ജയ്പൂർ:ഐപിഎൽ റൺവേട്ടക്കാർക്കുള്ള ഓറഞ്ച് ക്യാപ് തിരിച്ചുപിടിച്ച് മുംബൈ ഇന്ത്യൻസിന്‍റെ സൂര്യകുമാർ യാദവ്. ഇന്നലെ നടന്ന മത്സരത്തില്ർ രാജസ്ഥാന്‍ റോയല്‍സിനെതിരെ 23 പന്തില്‍ 48 റണ്‍സുമായി പുറത്താകാതെ നിന്ന് സൂര്യകുമാര്‍ യാദവ് 11 മത്സരങ്ങളിൽ നിന്ന് 475 റൺസുമായാണ് ഗുജറാത്ത് ഓപ്പണര്‍ സായ് സുദര്‍ശനില്‍ നിന്ന് ഓറഞ്ച് ക്യാപ് തിരികെ പിടിച്ചത്. രോഹിത് ശർമ്മയാണ് സൂര്യകുമാറിന് ഓറഞ്ച് ക്യാപ് സമ്മാനിച്ചത്.
ഒമ്പത് മത്സരങ്ങളിൽ നിന്ന് 456 റൺസ് നേടിയ ഗുജറാത്തിന്‍റെ സായ് സുദർശൻ തൊട്ടുപിന്നിലുണ്ട്. ഇന്ന് നടക്കുന്ന മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നേരിടാനിറങ്ങുമ്പോള്‍ സൂര്യകുമാറില്‍ നിന്ന് ഓറഞ്ച് ക്യാപ് തിരികെ സ്വന്തമാക്കാന്‍ സായ് സുദര്‍ശനും അവസരമുണ്ട്. ഇന്നലെ രാജസ്ഥാനെതിരെ 48 റണ്‍സുമായി പുറത്താകാതെ നിന്നതോടെ ഐപിഎല്ലിൽ തുടർച്ചയായ പതിനൊന്നാം മത്സരത്തിലും 25ന് മുകളിൽ സ്കോർ ചെയ്യുന്ന ആദ്യ താരമെന്ന റെക്കോർഡും സൂര്യ സ്വന്തമാക്കി. തുടര്‍ച്ചയായി പത്ത് മത്സരങ്ങളില്‍ 25 റണ്‍സിന് മുകളില്‍ സ്കോര്‍ ചെയ്ത റോബിൻ ഉത്തപ്പയുടെ പതിനൊന്ന് വർഷം പഴക്കമുള്ള റെക്കോർഡാണ് സൂര്യകുമാര്‍ തകർത്തത്.
10 മത്സരങ്ങളിൽ നിന്ന് 443 റൺസ് അടിച്ചെടുത്ത ആർസിബിയുടെ വിരാട് കോലിയാണ് ഓറഞ്ച് ക്യാപ്പിനായുള്ള പോരാട്ടത്തിൽ മൂന്നാം സ്ഥാനത്ത്. 11 കളികളില്‍ 439 റണ്‍സെടുത്ത രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ യശസ്വി ജയ്സ്വാളാണ് നാലാം സ്ഥാനത്ത്. ഒമ്പത് കളികളില്‍ 40 റണ്‍സുമായി ഗുജറാത്ത് താരം ജോസ് ബട്‌ലര്‍ അഞ്ചാമതുള്ളപ്പോൾ നേത്തെ ഒന്നാം സ്ഥാനത്തായിരുന്ന ലക്നൗ താരം നിക്കോളാസ് പുരാന്‍ 10 മത്സരങ്ങളില്‍ 404 റണ്‍സുമായി ആറാം സ്ഥാനത്തേക്ക് വീണപ്പോള്‍ ഒമ്പത് കളികളില്‍ 389 റൺസോടെ ഗുജറാത്ത് നായകന്‍ ശുഭ്മാന്‍ ഗില്‍ ഏഴാമതാണ്.