്‍ സ്ത്രീകള്‍ ഉയരേണ്ടതിന്റെയും സാമ്പത്തിക നിയന്ത്രണം ഏറ്റെടുക്കേണ്ടതിന്റെയും ആവശ്യകത പങ്കുവെച്ചു. സാമൂഹികമായും ഡിജിറ്റലായും കണക്ടാവുന്നത് വര്‍ധിച്ചുവരുന്ന ഇന്നത്തെ ലോകത്ത് സ്ത്രീകള്‍ക്ക് അവരുടെ ബിസിനസ്സ്, ബ്രാന്‍ഡിംഗ് കഴിവുകള്‍ മെച്ചപ്പെടുത്തുന്നതിനായി പ്രത്യേക പരിശീലന സെഷനുകള്‍ നടത്തി. കൂടാതെ, വനിതാ സംരംഭകരെ പിന്തുണയ്ക്കുന്നതിനായി ഒരു ആവാസവ്യവസ്ഥ കെട്ടിപ്പടുക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുന്നതിന് ഞങ്ങള്‍ യുവ വനിതാ സംരംഭകരുമായി സെഷനുകള്‍ നടത്തി. കൂടുതല്‍ പിന്തുണയ്ക്കായി ഞങ്ങള്‍ പാനല്‍ ചര്‍ച്ചകള്‍, വിദഗ്ധരുടെ സംഭാഷണങ്ങള്‍ എന്നിവയും പോഷകാഹാരം, സൗന്ദര്യം, കുക്ക് വെയര്‍ തുടങ്ങിയ ഉല്‍പ്പന്ന വിഭാഗങ്ങളെ ചുറ്റിപ്പറ്റിയുള്ള സെഷനുകളും സംഘടിപ്പിച്ചു. ആംവേ അതിന്റെ എഡിഎസ് പങ്കാളികളെ മാത്രമല്ല, അതിന്റെ വനിതാ ജീവനക്കാരെയും എക്സ്ട്രാ ഓര്‍ഡിനറി ഇന്‍ ഓര്‍ഡിനറി എന്ന സംരംഭത്തിലൂടെ ആഘോഷിക്കുന്നു. വ്യക്തിപരമായും തൊഴില്‍പരമായും പ്രതിബന്ധങ്ങളെ അതിജീവിച്ച ആംവേയിലെ സ്ത്രീകളുടെ പ്രതിരോധത്തിന്റെയും ധൈര്യത്തിന്റെയും കഥകള്‍ പങ്കിടുന്നതിനും മറ്റുള്ളവരെ പ്രചോദിപ്പിക്കുന്നതിനുമായി ഒരു വെര്‍ച്വല്‍ ആഘോഷം സംഘടിപ്പിക്കും. ആംവേ രാജ്യത്താകമാനം നൈപുണ്യ വികസനത്തിനും സംരംഭകത്വത്തിനും സംഭാവന നല്‍കുന്നത് തുടരുന്നു. മക്കിന്‍സിയുടെ അഭിപ്രായത്തില്‍, സ്ത്രീകള്‍ക്ക് തുല്യ അവസരങ്ങള്‍ നല്‍കുന്നതിലൂടെ 2025-ഓടെ രാജ്യത്തിന്റെ ജിഡിപിയില്‍ 18 ശതമാനത്തിലധികം വളര്‍ച്ച അതായത് 770 ബില്യണ്‍ ഡോളര്‍ കൂട്ടിച്ചേര്‍ക്കാനാകും. സ്ത്രീകളുടെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിന് ആംവേ പ്രവര്‍ത്തിക്കുന്നു. ഇത് ഇന്ത്യയുടെ വളര്‍ച്ചാഗതിയ്ക്ക് ആവശ്യമായ ഉത്തേജനം നല്‍കും.