June 09, 2026

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author

തിരുവനന്തപുരം: സംസ്ഥാനത്ത് 74 ബ്രാന്‍ഡുകളിലുള്ള വെളിച്ചെണ്ണയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി. മായം കണ്ടെത്തിയതിനെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വകുപ്പാണ് നടപടിയെടുത്തത്. ഈ കമ്പനികളുടെ വെളിച്ചെണ്ണ ഇനി സംസ്ഥാനത്ത് വിതരണം ചെയ്യാനാകില്ല.

നിരോധിക്കപ്പെട്ട ബ്രാന്‍ഡ് വെളിച്ചെണ്ണകള്‍ സംഭരിച്ച് വയ്ക്കുന്നതും വില്‍പന നടത്തുന്നതും ക്രിമിനല്‍ കുറ്റമാണെന്ന് ഭക്ഷ്യവകുപ്പിന്റെ ഉത്തരവില്‍ പറയുന്നു. ക്രിസ്തുമസ് നവവത്സര വിപണിയില്‍ സുരക്ഷിത ഭക്ഷണം ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു.

ഇതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് സംസ്ഥാന വ്യാപകമായി 38 സ്‌പെഷ്യല്‍ സ്‌ക്വാഡുകളെ നിയമിച്ചിട്ടുണ്ട്. അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ അധികാരപ്പെടുത്തിയ 38 ഡെസിഗ്‌നേറ്റഡ് ഓഫീസര്‍മാരെയും 76 ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാരെയും ഇതിനായി പ്രത്യേകം ചുമതലപ്പെടുത്തിയിട്ടുണ്ട്. കര്‍ശന പരിശോധനകള്‍ തുടരാന്‍ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഫ്‌ളോറിഡയിലെ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ക്ക് വലിയ അബദ്ധം പറ്റിയത്. ഒരു കാറപകടത്തെ തുടര്‍ന്ന് വര്‍ഷങ്ങളായി അനുഭവിച്ചു കൊണ്ടിരുന്ന പുറംവേദനയ്ക്ക് ചികിത്സ തേടിയാണ് 51 കാരിയായ യുവതി വെല്ലിംഗ്ടണ്‍ റീജണല്‍ മെഡിക്കല്‍ സെന്ററില്‍ എത്തിയത്.

യുവതിയെ ചികിത്സിച്ച ഡോക്ടര്‍ അവര്‍ക്ക് ഓര്‍ത്തോപീഡിക്ക് ശസ്ത്രക്രിയ നിര്‍ദേശിച്ചിരുന്നു. ഈ ശസ്ത്രക്രിയയ്ക്കിടയിലാണ് വയറിനു സമീപമല്ലാതെ പെല്‍വിക് ഏരിയയില്‍ കിഡ്‌നി കണ്ടത്. യുവതിയുടെ കിഡ്‌നി മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായ സ്ഥലത്തായിരുന്നു.

സ്‌നാകിങ് റിപ്പോര്‍ട്ടു പരിശോധിക്കാതെ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ ട്യൂമറിന് സമാനമായ വളര്‍ച്ച കണ്ട കിഡ്‌നി ഉടനടി നീക്കം ചെയ്യുകയായിരുന്നു. പിന്നീടാണ് കിഡ്‌നിയാണെന്നു തിരിച്ചറിഞ്ഞത്. ഇതോടെ യുവതിയുടെ ബന്ധുക്കള്‍ ഡോക്ടര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തുകയും ചെയ്തു.

തന്റേതല്ലാത്ത കുറ്റത്തിന് ഒരു കിഡ്‌നകൊണ്ട് ജീവിതകാലം മുഴുവന്‍ കഴിയേണ്ടിവരുമെന്നും രോഗങ്ങള്‍ വരാന്‍ സാധ്യതയുണ്ടെന്നും ആരോപിച്ച് യുവതി കോടതിയില്‍ കേസും ഫയല്‍ ചെയ്തു. നഷ്ടപരിഹാരമായി 500000 അമേരിക്കന്‍ ഡോളര്‍ ആണ് യുവതി ആവശ്യപ്പെട്ടത്. 2016ലാണ് സംഭവം നടന്നതെങ്കിലും ഇപ്പോഴാണ് ഇത് മാധ്യമങ്ങളില്‍ വാര്‍ത്തയായത്. സെപ്റ്റംബറില്‍ കോടതി കേസ് തീര്‍പ്പാക്കുകയും ചെയ്തു.

ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗവും അമിതോപയോഗവും നിയന്ത്രിച്ചില്ലെങ്കില്‍ നേരിടേണ്ടിവരുന്നത് ഗുരുതര പ്രത്യാഘാതങ്ങളായിരിക്കുമെന്ന് വിദഗ്ധസംഘത്തിന്റെ മുന്നറിയിപ്പ്. ആന്റിബയോട്ടിക് ഔഷധങ്ങളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ‘സൂപ്പര്‍’ സൂക്ഷ്മാണുക്കള്‍ അനിയന്ത്രിതമായി പെരുകുന്നതായി വിദഗ്ധര്‍ കണ്ടെത്തി.

യൂറോപ്പിലേയും തെക്കേ അമേരിക്കയിലേയും ഓസ്‌ട്രേലിയയിലും ജനങ്ങളാണ് ബാക്ടീരിയ വിഭാഗത്തില്‍ പെടുന്ന ഈ ‘സൂപ്പര്‍ ബഗു’കളുടെ ആക്രമണത്തിനിരയാവാന്‍ സാധ്യതയെന്നാണ് മുന്നറിയിപ്പ്. ‘സൂപ്പര്‍’ സൂക്ഷ്മാണുക്കളുടെ എണ്ണം വര്‍ധിക്കുന്നത് 2030 ഓടെ നാലു മുതല്‍ ഏഴു വരെ തവണ ഇരട്ടിയായെന്നാണ് ഇപ്പോഴത്തെ പഠനനിഗമനം.

ലക്ഷക്കണക്കിനാളുകള്‍ക്ക് ഈ രോഗാണുക്കളുടെ അക്രമണത്തില്‍ ജീവഹാനി ഉണ്ടാകുമെന്നാണ് ബുധനാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടിലുള്ളത്. 2015 ല്‍ യൂറോപ്പിലെ 33,000 പേരുടെ ജീവന്‍ ഇത്തരത്തില്‍ ബാക്ടീരിയ കവര്‍ന്നതായി ഈയാഴ്ച പുറത്തുവന്ന മറ്റൊരു പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.

ആശുപത്രികളിലെ അടിസ്ഥാനശുചിത്വം, പൊതുജനാരോഗ്യം എന്നിവ പാലിക്കുന്നതില്‍ നിഷ്‌കര്‍ഷത പുലര്‍ത്തണമെന്നും ആന്റിബയോട്ടിക് ഔഷധങ്ങളുടെ അനാവശ്യഉപയോഗം കുറയ്ക്കണമെന്നും ഓര്‍ഗനൈസേഷന്‍ ഓഫ് ഇക്കണോമിക് കോഓപറേഷന്‍ ആന്‍ഡ് ഡിവലപ്‌മെന്റ് (ഒഇസിഡി) അറിയിച്ചു.

ഇത്തരം കാര്യങ്ങളിലെ അശ്രദ്ധ അപകടകരമായ ഭവിഷ്യത്ത് ഉളവാക്കുമെന്നും സംഘടന മുന്നറിയിപ്പ് നല്‍കി. 2050 ഓടെ 25 ലക്ഷത്തോളം ആളുകള്‍ ഈ ബാക്ടീരിയബാധ കാരണം മരിക്കുമെന്നാണ് ഒഇസിഡിയുടെ നിര്‍ണായക റിപ്പോര്‍ട്ട് പറയുന്നത്. ഈ രോഗാണുബാധയുടെ ചികിത്സയ്ക്കായി 3.5 ബില്യണ്‍ ഡോളര്‍ ഓരോ കൊല്ലവും ചിലവാക്കേണ്ടി വരുമെന്നാണ് കണക്ക്.

യുകെയിലെ സ്വാന്‍സിയ സ്വദേശിയായ 28കാരി കീലി ഫേവലിന്റെ വയറില്‍ നിന്നാണ് 25 കിലോഗ്രാമിലധികം ഭാരമുള്ള മുഴ നീക്കംചെയ്തത്. 2014–ലാണ് ശരീരഭാരം ക്രമാതീതമായി കൂടുന്നത് കീലിയുടെ ശ്രദ്ധയില്‍പ്പെടുന്നത്. ആദ്യം അത്ര കാര്യമാക്കിയില്ലെങ്കിലും വയര്‍ ബലൂണ്‍ പോലെ വീര്‍ത്തുവരാന്‍ തുടങ്ങി.

ഇതോടെ മൂന്നുതവണ ഗര്‍ഭിണിയാണോ എന്നു പരിശോധിച്ചു. മൂന്നു തവണയും കിട്ടിയത് നെഗറ്റീവ് റിസള്‍ട്ട്. എന്നാല്‍ ആദ്യം കാണിച്ച ഡോക്ടര്‍ കീലി ഗര്‍ഭിണിയാണെന്ന് ഉറപ്പിച്ചിരുന്നു. അള്‍ട്രാസൗണ്ട് സാക്ന്‍ ചെയ്തപ്പോള്‍ ഫ്‌ലൂയിഡ് മൂടിയ നിലയിലുള്ള മുഴ കണ്ടു തെറ്റിദ്ധരിച്ചാകാം ഡോക്ടര്‍മാര്‍ ഇങ്ങനെ പറഞ്ഞതെന്നാണ് ഇവര്‍ കരുതുന്നത്.

പിന്നീടു സൗത്ത്‌വെയില്‍സിലെ ഡോക്ടര്‍മാരാണ് കീലി ഗര്‍ഭിണി അല്ലെന്നും വയര്‍ വീര്‍ത്തുവരുന്നതിനു പിന്നില്‍ ഒവേറിയന്‍ സിസ്റ്റ് ആണെന്നും കണ്ടെത്തിയത്. അഞ്ചു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ 25 കിലോഗ്രാമിലധികം ഭാരമുള്ള മുഴ നീക്കം ചെയ്തതോടെ ശരീരഭാരം മൂന്നിലൊന്നായി കുറയുകയും ചെയ്തു. ശസ്ത്രക്രിയയില്‍ വലത്തെ ഓവറി നഷ്ടമായെങ്കിലും ഇത് സന്താനോല്‍പ്പാദനശേഷിയെ ബാധിക്കില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

കഥയില്ലായ്മകളാണ് മലയാള സിനിമയെ വലയ്ക്കുന്ന പ്രധാന പ്രശ്‌നം. അതിനുള്ള ശക്തമായ ഉത്തരമാണ്, ഒടിയന്‍ എന്ന മിത്തിനെ അടിസ്ഥാനമാക്കി താരസൂര്യന്‍ മോഹന്‍ലാല്‍ അഭിനയിച്ച ഈ ചിത്രം. അന്‍പതോളം വര്‍ഷങ്ങള്‍ക്കുമുന്‍പ് കേരളത്തിന്റെ മലബാര്‍ മേഖലയില്‍ നിലനിന്നിരുന്ന ഒടിവിദ്യ എന്ന മിത്താണ് കഥയുടെ ഇതിവൃത്തം. പാലക്കാട് തേന്‍കുറിശ്ശി എന്ന ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ അവസാനത്തെ ഒടിയന്‍ ആയ മാണിക്യന്‍ മലയാളത്തനിമ നിറഞ്ഞു തുളുമ്പുന്ന ഒരു സമ്പൂര്‍ണ്ണ കുടുംബചിത്രമാണ് എന്ന കാര്യത്തില്‍ സംശയമില്ല. തിയേറ്ററില്‍ ഒരാഴ്ച പിന്നിടുന്ന ചിത്രത്തിന്റെ കളക്ഷന്‍ സൂചിപ്പിക്കുന്നത്, നവ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ ദൃശ്യഭാഷ എത്ര മഹത്തരമെന്ന സത്യമാണ്. ഒടിവിദ്യകളെക്കുറിച്ച് നാം കേട്ടുപഴകിയ കഥകള്‍ പൊളിച്ചെഴുതിക്കൊണ്ടാണ് ഹരികൃഷ്ണന്റെ തിരക്കഥ നമ്മോട് കഥ പറയുന്നത്. നാടോടിക്കഥകള്‍ പോലെ തോന്നിക്കുന്ന മിത്തിനെ വൈകാരിക തീവ്രമുള്ള കഥ പറഞ്ഞ സംവിധായകന്‍ പ്രേക്ഷകരുടെ ആവേശം ഒട്ടും ചോര്‍ന്നുപോകാത്ത തരത്തിലാണ് എല്ലാ ചേരുവകളും കൃത്യമായി ഉപയോഗിച്ചിരിക്കുന്നത്. മൂര്‍ച്ചയുള്ള ഡയലോഗുകളും ഹൃദയത്തില്‍ തൊടുന്ന അഭിനയ മുഹൂര്‍ത്തങ്ങളുമൊക്കെ ചേര്‍ന്ന കലാമൂല്യമുള്ള ഒരു നല്ല കുടുംബചിത്രമാണ് ഒടിയന്‍. മാണിക്യന്‍ ആയി മോഹന്‍ലാല്‍ സ്‌ക്രീനില്‍ ഓരോ നിമിഷവും ജീവിച്ചു കാണിക്കുമ്പോള്‍ ഒപ്പത്തിനൊപ്പം നില്‍ക്കുന്ന പ്രകടനമാണ് മഞ്ജുവാര്യരുടെയും പ്രകാശ് രാജിന്റെയും. ഇവര്‍ക്കൊപ്പം മല്‍സരിക്കുന്ന പെര്‍ഫോമെന്‍സാണ് സിദ്ദിഖ്, ഇന്നസെന്റ്, നന്ദു, കൈലാഷ്, സന അല്‍ത്താഫ്, ശ്രീജയ, നരെയ്ന്‍, അനീഷ് ജി മേനോന്‍ തുടങ്ങിയവരുടെ വേഷങ്ങളും. പ്രേക്ഷരെ പിടിച്ചിരിത്തുന്ന സാങ്കേതികമികവാണ് ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്. ക്യാമറാമാന്‍ ഷാജികുമാര്‍ ഒരുക്കിയ ദൃശ്യങ്ങള്‍ കാഴ്ചക്കാരന്റെ ആത്മാവിനെ തൊടുന്നതാണ്. എടുത്തു പറയേണ്ട ഒന്നാണ് പീറ്റര്‍ ഹെയിനിന്റെ ആക്ഷന്‍ രംഗങ്ങളും മികച്ച വി.എഫ്.എക്‌സും. അതിമനോഹരമായ ഗാനങ്ങളും പശ്ചാത്തലസംഗീതവും എഡിറ്റിങ്ങ് മികവും ഒടിയന്‍ എന്ന ചിത്രത്തെ ലോകോത്തരമികവിലേക്കെത്തിക്കുന്നു. മോഹന്‍ലാല്‍ ടീം ഒരുക്കിയ ഈ ചിത്രം മലയാളത്തിന്റെ എക്കാലത്തെയും ഒരു ക്ലാസിക്കാണ്.

ആദിക്കുശേഷം പ്രണവ് മോഹൻലാൽ നായകനായ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ചിത്രീകര ണം ഗോവ കൊച്ചി, വാഗമൺ, ബാലിദ്വീപ്, പാലാ, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിൽ പുരോ ഗമിക്കുന്നു. മുളകുപാടം ഫിലിംസിന്റ ബാനറിൽ ടോമിച്ചൻ മുളകുപാടം നിർമിക്കുന്ന ഈ റൊ മാന്റിക് ത്രില്ലറിന്റെ തിരക്കഥയും സംവിധാനവും അരുൺ ഗോപി. മനോജ്‌ കെ ജയൻ, സിദ്ദിഖ‌്, ഇന്നസെന്റ്, കലാഭവൻ ഷാജോൺ, ധർമജൻ ബോൾഗാട്ടി, ബിജുക്കുട്ടൻ, മാല പാർവതി, ശ്രീദേവി ഉണ്ണി, ശ്രീധന്യ തുടങ്ങിയവരും അഭിനയിക്കുന്നു. ഗാനരചന ഹരിനാരായണൻ. സംഗീതം ഗോപി സുന്ദർ.

ശെൽവൻ വിജയ് സേതുപതി ആദ്യമായി മലയാള സിനിമയിൽ അഭിനയിക്കുന്നു.പ്രശസ്ത പരസ്യ ചിത്ര സംവിധായകനായ സനിൽ കളത്തിൽ കഥയെഴുതി സംവിധാനംചെയ്യുന്ന രണ്ടാമത്തെ ചിത്രo മാർക്കോണി മത്തായിയിലാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജയറാമിനോടൊപ്പം വിജയ് സേതുപതി മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്.

സത്യം സിനിമാസിന്റെ ബാനറിൽ എ ജി പ്രേമചന്ദ്രൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ആത്മീയ നായികയാവുന്നു. അജു വർഗ്ഗീസ്,ഹരീഷ് കണാരൻ,ഗ്രിഗറി,നെടുമുടി വേണു,സിദ്ധാർത്ഥ് ശിവ, സുധീർ കരമന,മാമുക്കോയ,കലാഭവൻ പ്രജോദ്,സുനിൽ സുഖദ,ശിവകുമാർ സോപാനം,ശ്രിന്റ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.

റോട്ടർഡാം ചലച്ചിത്രമേളയിലും ഗോവൻ ചലച്ചിത്രമേളയിലുമടക്കം മികച്ച അഭിപ്രായം നേടിയ മമ്മൂട്ടിയുടെ തമിഴ‌് ചിത്രം ഫെബ്രുവരിയിൽ പ്രദർശനത്തിനെത്തും. മമ്മൂട്ടിയുടെ നാലാമത‌് തെലു ഗു ചിത്രം യാത്രയും ഫെബ്രുവരിയിൽ പ്രദർശനത്തിനെത്തും. ഏറെ നിരൂപകപ്രശംസ ഏറ്റുവാങ്ങി യതാണ‌് പേരൻപ‌്. ദേശീയ അവാർഡ‌് ജേതാവ‌് റാമിന്റെ നാലാമത‌് ചിത്രമാണിത‌്. കട്രത‌് തമിൾ, തങ്കമീൻകൾ, തരമണി എന്നിങ്ങനെ മുൻ ചിത്രങ്ങളാകെ പ്രേക്ഷകപ്രീതിയും നിരൂപക ശ്രദ്ധയും നേടിയ റാംചിത്രങ്ങളാണ‌്. റാം നായകവേഷം ചെയ‌്ത തങ്കമീൻകൾക്ക‌് മികച്ച ചിത്രമെന്ന ദേശീയ പുരസ‌്കാരം ലഭിച്ചിരുന്നു.

തിരു: ഹൈക്കോടതി വിധിയെത്തുടർന്ന് എം പാനൽ കണ്ടക്ടർമാരെ പിരിച്ചുവിട്ട ഒഴിവിലേക്ക‌് 1472 റിസർവ‌് കണ്ടക്ടർമാർക്ക‌് നിയമനം നൽകി. പിഎസ്‌സിയുടെ നിയമന ശുപാർശ ലഭിച്ച 4051 പേരെ യും വ്യാഴാഴ‌്ച കെഎസ‌്ആർടിസി ചീഫ‌് ഓഫീസിലേക്ക‌് വിളിപ്പിച്ചിരുന്നു. ഇതിൽ 1472 പേർനിയമന ഉത്തരവ‌് വാങ്ങി. 45 ദിവസത്തിനുള്ളിൽ അഞ്ഞൂറോളം പേർകൂടി ജോലിക്കെത്തുമെന്ന് പ്രതീക്ഷി ക്കുന്നു. ജോലിയിൽ പ്രവേശിക്കുന്നതിന‌് 45 ദിവസത്തെ നിയമാനുസൃത ഇളവ‌് നിയമനശുപാർശ ലഭിച്ചവർക്ക‌് ലഭിക്കും.നിയമനം എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്ന ഹൈക്കോടതി നിർദേ ശത്തിന്റെ പശ്ചാത്തലത്തിൽ യുദ്ധകാലാടിസ്ഥാനത്തിലാണ‌് നിയമന നടപടി തുടങ്ങിയത്. 

റിസർവ് കണ്ടക്ടർമാർ ആയിട്ടാണ് നിയമനം.240 ദിവസംപൂർത്തിയാക്കിയാൽഗ്രേഡ് കണ്ടക്ടറാക്കും. അതിനുശേഷം ഒരുവർഷം പ്രൊബേഷൻ വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സ്ഥിരം കണ്ട ക്ടർ നിയമനം നൽകും. കെഎസ്ആർടിസിയിലെ പ്രതിസന്ധി കണക്കിലെടുത്ത് കണ്ടക്ടർ ലൈസ ൻസ് ഇല്ലാത്തവർക്ക് എംഡിയുടെ പ്രത്യേക അധികാരം ഉപയോഗിച്ച് ഒരുമാസത്തെ താൽക്കാലിക ലൈസൻസ് നൽകും. എത്രയും പെട്ടെന്ന് ബസുകളിൽ നിയോഗിക്കാനാണിത്. ഒരാഴ‌്ചയ‌്ക്കകംപുതു തായി നിയമിച്ചവരെ ഡ്യൂട്ടിക്കയക്കും.

തിരു:സംസ്ഥാനത്ത് പ്രളയക്കെടുതികള്‍മൂലം ഉപജീവന മാര്‍ഗങ്ങള്‍ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് വരുമാന മാര്‍ഗങ്ങള്‍ കണ്ടെത്തി നല്‍കുന്നതിന്റെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ 50000 പേര്‍ക്ക് സൗജന്യ സ്വയംതൊഴില്‍ പരിശീലനം നല്‍കുന്നു. ഇതു പ്രകാരം മൂന്നു മാസം ദൈര്‍ഘ്യമുള്ള എറൈസ് സംസ്ഥാനതല സ്വയംതൊഴില്‍ പരിശീലന ക്യാമ്പിന് തുടക്കമായി. പ്രളയപുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി നഗരഗ്രാമീണ മേഖല കളില്‍ പ്രളയബാധിതരായ അമ്പതിനായിരം കുടുംബങ്ങള്‍ക്ക് മാന്യമായ തൊഴിലവസരങ്ങള്‍ കണ്ടെത്തി വരുമാനം നേടുന്നതിനു പ്രാപ്തരാക്കുക എന്നതാണ് ഈ ക്യാമ്പെയ്ന്‍ വഴി ലക്ഷ്യമിടു ന്നത്. പ്രധാനമായും അതിജീവനത്തിനു സഹായിക്കുക എന്നതുലക്ഷ്യമിട്ടാണ് ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍. പ്രളയം ബാധിക്കാത്ത മേഖലകളില്‍ കഴിയുന്ന സ്വയംതൊഴില്‍ ചെയ്യാന്‍ താല്‍ പര്യമുള്ളവര്‍ക്കും കുടുംബശ്രീയുടെ സ്വയംതൊഴില്‍ പരിശീലന പദ്ധതിയില്‍ ചേരാന്‍ അവസരം നല്‍കും. മൂന്നുമാസം നീളുന്ന പരിശീലന പരിപാടിയില്‍ കുടുംബശ്രീ വനിതകള്‍ക്കൊപ്പം കുടും ബശ്രീ കുടുംബാംഗങ്ങളായ പുരുഷന്‍മാര്‍ക്കും പങ്കെടുക്കാം. ഇവര്‍ക്ക് സ്വയംതൊഴില്‍ പരിശീ ലനം നല്‍കി വ്യക്തിഗത-ഗ്രൂപ്പ് സംരംഭങ്ങള്‍ ആരംഭിക്കാന്‍ പിന്തുണ നല്‍കുന്നതോടൊപ്പം സം സ്ഥാനത്ത് കുടുംബശ്രീയുടെ കീഴിലുള്ള സൂക്ഷ്മ സംരംഭ മേഖലയെ ശക്തിപ്പെടുത്തുക എന്നതും ക്യാമ്പയിനിന്റെ ലക്ഷ്യമാണ്. തൊഴിലാളികളെ കിട്ടാന്‍ പ്രയാസമുള്ള തൊഴില്‍മേഖലകള്‍ ഏതെല്ലാമാണെന്നും അയല്‍ക്കൂട്ട വനിതകള്‍ക്ക് പരിശീലനം നേടാന്‍ കൂടുതല്‍ താല്‍പര്യമുളള വ്യത്യസ്ത തൊഴില്‍രംഗങ്ങള്‍ ഏതൊക്കെയാണെന്നും കണ്ടെത്തുന്നതിനായി ഒക്‌ടോബര്‍ 28, 29 തീയതികളില്‍ കുടുംബശ്രീ ബ്‌ളോക്ക് കോര്‍ഡിനേറ്റര്‍മാര്‍ മുഖേന സംസ്ഥാനത്ത് സര്‍വേ നടത്തിയിരുന്നു. ഇതു പ്രകാരം ഡാറ്റാ എന്‍ട്രി, പ്‌ളംബിങ്ങ്, ഇലക്‌ട്രോണിക് റിപ്പയറിങ്ങ്, ഇലക്ട്രിക്കല്‍ജോലികള്‍, കൃഷി അനു ബന്ധജോലികള്‍, ലോണ്‍ട്രി ആന്‍ഡ് അയണിങ്ങ്, സെയില്‍സ്, ഹൗസ്‌കീപ്പിങ്ങ്, ഡേകെയര്‍ എന്നിങ്ങനെ പത്തോളം മേഖലകളില്‍ ധാരാളം തൊഴിലവസരങ്ങളുണ്ടെന്നും കണ്ടെത്തിയിരുന്നു. ഈ മേഖലകളില്‍ ആളുകള്‍ക്ക് നൈപുണ്യപരിശീലനം നല്‍കിയാല്‍ അവര്‍ക്ക് സ്ഥിരമായതൊഴി ലും വരുമാന മാര്‍ഗവും നേടുന്നതിനും അതുവഴി അവരുടെ കുടുംബങ്ങളിലെ ദാരിദ്ര്യം ഇല്ലാതാ ക്കുന്നതിനും സഹായകമാകും എന്നു ക െണ്ടത്തിയതിനെ തുടര്‍ന്നാണ് ഈ സ്വയംതൊഴില്‍ പരിശീലന പരിപാടിസംഘടിപ്പിക്കുന്നതിനുള്ള തീരുമാനം. പദ്ധതിയോടനുബന്ധിച്ച് എല്ലാ ജില്ല കളിലും ക്യാമ്പെയ്ന്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇതുപ്രകാരം പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്ന എല്ലാവര്‍ക്കും സ്വയംതൊഴില്‍ പരിശീലനം ലഭ്യമാക്കും. 

ഡിസംബര്‍ 15 മുതല്‍ ജനുവരിഒന്നുവരെയുള്ള കാലയളവില്‍ സി.ഡി.എസുകളിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ജനുവരി ഒന്നുമുതല്‍ മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ പരിശീലനം നല്‍കുo. സര്‍ക്കാര്‍ അംഗീകൃതതൊഴില്‍ പരിശീലന സ്ഥാപനങ്ങള്‍ വഴിയും കുടുംബശ്രീ എംപാനല്‍ ചെയ്തിട്ടുള്ള പ്രമുഖ പരിശീലക ഏജന്‍സികള്‍ മുഖേനയുമായിരിക്കും ഗുണഭോക്താക്കള്‍ക്ക് പരി ശീലനം ലഭ്യമാക്കുക. കോഴ്‌സ് അനുസരിച്ച് അഞ്ച്ദിവസംമുതല്‍ ഇരുപത്തിയൊന്ന് ദിവസം വരെ ദൈര്‍ഘ്യമുളള പരിശീലനമാണ് നല്‍കുക. പരിശീലനത്തിനു ശേഷം സൂക്ഷ്മസംരംഭങ്ങള്‍ ആരം ഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കാവശ്യമായ സാമ്പത്തിക പിന്തുണയും തുടര്‍പരിശീലനവുo കുടും ബശ്രീ നല്‍കും. കോഴ്‌സുകളില്‍ ചേരാന്‍ പ്രായപരിധി നിശ്ചയിച്ചിട്ടുണ്ട്.സ്വയംതൊഴില്‍ പരി ശീലന ക്യാമ്പെയ്‌ന്റെ ഭാഗമായി തയ്യാറാക്കിയ പോസ്റ്റര്‍ തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എ. സി. മൊയ്തീന്‍ കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോറിന് നല്‍കി പ്രകാശനം ചെയ്തു. കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍മാരായ നിരഞ്ജന എന്‍.എസ്, അമൃത.ജി.എസ്, സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ സുചിത്ര എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

Ad - book cover
sthreedhanam ad

Popular News

മലബാര്‍ ഗ്രൂപ്പിന്റെ ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി; ഗ…

Jun 09, 2026 13 വാണിജ്യം Pothujanam

തിരുവനന്തപുരം: വിശപ്പ് രഹിത ലോകം എന്ന ആശയം മുന്നിര്ത്തി മലബാര്‍ ഗ്രൂപ്പ് നടപ്പാക്കുന്ന സൗജന്യ ഭക്ഷണ വിതരണ പദ്ധതിയായ 'ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി'യുടെ ഗ...