March 27, 2026

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
മുംബൈ: സംസ്ഥാനത്തിന്‍റെ റോഡ് ഗതാഗതത്തെ താളം തെറ്റിച്ചു മുംബൈയില്‍ 32,000 ബസ് തൊഴിലാളികള്‍ നടത്തുന്ന സമരം അഞ്ചാം ദിവസത്തിലേക്ക്. നഗരത്തിലെ 27 ബെസ്റ്റ് ബസ് ഡിപ്പോകളില്‍ നിന്ന് സര്‍വ്വീസുകള്‍ മുടങ്ങി. ഇന്നലെ മുനിസിപ്പല്‍ കമ്മിഷണറും ബെസ്റ്റ് ജീവനക്കാരുടെ യൂണിയന്‍ നേതാക്കളും തമ്മില്‍ നടത്തിയ ചര്‍ച്ച വീണ്ടും പരാജയപ്പെട്ടു മുംബൈ നഗരത്തിലെ ബെസ്റ്റ് ബസ് സര്‍വ്വീസുകളാണ് അനിശ്ചിതകാല സമരം നടത്തുന്നത്. ശമ്പള വര്‍ധന, ബെസ്റ്റ് ബസ് ബജറ്റ്, മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ബജറ്റുമായി ലയിപ്പിക്കുക, കോര്‍പ്പറേഷന്‍ ജീവനക്കാരുടേതിന് തുല്യമായ ബോണസ് നല്‍കുക, സമരത്തെ തുടര്‍ന്ന് ജീവനക്കാര്‍ക്കെതിരെ എടുത്തിട്ടുള്ള കേസുകള്‍ ഒഴിവാക്കുക തുടങ്ങി നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജീവനക്കാര്‍ അനിശ്ചിതകാല സമരം ആരംഭിച്ചത്. തൊഴിലാളിവിരുദ്ധ നയങ്ങള്‍, ഏകപക്ഷീയമായ തൊഴില്‍ പരിഷ്കാരങ്ങള്‍ എന്നിവയ്ക്കെതിരെ ട്രേഡ് യൂണിയനുകള്‍ സംഘടനകള്‍ നടത്തിയ സമരത്തിന്‍റെ തുടര്‍ച്ചായിരുന്നു മുംബൈയിലെ ബസ്റ്റ് ബസ് തൊഴിലാളി പണിമുടക്ക്. പണിമുടക്കില്‍ ഏകദേശം 25 ലക്ഷം യാത്രക്കാരെ ബാധിച്ചതിനെത്തുടര്‍ന്ന് സംസ്ഥാന ഗവണ്‍മെന്‍റ് മെസോമയെ പ്രോത്സാഹിപ്പിച്ചു. ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ ഈ സാഹചര്യത്തെ മുതലെടുക്കാന്‍ ശ്രമിക്കുന്നുവെന്നും സാധാരണ നിരക്കുകളേക്കാള്‍ അഞ്ചു മടങ്ങ് കൂടുതല്‍ തുക ഈടാക്കിയെന്നും ചില യാത്രക്കാര്‍ പരാതിപ്പെട്ടു.
ഏറെ വിവാദങ്ങള്‍ സൃഷ്‌ടിച്ച മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ ജീവിതം സിനിമയാകുന്ന ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ ഇന്ന് ഇന്ത്യയില്‍ പ്രദര്‍ശനത്തിന് എത്തും. പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഡോ. മന്‍മോഹന്‍ സിംഗിന്റെ മാധ്യമ ഉപദേഷ്‍ടാവായിരുന്ന സഞ്ജയ് ബാരുവിന്റെ പുസ്‍തകത്തെ ആസ്‍പദമാക്കിയാണ് സിനിമ . ചിത്രത്തില്‍ അനുപം ഖേറാണ് മന്‍മോഹന്‍ സിംഗായി അഭിനയിക്കുന്നത്. ദ ആക്സിഡന്റല്‍ പ്രൈം സിംഗിനു പുറമെ മറ്റൊരു പ്രധാന കഥാപാത്രം കോണ്‍ഗ്രസിന്റെ മുന്‍ അധ്യക്ഷ സോണിയാ ഗാന്ധിയാണ്. ജര്‍മന്‍ നടി സുസന്‍ ബെര്‍‌നെര്‍ട് ആണ് സോണിയാ ഗാന്ധിയായി അഭിനയിക്കുന്നത്. 3000 സ്‌ക്രീനുകളിലായിരിക്കും ചിത്രം റിലീസ് ചെയ്യുക. ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക് എന്നീ നാലു ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക. ഏറെ വിവാദങ്ങൾക്കൊടുവിൽ കഴിഞ്ഞ ദിവസമാണ് ദ ആക്സിഡന്റല്‍ പ്രൈം മിനിസ്റ്ററിന്റെ ട്രെയിലര്‍ നിരോധിക്കണമെന്ന ഹര്‍ജി ഡല്‍ഹി കോടതി തള്ളിയത്.വി കാമേശ്വര്‍ റാവു ബെഞ്ചിന്റേതായിരുന്നു തീരുമാനം. വിധിക്കെതിരെ ഹര്‍ജിക്കാരി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്.
കോഴിക്കോട്: കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഉദ്ഘാടനം കോഴിക്കോട് നടന്നു. മറ്റു സാഹിത്യോത്സവങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി ജനകീയമായതും പ്രാദേശിക എഴുത്തുകാര്‍ക്ക് അവസരം നല്‍കന്നതുമാണ് കെഎല്‍എഫെന്ന് അധ്യക്ഷന്‍ സച്ചിതാനന്ദന്‍ പറഞ്ഞു. വെയില്‍സിന്റെ സാഹിത്യവും സംസ്‌കാരവും പരിചയപ്പെടുത്തി കൊണ്ടുള്ളതാണ് കെഎല്‍ഫ് 2019. ദലിത്- സ്ത്രീപക്ഷ ചര്‍ച്ചകളുടെ ഇടമാണ് കെഎല്‍എഫെന്നും സച്ചിദാനന്ദൻ വ്യക്തമാക്കി. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോത്സവമായി കണക്കാക്കപ്പെടുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ വിവിധ സ്ഥാപനങ്ങള്‍ക്കൊപ്പം കേരള സര്‍ക്കാരും പങ്കാളികളാണ്. ജനുവരി 13 വരെ നടക്കുന്ന നാലാം പതിപ്പില്‍ അനവധി പ്രമുഖര്‍ ഭാഗമാകാനെത്തുന്നുണ്ട്. രാമചന്ദ്ര ഗുഹ, അരുന്ധതി റോയ്, ആനന്ദ് തെല്‍തുംഡെ, സ്വാമി അഗ്‌നിവേശ്, ശശി തരൂര്‍, ദേവ്ദത്ത് പട്നായിക്, കേകി ദാരുവല്ല, അനിത നായര്‍, റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍, അമീഷ് ത്രിപാഠി, ചേതന്‍ ഭഗത്, സാഗരിക ഘോഷ്, ടി.എം. കൃഷ്ണ, പ്രകാശ് രാജ്, ശോഭാ ഡേ, എന്നിവര്‍ക്കൊപ്പം ടി. പത്മനാഭന്‍, ആനന്ദ്, മുകുന്ദന്‍, എന്‍.എസ്. മാധവന്‍, സണ്ണി കപിക്കാട്, സുനില്‍ പി. ഇളയിടം, സാറാ ജോസഫ്, കെ.ആര്‍. മീര, സുഭാഷ് ചന്ദ്രന്‍, ബെന്യാമിന്‍, ടി.ഡി. രാമകൃഷ്ണന്‍, എസ് ഹരീഷ് എന്നിവരും വിവിധ ചര്‍ച്ചകളിലായി പങ്കെടുക്കും.വെയില്‍സിനെയാണ് കെ.എല്‍.എഫ് ഇത്തവണ അതിഥി രാജ്യമായി തെരഞ്ഞെടുത്തിരിക്കുന്നത്. ഇന്ത്യന്‍ സാഹിത്യത്തിലാകട്ടെ, മറാത്തി ഭാഷയ്ക്കാണ് ഇത്തവണ പ്രാധാന്യം നല്‍കിയിരിക്കുന്നത്. വെയ്ല്‍സ് സാഹിത്യത്തിനും മറാത്തി സാഹിത്യത്തിനുമായി പ്രത്യേകം സെഷനുകള്‍ ഒരുക്കിയിട്ടുണ്ട്. ഇത്തവണ സ്ത്രീ സംവിധായകരുടെ ചലച്ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ചലച്ചിത്ര മേളയാണ് സാഹിത്യോത്സവത്തോടനുബന്ധിച്ച് നടക്കുന്നത്. ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള പ്രമുഖരായ എഴുത്തുകാരും ചിന്തകരുമടക്കം അഞ്ഞൂറോളം അതിഥികളാണ് വിവിധ സെഷനുകളിലായി സംവദിക്കുക. കല, സാഹിത്യം, രാഷ്ട്രീയം, സിനിമ, ഫിലോസഫി, പരിസ്ഥിതി എന്നിവ ചര്‍ച്ചയാകുന്ന നാലു ദിവസത്തെ സാഹിത്യോത്സവത്തില്‍ രണ്ടര ലക്ഷത്തോളം പേര്‍ പങ്കെടുക്കുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.
പാറശാല : ലോക ശ്രദ്ധയാകർഷിക്കുന്ന ചെങ്കൽ മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്രത്തിലെ 111 അടി ഉയരമുള്ള ശിവലിംഗം ഗിന്നസ് റെക്കോർഡിൽ രേഖപ്പെടുത്തുമെന്നത് ഉറപ്പായി. ശിവലിംഗത്തിൻറെ ഉയരവും മറ്റും ഉറപ്പ് വരുത്തുന്നതിനായി ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡിൻറെയും, ഇന്ത്യ ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൻറെയും പ്രതിനിധികൾ ജനുവരി 10 ഇന് രാവിലെ ക്ഷേത്രത്തിൽ എത്തി.കർണാടകത്തിലെ കോളാറിലെ ക്ഷേത്രത്തിൽ നിർമ്മിച്ചിട്ടുള്ള 108 അടി ഉയരമുള്ള ശിവലിംഗത്തെക്കാൾ 3 അടി ഉയരം കൂടുതൽ ആയതിനാൽ ആണ് ചെങ്കൽ ശ്രീ ശിവപാർവതി ക്ഷേത്രത്തിലെ ശിവലിംഗം ഗിന്നസ് റെക്കോർഡിൽ രേഖപ്പെടുത്തുമെന്ന് ഉറപ്പായത്. 2012 മാർച്ച് 23 ന് ആരംഭിച്ച ശിവലിംഗത്തിൻറെ നിർമ്മാണ ജോലികൾ 6 വർഷത്തെ പ്രവർത്തനങ്ങളെ തുടർന്ന് അന്തിമ ഘട്ടത്തിലാണ് ഇപ്പോൾ. ഫെബ്രുവരി 20 ന് ആരംഭിക്കുന്ന വാർഷിക ഉത്സവത്തിന് മുൻപായി ശിവലിംഗത്തിൻറെ പണി പൂർത്തിയാക്കി ഭക്തജനങ്ങൾക്കയി തുറന്ന് കൊടുക്കുവാൻ ഉദ്ദേശിക്കുന്നതായിട്ടാണ് ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി പറഞ്ഞത്. ക്ഷേത്ര നിർമ്മാണത്തിൽ ആവശ്യം അനുവർത്തിക്കേണ്ടതായ ഭാരതീയ വാസ്‌തു ശാസ്ത്ര നിയമങ്ങൾ അനുസരിച്ചും പ്രാചീന ക്ഷേത്ര നിർമ്മാണ വിധികൾ അനുസരിച്ചും നിർമ്മിച്ചിട്ടുള്ള ഈ ക്ഷേത്രത്തിൻറെ പടിഞ്ഞാറേ കോണിലാണ് ശിവലിംഗം നിർമ്മിച്ചിട്ടുള്ളത്. ക്ഷേത്ര നിർമ്മാണത്തിലെന്നപോലെ തന്നെ ക്ഷേത്രത്തിലെ മറ്റു പ്രതിഷ്ഠകളും ലോക ശ്രദ്ധയാകർഷിക്കുന്നതാണ്. ആധുനികതയെ മാറ്റി നിറുത്തി പൂർണ്ണമായും ശിലകളും തടികളും കൊണ്ട് നിർമ്മിച്ച ആധുനിക കാലത്തെ ക്ഷേത്രം, ശിവനും പാർവതിയും ഒരുമിച്ച് ഒരേ പീഠത്തിൽ വാഴുന്ന ക്ഷേത്രം, ലോകത്ത് മറ്റൊരിടത്തും കാണാൻ കഴിയാത്ത 12 ജ്യോതിർലിംഗങ്ങളുടെ പ്രതിഷ്ഠ, ഗണപതി ദേവൻറെ 32 ഭാവങ്ങളിലെ പ്രതിഷ്ഠയോടുകൂടിയ ഗണപതി മണ്ഡപം, കഴിഞ്ഞ 13 വർഷങ്ങളായി പതിവായി വിനായക ചതുർത്ഥി നാളിൽ 10,00,08 കൊട്ടത്തേങ്ങയാൽ ഗണപതി ഹോമം നടത്തുന്ന ക്ഷേത്രം തുടങ്ങിയ പ്രത്യേകതകൾക്ക് പുറമെ ക്ഷേത്രത്തിലെ 111 അടി ഉയരമുള്ള ശിവലിംഗം ഗിന്നസ് റെക്കോർഡിലേക്ക് എത്തുമെന്നതും ഈ ക്ഷേത്രത്തിൻറെ പ്രശസ്തി ഉയർത്തുന്നതിന് കാരണമാകുന്നതാണ്.
പത്തനംതിട്ട: ശബരിമലയിലെ തിരുവാഭരണ ഘോഷയാത്രയിൽ അനുഗമിക്കുന്നതിന് പോലീസിന്റെ നിബന്ധനകൾ. ശബരിമല സ്ത്രീ പ്രവേശന വിധിക്കെതിരെ നടന്ന പ്രതിഷേധ പരിപാടികളില്‍ സജീവമായി പങ്കെടുത്തവര്‍ക്ക് തിരുവാഭരണ ഘോഷയാത്രയില്‍ പങ്കെടുക്കാനാവില്ലെന്ന് പോലീസ് ഇറക്കിയ സർക്കുലറിൽ പറയുന്നു. ശബരിമലയുമായി ബന്ധപ്പെട്ട കേസുകളില്‍ ഉള്‍പ്പെട്ടവര്‍ ഉള്‍പ്പെടെയുള്ളവരെയാണ് തിരുവാഭരണ ഘോഷയാത്രയില്‍ നിന്ന് വിലക്കി ജില്ലാ പോലീസ് മേധാവി ഉത്തരവിറക്കിയത്. ഉത്തരവ് ദേവസ്വം ബോർഡിന് കൈമാറിയെന്നാണ് പുറത്ത് വന്നിരിക്കുന്ന റിപ്പോർട്ട്. ശബരിമല വിധിക്കെതിരെ പത്തനംതിട്ടയില്‍ ഉള്‍പ്പെടെ നിരവധി സമര പരിപാടികള്‍ നടന്നിരുന്നു. ഇതിൽ പങ്കെടുത്തവർക്കും ഏതെങ്കിലും കേസുകളിൽ ഉൾപ്പെട്ടവർക്കും തിരുവാഭരണ ഘോഷയാത്രയിൽ പങ്കെടുക്കാനാകില്ല. പന്തളം കൊട്ടാരം പ്രതിനിധികൾ പോലീസിന്റെ ഉത്തരവ് പ്രകാരം പന്തളം കൊട്ടാരം പ്രതിനിധികൾക്ക് ഘോഷയാത്രയെ അനുഗമിക്കാനാകാതെ വരുമെന്ന ആശങ്ക ബലപ്പെടുന്നുണ്ട്. ശബരില കര്‍മസമിതി നടത്തിയ അയ്യപ്പജ്യോതിയില്‍ ഇത്തവണ തിരുവാഭരണ ഘോഷയാത്രയെ അനുഗമിക്കേണ്ട രാജപ്രതിനിധി രാഘവ വര്‍മ അടക്കമുള്ളവര്‍ പങ്കെടുത്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പന്തളം കൊട്ടാരത്തിന്റെ ആശങ്ക മുറുകുന്നത്. ഘോഷയാത്രയെ അനുഗമിക്കുന്നവർ മൂന്ന് ഘട്ടമായാണ് തിരുവാഭരണ ഘോഷയാത്ര പോകുന്നത്. തിരുവാഭരണം വഹിച്ച് ഒരു സംഘം, രാജപ്രതിനിധിയുമായി പല്ലക്ക് വഹിച്ച് മറ്റൊരു സംഘം, ഒപ്പം ഘോഷയാത്രയെ അനുഗമിക്കുന്നവരുടെ സംഘം എന്നിങ്ങനെ മൂന്ന് സംഘങ്ങളായാണ് തിരുവാഭരണ ഷോഷയാത്ര നന്നു വരുന്നത്. മൂന്നാമത്തെ സംഘത്തിൽ പങ്കെടുക്കുന്നവരുടെ കാര്യത്തിലാണ് പോലീസ് സർക്കുലർ ഇറക്കിയിരിക്കുന്നത്. പുതുമയില്ലെന്ന് പോലീസ് സുപ്രീംകോടതി വിധിക്കെതിരായ എല്ലാ എല്ലാ പ്രതിഷേധ പരിപാടികളിലും കൊട്ടാരം പ്രതിനിധികള്‍ പങ്കെടുത്തിട്ടുണ്ട്. എന്നാൽ പോലീസ് ഉത്തരവിൽ പുതുമയൊന്നും ഇല്ലെന്നാണ് പോലീസ് പറയുന്നു. മുന്‍കാലങ്ങളിലും പോലീസിന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചവരെ മാത്രമേ തിരുവാഭരണ ഘോഷയാത്രയെ അനുഗമിക്കാന്‍ അനുവദിച്ചിരുന്നുള്ളുവെന്നും പോലീസ് വ്യക്തമാക്കുന്നു. പ്രതിഷേധക്കാരെ മൊത്തം ഒഴിവാക്കാനുള്ള പോലീസ് തന്ത്രമാണിതെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. ചർച്ച കഴിഞ്ഞ ദിവസം ദേവസ്വം ബോര്‍ഡുമായി നടത്തിയ ചര്‍ച്ചയില്‍ പന്തളം കൊട്ടാരം നിര്‍ദ്ദേശിക്കുന്നവരെ കൊണ്ടുപോകാമെന്ന് സമ്മതിച്ചിരുന്നതാണ്. എന്നാല്‍ ഇതിന് വ്യത്യസ്തമായാണ് പോലീസ് ഇപ്പോൾ ഉത്തരവിറക്കിയിരിക്കുന്നത്. ഉത്തരവിനെതിരെ പ്രതിഷേധം ശക്തമാകുന്നുണ്ട്. കൂടുതൽ സുരക്ഷ തിരുവാഭരണ ഘോഷയാത്രയ്ക്ക് കൂടുതല്‍ സുരക്ഷ നല്‍കണമെന്ന് കൊട്ടാരം തന്നെ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ ശക്തമാക്കിയതെന്നും പോലീസ് പറയുന്നു.
ബെംഗളുരു: പ്രീമിയര്‍ ബാഡ്മിഡന്‍ ലീഗ് നാലാം സീസണിലെ ബുധനാഴ്ച നടന്ന മത്സരത്തില്‍ പിവി സിന്ധുവിന്റെ ഹൈദരാബാദ് ഹണ്ടേഴ്‌സ് ദില്ലി ഡാഷേഴ്‌സിനോട് തോറ്റു. 4-3 എന്ന നിലയിലായിരുന്നു ദില്ലിയുടെ ജയം. മത്സരത്തില്‍ പിവി സിന്ധു ജയിച്ചെങ്കിലും ടീമിന് ജയം നേടാനായില്ല. നേരത്തെതന്നെ സെമിയില്‍ കടന്നതിനാല്‍ ഹൈദരാബാദിനെ മത്സരഫലം ബാധിക്കില്ല. ദക്ഷിണാഫ്രിക്കയ്ക്ക് ഇനി മോര്‍ക്കല്‍ ബ്രദേഴ്‌സ് ഇല്ല... മോര്‍നെയ്ക്ക് പിന്നാലെ ആല്‍ബിയും മതിയാക്കി മലയാളിതാരം എച്ച്എസ് പ്രണോയിയുടെ വിജയത്തോടെയാണ് ദില്ലി തുടങ്ങിയത്. പ്രണോയി ഹൈദരാബാദിന്റെ രാഹുല്‍ യാദവിനെ 15-10, 9-15, 15-12 എന്ന സ്‌കോറിന് തോല്‍പ്പിച്ചു. പിന്നീട് നടന്ന പുരുഷ ഡബിള്‍സിലും ജയം ദില്ലിക്കൊപ്പം നിന്നു. ബി ചായ്, ജോങിത് സഖ്യം അരുണ്‍ ജോര്‍ജ്, ബോദിന്‍ ഇസ്ര സഖ്യത്തെ 8-15, 15-9, 15-8 എന്ന സ്‌കോറിനാണ് വീഴ്ത്തിയത്.
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഹോക്കി ടീം പരിശീലക സ്ഥാനത്തുനിന്ന് ഹരേന്ദ്ര സിങ്ങിനെ ഹോക്കി ഇന്ത്യ ഒഴിവാക്കി. ജൂനിയര്‍ ടീമിന്റെ പരിശീലനച്ചുമതല ഏറ്റെടുക്കാന്‍ ഹരേന്ദ്ര സിങ്ങിനോട് നിര്‍ദ്ദേശിച്ചു. ഹരേന്ദ്ര സിങ്ങിന്റെ കീഴില്‍ 2016-ല്‍ ഇന്ത്യന്‍ ജൂനിയര്‍ ടീം ലോകകപ്പ് കിരീടം നേടിയിരുന്നു. ദീര്‍ഘകാലം ജൂനിയര്‍ ടീമിന്റെ പരിശീലകനായിരുന്ന അദ്ദേഹം ഒട്ടേറെ മികച്ച താരങ്ങളെ ഇന്ത്യയ്ക്ക് സമ്മാനിക്കുകയും ചെയ്തു. 2017ല്‍ വനിതാ ടീമിന്റെ പരിശീലകനായിരിക്കെ ഇന്ത്യ ഏഷ്യാ കപ്പില്‍ സ്വര്‍ണവും നേടി.
അബുദാബി: എഎഫ്‌സി ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ജോര്‍ദാന്‍ പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഗ്രൂപ്പ് ബിയിലെ തങ്ങളുടെ രണ്ടാം മത്സരത്തില്‍ സിറിയയെ രണ്ടു ഗോളുകള്‍ക്കാണ് ജോര്‍ദാന്‍ തോല്‍പ്പിച്ചത്. ഇതോടെ ആദ്യ രണ്ട് മത്സരത്തിലും ജയിച്ച ജോര്‍ദാന്‍ ആറു പോയന്റുമായി നോക്കൗട്ട് റൗണ്ടിലെത്തി. ആദ്യ മത്സരത്തില്‍ ജോര്‍ദാന്‍ ഓസ്‌ട്രേലിയയെ അട്ടിമറിച്ചിരുന്നു. ഏഷ്യന്‍ കപ്പ് 2019ല്‍ പ്രീക്വാര്‍ട്ടറിലെത്തുന്ന ആദ്യ ടീമായി മാറി ജോര്‍ദാന്‍.
അബുദാബി: എഎഫ്‌സി ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് എ യിലെ തങ്ങളുടെ രണ്ടാം മത്സരത്തില്‍ തായ്‌ലന്‍ഡിന് ജയം. നിര്‍ണായക മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് ബഹ്‌റൈനെയാണ് തായ്‌ലന്‍ഡ് തോല്‍പ്പിച്ചത്. ഇതോടെ ഗ്രൂപ്പില്‍നിന്നും രണ്ടാം റൗണ്ടില്‍ കടക്കാനുള്ള സാധ്യത തുറക്കാനും തായ്‌ലന്‍ഡിന് കഴിഞ്ഞു. ആദ്യ മത്സരത്തില്‍ യുഎഇയോട് സമനിലയില്‍ പിരിഞ്ഞ ബഹ്‌റൈന് ഇതോടെ ഇന്ത്യയ്‌ക്കെതിരായ മൂന്നാം മത്സരം നിര്‍ണായകമായി.
അബുദാബി: ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ തുടര്‍ച്ചയായ രണ്ടാം ജയം തേടിയിറങ്ങിയ ഇന്ത്യക്കു തോല്‍വി. ഗ്രൂപ്പ് എയിലെ ആവേശകരമായ പോരാട്ടത്തില്‍ ആതിഥേയരായ യുഎഇയാണ് എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കു നീലക്കടുവകളെ മെരുക്കിയത്. ഇരുപകുതികളിലായാണ് യുഎഇ ഇന്ത്യന്‍ വലകുലുക്കിയത്. രണ്ടു ഗോളുകളും ഇന്ത്യന്‍ പ്രതിരോധനിരയുടെ പിഴവില്‍ നിന്നായിരുന്നു.
Ad - Aatmanandam book cover
Karikkakom Ad 2026
Ad - book cover
sthreedhanam ad

Popular News

കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിൽ പൊങ്കാല മഹോത്സ…

കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിൽ പൊങ്കാല മഹോത്സവത്തിന് ഭക്തിസാന്ദ്രമായ തുടക്കം; മാർച്ച് 30-ന് പൊങ്കാല

Mar 25, 2026 38 കേരളം Pothujanam

തിരുവനന്തപുരം: ചരിത്രപ്രസിദ്ധമായ കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിനും ഭക്തിസാന്ദ്രമായ തുടക്കമായി.